Connect with us

gulf

ജി 20 ദ്വിദിന ഉച്ചകോടിക്ക് സമാപനം ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം

ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം . കോവിഡിന് ശേഷം വിപണിയും വാണിജ്യവും വ്യാപാരവും വിദ്യാഭ്യാസവും വിനിമയവുമുള്‍പ്പടെ ലോകത്തുള്ള ചലനങ്ങളെല്ലാം ഡിജിറ്റലായി മാറിയ സാഹചര്യത്തില്‍ വന്‍ ലാഭം കൊയ്യുന്ന ഫേസ്ബുക്, ഗൂഗിള്‍, ആപ്പിള്‍ , മൈക്രോസോഫ്റ്റ് തുടങ്ങി എല്ലാ വിധ ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്നും അതാത് രാജ്യങ്ങള്‍ നികുതി ഈടാക്കണമെന്നാണ് ഉച്ചകോടിയില്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍ദേശം. റിയാദില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ദ്വിദിന വിര്‍ച്വല്‍ ഉച്ചകോടി ഇന്ന് സമാപനമാകും . രണ്ടാം ദിവസമായ ഇന്ന് കരടിന്മേലുള്ള ചര്‍ച്ചയാണ് നടക്കുന്നത് . ഇന്ത്യയെ പ്രധിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡുള്‍പ്പടെ ലോകം കനത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സുപ്രധാന തീരുമാനങ്ങളുടെ പ്രഖ്യാപനവും കാതോര്‍ത്തിരിക്കുകയാണ് ലോകം.

ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന കരട് രേഖയിലാണ് ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാനുള്ള കാര്യം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ കമ്പനികള്‍ അവരുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ മാത്രമാണ് നികുതി നല്‍കി വരുന്നത്. വിവിധ രാജ്യങ്ങളില്‍ ഓരോ കമ്പനികളുടെയും ഇടപാടുകള്‍ക്കനുസരിച്ച് നികുതി ആ രാജ്യത്ത് തന്നെ ഈടാക്കാനുള്ള നടപടിയില്‍ ഇന്ന് അന്തിമ തീരുമാനമാകും. കഴിഞ്ഞ ഉച്ചകോടിയിലും ഇക്കാര്യം ചര്‍ച്ചയില്‍ വന്നെങ്കിലും യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. മിക്ക കമ്പനികളുടെയും ആസ്ഥാനം അമേരിക്കയിലാണെന്നിരിക്കെ ഈ തീരുമാനം യു എസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ പക്ഷം. യു എസുമായി നല്ല ബന്ധം സ്ഥാപിക്കുന്നവരുമായി മാത്രം ഇടപാടുകള്‍ നടത്തുന്ന ട്രംപ് അമേരിക്കക്ക് ലാഭകരമല്ലാത്ത നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ രണ്ട് മാസത്തിനു ശേഷം പദവിയിലെത്തുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ ഇക്കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്.

ലോകാരോഗ്യ സംഘടനക്കും ലോക വ്യാപാര സംഘടനക്കും ആവശ്യമായ പിന്തുണ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. കോവിഡിന് ശേഷം വികസ്വര രാജ്യങ്ങളടക്കം നേരിട്ട പ്രതിസന്ധി മറികടക്കാന്‍ ഇരു സംഘടനയില്‍ നിന്നും സഹായം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരു സംഘടനകള്‍ക്കുമുള്ള സഹായം വര്‍ധിപ്പിച്ച് നല്‍കേണ്ടത് അനിവാര്യമാണെന്നാണ് ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന കരടിലെ മറ്റൊരു പ്രധാനപ്പെട്ട ഇനം. ഈ സംഘടനകള്‍ക്കും അമേരിക്കയുടെ നിലപാട് മൂലം സഹായങ്ങള്‍ കുറഞ്ഞിരുന്നു. ആവശ്യമായ ഫണ്ടില്ലാത്ത മൂലം ഈ സംഘടനകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഒട്ടേറെ ചെറുകിട രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ സഊദി അധ്യക്ഷതയിലുള്ള ജി 20 കൈക്കൊള്ളുക.

 

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending