Connect with us

News

അധികാരം കൈമാറാനുള്ള കരാറില്‍ ഒപ്പിടാതെ ട്രംപ് നോമിനി, യുഎസില്‍ പുതിയ പ്രതിസന്ധി

വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്‌ക്കേണ്ടത്.

Published

on

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ ജയിച്ച ജോ ബൈഡന് അധികാരം കൈമാറാനുള്ള കത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജനവിധി അംഗീകരിക്കാന്‍ ആകില്ലെന്ന ട്രംപിന്റെ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയത്തിന് പിന്നാലെ, ഈയാഴ്ച തന്നെയാണ് അധികാരക്കൈമാറ്റങ്ങള്‍ നടക്കേണ്ടത്.

വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്‌ക്കേണ്ടത്. ക്ലറിക്കല്‍ ജോലി മാത്രമാണിത്. എമിലി മര്‍ഫി എന്ന വനിതയാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ഇരിക്കുന്നത്. ഇവര്‍ രേഖകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ട്രംപ് ഭരണകൂടത്തിന് തന്നെ ഉടന്‍ അധികാരം കൈമാറാന്‍ പദ്ധതിയില്ല എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നത്. രണ്ടായിരത്തില്‍ മാത്രമാണ് നേരത്തെ ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്. അല്‍ഗോറും ജോര്‍ജ് ഡബ്ലൂ ബുഷും തമ്മിലുള്ള പോരാട്ടത്തില്‍ അന്ന് വിധി പറഞ്ഞത് സുപ്രിംകോടതിയാണ്. ഇതൊഴിച്ചാല്‍ ഇത്തരമൊരു കാലതാമസം ഇക്കാര്യത്തില്‍ ഉണ്ടാകാറില്ല.

അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അപലപനീയമാണ് എന്ന് വൈറ്റ്ഹൗസിലെ അധികാര കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുന്ന ജെറാള്‍ഡ് ഇ കൊണോലി പറയുന്നു.

അതിനിടെ, അധികാര മാറ്റത്തിന്റെ മുന്നോടിയെന്നോണം ജോ ബൈഡന്‍ സര്‍ക്കാര്‍ നയങ്ങളില്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് മഹാമാരി കൈകാര്യം ചെയ്യാനായി ബൈഡന്‍ പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തിയാണ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ ഡോ. ഡേവി കെസ്ലര്‍ സഹ മേധാവിയാകും.

2015ല്‍ ബറാക് ഒബാമ ഭരണത്തിന് കീഴില്‍ സേവനമനുഷ്ഠിച്ച മൂര്‍ത്തി രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 2017ല്‍ ഇദ്ദേഹത്തെ ട്രംപ് ഭരണകൂടം പിരിച്ചുവിടുകയായിരുന്നു.

കോവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയിലെ നിശിതമായി വിമര്‍ശിച്ച നേതാവാണ് ബൈഡന്‍. മാസ്‌ക് ധരിക്കാത്ത ട്രംപിന്റെ നടപടിയെയും മഹാമാരിയെ ലാഘവത്തോടെ കണ്ട ട്രംപിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കോവിഡിനെ നിയന്ത്രിക്കുന്നത് ആദ്യ മുന്‍ഗണനയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Published

on

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Continue Reading

kerala

ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്

Published

on

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.

അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

Continue Reading

Trending