Connect with us

india

കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു, ബംഗാളില്‍ കോണ്‍ഗ്രസില്ലെങ്കില്‍ സിപിഎം പൂജ്യം!

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല

Published

on

കൊല്‍ക്കത്ത: ഒടുവില്‍ അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യാഴാഴ്ചയാണ് പച്ചക്കൊടി കാണിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് ഒക്ടോബറില്‍ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.

ഒരു കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ശക്തിദുര്‍ഗമായിരുന്നു പശ്ചിമബംഗാള്‍. സംസ്ഥാനത്ത് തുടര്‍ച്ചയായി 34 വര്‍ഷമാണ് ഇടതു മുന്നണി അധികാരത്തിലിരുന്നത്. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഏഴു തവണ!

തകര്‍ന്നടിഞ്ഞ ഇടതുപക്ഷം

2011ല്‍ മമത ബാനര്‍ജിക്കു മുമ്പിലാണ് ഇടതുമുന്നണിയുടെ അജയ്യയാത്ര അവസാനിച്ചത്. അതിന് വഴിയൊരുക്കിയത് സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍. 2006ല്‍ 294ല്‍ 234 സീറ്റില്‍ ജയിച്ച് അധികാരത്തിലെത്തിയ ഇടതിന് 2011ല്‍ കിട്ടിയത് വെറും 62 സീറ്റ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ച 2016ല്‍ ഇടതിന് ജയിക്കാനായത് 32 ഇടത്ത്. 147 സീറ്റില്‍ മത്സരിച്ച സിപിഎം നേടിയത് 26 സീറ്റും. 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.

2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതു മുന്നണിയും കൂടി നേടിയത് 76 സീറ്റാണ്. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടി. സിപിഐ മത്സരിച്ച 11ല്‍ ഒരു സീറ്റിലും ജയിച്ചു. ആര്‍എസ്പി മൂന്നും എഐഎഫ്ബി രണ്ടും സീറ്റു നേടി. 291 സീറ്റില്‍ മത്സരിച്ച ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. 219 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി.

സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു 2016ലേത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം എട്ടു ശതമാനം വര്‍ധിച്ച് 46.7 ശതമാനമായപ്പോള്‍ ഇടതിന്റേത് 28ല്‍ നിന്ന് 25 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 ശതമാനമായിരുന്ന വിഹിതം നിയമസഭയില്‍ ഏഴു ശതമാനമായി മാറി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഔദ്യോഗികമായി ധാരണയിലെത്താന്‍ ഇരുകക്ഷികള്‍ക്കും ആയിരുന്നില്ല. ലോക്‌സഭയില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല. 39 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് ജയിച്ചത്. 38 ഇടങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായി. 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചു. ഭരണകക്ഷിയായ തൃണമൂലിന് 22 സീറ്റു കിട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്.

Published

on

വിവരാവകാശ പ്രവർത്തകൻ അമിത് ജെത്‍വയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി മുൻ എം.പി ദിനുസോളങ്കി ഉൾപ്പെടെ 7 പേരെ ജീവപര്യന്തം ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്. മുൻകൂട്ടി തീരുമാനിച്ചപോലെയാണ് വിചാരണ കോടതി വിധിയെന്ന് ജസ്റ്റിസുമാരായ എ.എസ്.സുപേഹിയ, വിമൽ കെ.വ്യാസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അന്വേഷണം അശ്രദ്ധയോടെയും മുൻ വിധിയോടെയുമായിരുന്നു. സാക്ഷികളെ വിശ്വാസത്തിലെടുക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.

2010 ജൂലൈ 20ന് ഹൈകോടതി പരിസരത്താണ് ജെത്‍വ വെടിയേറ്റു മരിച്ചത്. ദിനു സോളങ്കിയുടെ നിയമവിരുദ്ധ ഖനനം വിവരാവകാശ നിയമപ്രകാരം തുറന്നുകാട്ടാൻ ജെത്‍വ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ഗുജറാത്ത് സി.ഐ.ഡി അന്വേഷിച്ച കേസ് 2012 സെപ്റ്റംബറിലാണ് ഹൈകോടതി സി.ബി.ഐക്ക് വിട്ടത്. 2013 നവംബറിലാണ് ദിനു സോളങ്കിയെ സി.ബി.ഐ അറസ്റ്റ്ചെയ്തത്.

2019 ജൂലൈ 11ന് സോളങ്കി ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച വിചാരണ കോടതി 15 ലക്ഷം രൂപ പിഴ നൽകാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം ദിനു സോളങ്കിയുടെയും മരുമകൻ ശിവ സോളങ്കിയുടെയും ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

Trending