Connect with us

More

വേണ്ട എനിക്കീ ആളെ കൊല്ലുന്ന ജോലി; 20വര്‍ഷത്തെ ഡ്രൈവര്‍ ജോലി മതിയാക്കി രവീന്ദ്രന്‍ കാക്കിയൂരി

Published

on

തളിപ്പറമ്പ്: ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്. മനുഷ്യ ജീവന്‍ കൊണ്ട് പന്തുകളിക്കാന്‍ എനിക്കറിയില്ല. മനസുപതറിപ്പോയി, ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്, വേണ്ട എനിക്കിനീ ജോലി, രവീന്ദ്രന്‍ ഉറച്ചു പറഞ്ഞു. അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് ബസ്് പാതിവഴയില്‍ നിര്‍ത്തി. എന്നന്നേക്കുമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും ഇറങ്ങി നടന്ന, കണ്ണൂര്‍ പിലാത്തറ സ്വദേശിയായ മണിയറയിലെ ഡ്രൈവര്‍ രവീന്ദ്രന്റെ വാക്കുകളാണിത്.

സംഭവം ഇങ്ങനെ, ചെറിയ ട്രാഫിക് ബ്ലോക്ക് കാരണം വൈകിയോടുന്ന ബസുകളും തിരക്കിട്ട് പോവുന്ന വാഹനങ്ങളും നിറഞ്ഞ പയ്യന്നൂര്‍-കണ്ണൂര്‍ റോഡ്. ഇതിനിടയിലൂടെ ഒന്നരമിനിറ്റ് വൈകിയതിന്റെ ദൃതിയില്‍ രവീന്ദ്രന്റെ ബസും ഓടുന്നു. എന്നാല്‍ ബസിലെ കണ്ടക്ടര്‍ക്ക് ആ വേഗത മതിയായിരുന്നില്ല. കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത് നിരത്തിലുള്ള എല്ലാ വാഹനങ്ങളേയും മറികടന്ന് അമിത വേഗത്തില്‍ മുന്നോട്ട് പോവാന്‍. പലതവണ കണ്ടക്ടര്‍ ഈ നിര്‍ദ്ദേശം ആവര്‍ത്തിച്ചു. എന്നാല്‍ അപ്പോഴെല്ലാം അതവഗണിച്ച് ഡ്രൈവര്‍ നിശ്ചിത വേഗത്തില്‍ മാത്രം മുന്നോട്ട് കുതിച്ചു.

പക്ഷേ മത്സരയോട്ടത്തില്‍ വിളറിപൂണ്ട കണ്ടക്ടര്‍ അതില്‍ തൃപ്തനായില്ല. കുത്തിനിറച്ച് കയറിയ യാത്രക്കാരുടെ ഇടയില്‍ നിന്നും അയാള്‍ വീണ്ടും വീണ്ടും അമിതവേഗം ആവശ്യപ്പെട്ട് മുന്നോട്ടാഞ്ഞു. സമ്മര്‍ദ്ദം സഹിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നതോടെ രവീന്ദ്രന്‍, യാത്രക്കാരേയും നിരത്തിലൂടെ തിങ്ങിനിറഞ്ഞ് നീങ്ങുന്ന വാഹനങ്ങളേയും സാക്ഷിയാക്കി ബസ് പതിയെ തളിപ്പറമ്പിന് സമീപം വഴിയോരത്തേക്ക് ഇറക്കി നിര്‍ത്തി. തുടര്‍ന്നു കണ്ടക്ടറോടായി പറഞ്ഞു, എനിക്കിതിനു വയ്യ, ഇനി ഞാന്‍ ഈ കാക്കിയണിയില്ല. എന്നാല്‍ ബസ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ രവീന്ദ്രന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

unnamed

കെ.കെ രവീന്ദ്രന്‍ എന്ന വ്യക്തിയുടെ ബസ് ജീവനക്കാരനായുള്ള ജീവിതത്തിന്റെ അവസാന നിമിഷമായിരുന്നു അത്. 21 വര്‍ഷമായി ധരിക്കുന്ന ഡ്രൈവര്‍ കുപ്പായമാണ് അയാള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ജീവനേക്കാള്‍ വലുതല്ല ഒരു ജോലിയും എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടുകൊണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അന്നത്തെ രവീന്ദ്രന്റെ പ്രവര്‍ത്തിയെ കുറിച്ച് അതേ ബസില്‍ യാത്ര ചെയ്തിരുന്ന ചിലര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വാര്‍ത്ത വളരെ വേഗത്തില്‍ പരന്നു. വാര്‍ത്തയില്‍ എല്ലാവരും കണ്ടത് ബസ് ജീവനക്കാരനായ മനുഷ്യസ്‌നേഹിയെയാണ്. യാത്രക്കാരുടെ ജീവന് വിലകല്‍പ്പിച്ച് മത്സരയോട്ടമെന്ന സാഹസത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറായ രവീന്ദ്രനെ സമൂഹമാധ്യമങ്ങള്‍ മനസുനിറഞ്ഞ് അഭിനന്ദിച്ചു.

