More
ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് ഫോണ്‍ ചെയ്യാനാകുമോ? ആകും- പുളുവല്ല!
ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ നാസ; ചുമതല നോക്കിയയ്ക്ക്

ചന്ദ്രനില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ ആകുമോ? ഭാഗ്യമുണ്ടെങ്കില്‍ ഒരുപക്ഷേ അതും സാധ്യമാകും. അതിനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സിയായ നാസ.
ചുമ്മാ പറയുന്നതല്ല, ചന്ദ്രനില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനുള്ള കരാര്‍ വരെ നാസ കൊടുത്തു കഴിഞ്ഞു. വിഖ്യാത മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ നോക്കിയയെയാണ് നാസ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
2024ഓടു കൂടി മനുഷ്യനെ ചന്ദ്രനിലെത്തിച്ച് ദീര്‍ഘകാലം അവിടെ താമസിപ്പിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിനായി ആര്‍ടെമിസ് എന്ന പദ്ധതിയും ബഹിരാകാശ ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, കനഡ, ഇറ്റലി, ലക്‌സംബര്‍ഗ്, യുഎഇ, ബ്രിട്ടന്‍, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് പദ്ധതിയിലെ പങ്കാളികള്‍. ആര്‍ട്ടമിസ് അക്കോഡ് എന്ന കരാറും രാഷ്ട്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
മനുഷ്യന്‍ അവിടെ എത്തുന്നതോടു കൂടി അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ ആശയവിനിയമയ സംവിധാനം ഒരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്.
ഈ യമണ്ടന്‍ ഐഡിയയ്ക്ക് നാസ നോക്കിയയെ ചുമ്മാതങ്ങ് ഏല്‍പ്പിച്ചതല്ല. ബഹിരാകാശത്ത് വയര്‍ലസ് ബ്രോഡ്ബാന്‍ഡ് കമ്യൂണിക്കേഷന്‍ നടത്താനുള്ള പദ്ധതി ചെയ്തു കൊണ്ടിരിക്കുകയാണ് ഈ ഫിന്നിഷ് കമ്പനിയിപ്പോള്‍.
ടെക്‌സാസ് ആസ്ഥാനമായ സ്‌പേസ് ക്രാഫ്റ്റ് ഡിസൈനിങ് കമ്പനി ഇന്റ്യൂട്ടീവ് മെഷീന്‍സ് ആണ് ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുക. സ്വയം കോണ്‍ഫിഗര്‍ ചെയ്യുന്ന കമ്യൂണിക്കേഷന്‍ സംവിധാനമാണ് ആലോചനയുള്ളത്. ഇപ്പോള്‍ 4ജി ആണെങ്കിലും പിന്നീടത് 5ജി ആയി മാറുമെന്നും നോക്കിയ പറയുന്നു.
ബഹിരാകാശ ഗവേഷകര്‍ക്ക് വോയ്‌സ്, വീഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, ബയോമെട്രിക് ഡാറ്റ എക്‌സ്‌ചേഞ്ച്, റോബോട്ടിക് ഉപകരണങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു