Connect with us

kerala

3.81 കോടി രൂപയുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് പരാതി.

Published

on

കോഴിക്കോട്: ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഇഎസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന എംഇഎസ് അംഗത്തിന്റെ പരാതിയിലാണ് കേസ്. നടക്കാവാണ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നല്‍കിയതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് എംഇഎസ് അംഗം നവാസിന്റെ പരാതി. പുതിയ ഓഫീസ് മന്ദിരവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കാനെന്ന പേരില്‍ സ്ഥലം വാങ്ങുകയും വില്‍പന നടത്തുകയും ചെയ്ത് എംഇഎസിന്റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു.

എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് എക്‌സിക്യൂട്ടീവ്, ജനറല്‍ ബോഡി എന്നിവയുടെ അനുവാദം വാങ്ങാതെ 3.70 കോടി രൂപ കൈമാറി എന്നും പരാതിക്കാരന്‍ പറയുന്നു. ഈ തുക റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാര്‍സ് ഡെവലപ്‌മെന്റ് ആയി ബന്ധപ്പെട്ട് ഫസല്‍ ഗഫൂര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് ആരോപണം.

ഫസല്‍ ഗഫൂറിന്റെ മകന്‍ മാനേജിംഗ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഫെയര്‍ ഡീല്‍ ഹെല്‍നെസ് സൊലൂഷന്‍ എന്നുപറയുന്ന കമ്പനിക്ക് 11,62,500 രൂപയും എംഇഎസ് അക്കൗണ്ടില്‍ നിന്ന് പോയിട്ടുണ്ട്. ഇതും എംഇഎസ് എക്‌സിക്യൂട്ടീവും ജനറല്‍ബോഡിയും അറിയാതെയാണ് നടന്നത്. ടാര്‍സ് ഡെവലപ്പേഴ്‌സിന് നല്‍കിയ 3 കോടി 70 ലക്ഷം രൂപ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വ്യത്യസ്ത ഗഡുക്കളായി അക്കൗണ്ടില്‍ തിരികെ വന്നിട്ടുണ്ട്. എന്നാല്‍ ഈ സമയം സ്ഥലങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെ ഫസല്‍ ഗഫൂര്‍ അന്യായമായ ലാഭമുണ്ടാക്കി എന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണമെന്നും എംഇഎസ്സിന് വേണ്ടി കെട്ടിടം പണിയാന്‍ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നുമാണ് ഫസല്‍ഗഫൂറിന്റെ വിശദീകരണം.

 

kerala

‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന്‍ ഷൗക്കത്ത്

വോട്ടെണ്ണലിന് കുറഞ്ഞ സമയം മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന് കുറഞ്ഞ സമയം മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

അതേസമയം നിലമ്പൂരില്‍ പത്ത് മാസത്തേക്ക് വേണ്ടി എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ഒന്നായി ഈ തെരഞ്ഞെടുപ്പിനെ ആരും കാണുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.

കേരളം ഉറ്റുനോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഷൗക്കത്ത് പറഞ്ഞു.

യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും.

Published

on

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.10 മുതല്‍ ഇവിഎമ്മുകളും എണ്ണിതുടങ്ങും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വ്വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം നിലമ്പൂര്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം തെളിയും.

പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്.

ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. 19 റൗണ്ടായാണ് വോട്ടെണ്ണുക.

Continue Reading

kerala

തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

Published

on

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Trending