അമിതവേഗത്തില്‍ വണ്ടിയോടിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിക്കുന്ന ആദ്യത്തെ ഡ്രൈവറായിരിക്കും ഒരുപക്ഷേ രവീന്ദ്രന്‍. അന്നു സംഭവിച്ചതിനെ കുറിച്ചു രവീന്ദ്രന്‍ തന്നെ പറയുന്നു; മാനസിക സംഘര്‍ഷവും പേറി വണ്ടി വേഗത്തിലെടുത്താല്‍ അപകടത്തിലേ അവസാനിക്കൂ എന്ന് എനിക്കു തോന്നി. മനസ്സിനു വലിയ വിഷമമായി, ഇനി ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന തോന്നലുണ്ടായതോടെയാണു ബസ് ഒതുക്കിയിട്ടു ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് പയ്യന്നൂരിലുള്ള ബസ് ഉടമയെ വിളിച്ചു സംഭവം അറിയിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് ഉടമയുടെ പയ്യന്നൂരിലെ വീട്ടില്‍ ബസ് എത്തിച്ചാണു മടങ്ങിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അദ്ദേഹത്തിന്റെ തന്നെ ബസുകളിലാണ് ജോലി ചെയ്തുവരുന്നത്. ഇരുപതിലേറെ വര്‍ഷമായി ചെയ്യുന്ന ജോലി വേണ്ടെന്നുവയ്ക്കുന്നതും ഏറെ ആലോചിച്ചാണ്. തന്റെ തീരുമാനത്തെ ഭാര്യ രേണുകയും മക്കളായ രവീണയും വിഷ്ണുവും പിന്തുണച്ചു. 1995 മുതലാണ് ബസ് ഓടിക്കാന്‍ തുടങ്ങിയത്. ഇതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഇനി ഇതുപോലെ യാത്രക്കാരുടെ ജീവന്‍ പണയം വച്ച് ബസ് ഓടിക്കാന്‍ നിര്‍ബന്ധിതനായേക്കാമെന്ന ഭയം ഉള്ളതിനാലാണ് എന്നേക്കുമായി ബസിന്റെ വളയം ഉപേക്ഷിക്കുന്നത്, രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ടക്ടര്‍ക്ക് എതിരെ നടപടി

ബസ് വേഗതകൂട്ടാന്‍ ആവശ്യപ്പെട്ട് ഡ്രെവറെ നിയമലംഘനത്തിനു പ്രേരിപ്പിച്ച കണ്ടക്ടറുടെ ലൈസന്‍സ് ആര്‍.ടി.ഒ.റദ്ദാക്കി. മൂന്നു മാസത്തേക്കാണ് നടപടി.
വാര്‍ത്തയെ തുടര്‍ന്നാണ് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ ജീവനക്കാരുടെ മൊഴിയെടുത്ത നടപടിടെയെടുത്തത്്. രവീന്ദ്രനെ പോലെയുള്ള ഡ്രൈവര്‍മാര്‍ മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃകയാണെന്ന് ആര്‍ടിഒ പറഞ്ഞു. മിതമായ വേഗതയാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. സമീപകാലത്തായി സ്വകാര്യബസുകളുടെ അമിതവേഗം നിമിത്തം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രവീന്ദ്രന്റെ തീരുമാനം ആദരിക്കപ്പെടേണ്ടതാണെന്നും ഗതാഗതവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തയില്‍ രവീന്ദ്രന്റെ വ്യക്തമായ പേര് പറഞ്ഞിരുന്നില്ലെങ്കിലും നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കാന്‍ എത്തി. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വീന്ദ്രനെ അന്വേഷിച്ചു നിരവധി സംഘടനകളും ക്ലബ്ബുകളും നടന്നിരുന്നു. ഇപ്പോള്‍ സ്വീകണങ്ങളുടെ തിരക്കിലാണ് ഈ സ്‌നേഹമുള്ള ഡ്രൈവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending