Connect with us

kerala

ഭാഷാസമരത്തിലെ രക്തസാക്ഷി മജീദിന്റെ മകന്‍ മലപ്പുറത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം മുന്‍സിപ്പാലിറ്റിയിലേക്ക് രണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നാണ് മഹ്മൂദ് ജനവിധി തേടുന്നത്.

Published

on

മലപ്പുറം: ഭാഷാസമര പോരാട്ടത്തിലെ രക്തസാക്ഷി മജീദിന്റെ മകന്‍ മഹമൂദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി. മലപ്പുറം മുന്‍സിപ്പാലിറ്റിയിലേക്ക് രണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നാണ് മഹ്മൂദ് ജനവിധി തേടുന്നത്. 1980 ല്‍ ഭാഷാസമരത്തില്‍ മജീദ് രക്തസാക്ഷിയാവുമ്പോള്‍ വെറും ആറ് മാസം പ്രായമുള്ള കുഞ്ഞായിരുന്നു മഹ്മൂദ്.

40 വര്‍ഷങ്ങള്‍ക്കിപ്പുറം ബാപ്പ ജീവന്‍ നല്‍കിയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ജനവിധി തേടുകയാണ് മഹ്മൂദ്. മനസ്സ് നനയിക്കുന്ന ഒരു വൈകാരികതയാണ് മഹ്മൂദിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. താന്‍ ജീവന്‍ നല്‍കിയ പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റേയും സാരഥിയായി ആ പുത്രനെത്തുന്ന ഈ വേളയില്‍ തീര്‍ച്ചയായും ആ പിതാവിന്റെ മനസ്സ് സന്തോഷിക്കുന്നുണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുനവ്വറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് മഹ്മൂദ്;
ഭാഷ സമര പോരാട്ടത്തിൽ രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പമാരിലെ മജീദിന്റെ മകൻ.
പിതാവ് മജീദ് പോലീസിന്റെ വെടിയേറ്റ് മരിക്കുമ്പോൾ ആറ് മാസം മാത്രം പ്രായമായ കുട്ടിയായിരുന്നു മഹ്മൂദ്.40 വർഷങ്ങൾക്കിപ്പുറം ഒരു നിയോഗം പോലെ ബാപ്പ ജീവൻ നൽകിയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി മലപ്പുറം മുനിസിപ്പാലിറ്റിയിലേക്ക്, ഇരുപത്തി ഇരുപത്തിരണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നും ജനവിധി തേടുകയാണ് അദ്ദേഹം.
മനസ്സ് നനയിക്കുന്നൊരു വൈകാരികതയാണ് മഹ്മൂദിന്റെ സ്ഥാനാർത്ഥിത്വം നൽകുന്നത്.വിശുദ്ധമായ ഒരു ലക്ഷ്യത്തിൽ,സ്വന്തം ജീവൻ ത്യജിച്ചു ഈ ലോകത്തോട് യാത്ര പറയുമ്പോൾ മജീദെന്ന ധീര രക്ത സാക്ഷി അവസാനമായി ഓർത്തത് തന്റെ പിഞ്ചു കുഞ്ഞിന്റെ മുഖമായിരിക്കാം.തന്റെ വഴികളിൽ സഞ്ചരിച്ച് ,താൻ ജീവൻ നൽകിയ പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റേയും സാരഥിയായി ആ പുത്രനെത്തുന്ന ഈ വേളയിൽ തീർച്ചയായും ആ പിതാവിന്റെ മനസ്സ് സന്തോഷിക്കുന്നുണ്ടാകും.
സർവശക്തൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാവട്ടെ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

Trending