Connect with us

india

രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയില്‍; മൂന്നു വര്‍ഷത്തിനിടെ തകര്‍ന്നത് അഞ്ച് ബാങ്കുകള്‍

സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാവുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നത്. ഈ നിരയിലേക്ക് അവസാനമെത്തിയത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കാണ്. ബാങ്കിന്റെ കിട്ടാകടം വര്‍ധിക്കുകയും മൂലധനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ബാങ്ക് പ്രതിസന്ധിയിലായതോടെ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് 30 ദിവസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഡിബിഎസ് ബാങ്കുമായി ലയിപ്പിച്ച് ലക്ഷ്മി വിലാസിലെ പ്രതിസന്ധി മറികടക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍ നിരന്തരമായി തകരുന്നത് രാജ്യത്തിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. രാജ്യം മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ബാങ്കുകളിലുണ്ടാവുന്ന പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഐഎല്‍&എഫ്‌സി, ഡിഎച്ച്എഫ്എല്‍, പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തകര്‍ന്നത്. തകര്‍ച്ചയുടെ വക്കിലായ ഐഡിബിഐ ബാങ്കിനെ എല്‍.എസിയുടെ മൂലധനം ഉപയോഗിച്ചാണ് പിടിച്ചു നിര്‍ത്തിയത്.

തകര്‍ന്ന മറ്റൊരു ബാങ്കായ യെസ് ബാങ്കിന്റെ രക്ഷക്കായി എസ്ബിഐ എത്തിയെങ്കിലും പിഎംസി ബാങ്കിനെ കരകയറ്റാന്‍ പുതിയ പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. രണ്ട് ബാങ്കുകളുടേയും തകര്‍ച്ചയിലേക്ക് നയിച്ചത് കിട്ടാകടവും വായ്പകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകളും ഏറ്റവും മോശം കോര്‍പ്പറേറ്റ് ഭരണവുമായിരുന്നു. കിട്ടാകടമാണ് എല്‍വിബിക്ക് വിനയായത്. 720 കോടി റാന്‍ബാക്‌സി പ്രൊമോട്ടര്‍മാര്‍, മാല്‍വിന്ദര്‍, ശിവന്ദര്‍ സിങ് എന്നിവര്‍ക്ക് നല്‍കാനുള്ള തീരുമാനം കടുത്ത തിരിച്ചടിയാണ് ബാങ്കിന് സൃഷ്ടിച്ചത്.

സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാവുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ കോവിഡ് കൂടി വന്നതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാവാനാണ് സാധ്യത. മാനദണ്ഡങ്ങളില്ലാതെ ലാഭം മാത്രം ലക്ഷ്യം വെച്ച് വായ്പകള്‍ അനുവദിക്കുകയും ഉയര്‍ന്ന പലിശക്ക് നിക്ഷേങ്ങള്‍ സ്വീകരിക്കുകയും ചെയ്തതാണ് യെസ് ബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ബാങ്കുകളുടെ മേല്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മേല്‍നോട്ടം വഹിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവാത്ത പക്ഷം രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്താന്‍ പോവുന്നത്.

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending