india
രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയില്‍; മൂന്നു വര്‍ഷത്തിനിടെ തകര്‍ന്നത് അഞ്ച് ബാങ്കുകള്‍
സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാവുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നത്. ഈ നിരയിലേക്ക് അവസാനമെത്തിയത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കാണ്. ബാങ്കിന്റെ കിട്ടാകടം വര്‍ധിക്കുകയും മൂലധനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ബാങ്ക് പ്രതിസന്ധിയിലായതോടെ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് 30 ദിവസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഡിബിഎസ് ബാങ്കുമായി ലയിപ്പിച്ച് ലക്ഷ്മി വിലാസിലെ പ്രതിസന്ധി മറികടക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ നിരന്തരമായി തകരുന്നത് രാജ്യത്തിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. രാജ്യം മാന്ദ്യത്തിന്റെ പടിവാതില്ക്കല് നില്ക്കുമ്പോള് ബാങ്കുകളിലുണ്ടാവുന്ന പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഐഎല്‍&എഫ്സി, ഡിഎച്ച്എഫ്എല്‍, പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തകര്‍ന്നത്. തകര്‍ച്ചയുടെ വക്കിലായ ഐഡിബിഐ ബാങ്കിനെ എല്‍.എസിയുടെ മൂലധനം ഉപയോഗിച്ചാണ് പിടിച്ചു നിര്‍ത്തിയത്.
തകര്‍ന്ന മറ്റൊരു ബാങ്കായ യെസ് ബാങ്കിന്റെ രക്ഷക്കായി എസ്ബിഐ എത്തിയെങ്കിലും പിഎംസി ബാങ്കിനെ കരകയറ്റാന്‍ പുതിയ പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. രണ്ട് ബാങ്കുകളുടേയും തകര്‍ച്ചയിലേക്ക് നയിച്ചത് കിട്ടാകടവും വായ്പകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകളും ഏറ്റവും മോശം കോര്‍പ്പറേറ്റ് ഭരണവുമായിരുന്നു. കിട്ടാകടമാണ് എല്‍വിബിക്ക് വിനയായത്. 720 കോടി റാന്‍ബാക്സി പ്രൊമോട്ടര്‍മാര്‍, മാല്‍വിന്ദര്‍, ശിവന്ദര്‍ സിങ് എന്നിവര്‍ക്ക് നല്‍കാനുള്ള തീരുമാനം കടുത്ത തിരിച്ചടിയാണ് ബാങ്കിന് സൃഷ്ടിച്ചത്.
സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാവുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ കോവിഡ് കൂടി വന്നതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാവാനാണ് സാധ്യത. മാനദണ്ഡങ്ങളില്ലാതെ ലാഭം മാത്രം ലക്ഷ്യം വെച്ച് വായ്പകള്‍ അനുവദിക്കുകയും ഉയര്‍ന്ന പലിശക്ക് നിക്ഷേങ്ങള്‍ സ്വീകരിക്കുകയും ചെയ്തതാണ് യെസ് ബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ബാങ്കുകളുടെ മേല്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മേല്‍നോട്ടം വഹിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവാത്ത പക്ഷം രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്താന്‍ പോവുന്നത്.
india
ബോംബ് ഭീഷണി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു.
ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്.
india
അഹമ്മദാബാദ് വിമാനാപകടം; ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
മരിച്ച മലയാളി യുവതിയുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടില്‍ നടക്കും.
അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അതേസമയം അപകടത്തില്‍പ്പെട്ട 274 പേരുടെ മരണം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും.
ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
india
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.

പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പഴയ പാലം ഇന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 6 പേര് മരിച്ചു. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വാരാന്ത്യമായതിനാല്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. നിരവധി വിനോദസഞ്ചാരികള്‍ പഴയ പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പാലം തകര്‍ന്നതോടെ പലരും താഴെയുള്ള നദിയിലേക്ക് മുങ്ങി.
ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മാവലില്‍ നിന്നുള്ള എംഎല്‍എ സുനില്‍ ഷെല്‍ക്കെ പറഞ്ഞു. പാലത്തില്‍ നൂറോളം പേര് ഉണ്ടായിരുന്നു. ചിലത് വീണെങ്കിലും തീരത്തെത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും