Connect with us

Health

മൂന്നാമതും വയനാടൻ ജനതയെ ചതിച്ച് ഇടതു സർക്കാർ; വിംസും ഏറ്റെടുക്കില്ല

ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്.

Published

on

വയനാടൻ ജനതയെ വീണ്ടും ചതിച്ച് പിണറായി സർക്കാർ. ജില്ലയിൽ പുതിയ മെഡിക്കൽ കോളജ് സർക്കാർ തലത്തിൽ നിർമ്മിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിലേക്ക് തിരിച്ചുവന്നുവെന്നല്ലാതെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ട് യു.ഡി.എഫ് തീരുമാനത്തെ തള്ളിയ പിണറായി സർക്കാർ അതേ പാതയിലേക്ക് യൂ ടേൺ അടിച്ചിരിക്കുകയാണ്. 2015 ൽ മടക്കിമലയിൽ യു.ഡി.എഫ് സർക്കാർ പ്രാരംഭഘട്ട നിർമ്മാണം ആരംഭിച്ച മെഡിക്കൽ കോളജ് അട്ടിമറിക്കുകയും പ്രതിഷേധം ശക്തമായതോടെ മൂന്ന് വർഷങ്ങൾക്ക് ശേഷം ചുണ്ടേലിൽ സ്വകാര്യ തോട്ടം ഏറ്റെടുക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയും ഇടതു സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷമാണ് വയാനാട് ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളജായ ഡി വിംസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇതു സാധ്യമല്ലെന്ന് മാസങ്ങൾക്ക് ശേഷം ബോധ്യപ്പെട്ട സർക്കാർ വയനാട്ടുകാരുടെ സ്വപ്‌ന പദ്ധതി അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്. സർക്കാർ തലത്തിൽ പുതിയ മെഡിക്കൽ കോളജ് പണിയാൻ കഴിയില്ലെന്ന വിദഗ്ധ സംഘത്തിന്റെ ഉപദേശത്തിന്റെ പുറത്തായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് ഉണ്ടായത്.

ഉമ്മൻചാണ്ടി സർക്കാർ മെഡിക്കൽ കോളജ് ആശയവുമായി ഏറെ മുന്നോട്ട് പോയിരുന്നു. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കുകയും 69 കോടി രൂപപ അനുവദിക്കുകയും ചെയ്ത ഒരു വലിയ പദ്ധതിയാണ് രാഷ്ട്രീയക്കളികൾ മൂലം ഇടതു സർക്കാർ ഉപേക്ഷിച്ചത്. ഇത് ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ അന്ന് വയനാട്ടുകാർ ഒറ്റക്കെട്ടായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഇടതു സർക്കാർ ഏകപക്ഷീയമായി ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മുൻപ് യു.ഡി.എഫ് എടുത്ത തീരുമാനത്തിലേക്ക് തന്നെ ഇടതു സർക്കാരും എത്തിച്ചേരേണ്ടി വന്നു. അഞ്ച് വർഷം കഴിഞ്ഞുവെന്നല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ ശ്രമിക്കാതെ സർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയായിരുന്നു.

സർക്കാരിന്റെ തലതിരഞ്ഞ നടപടികൾ മൂലം ജില്ലയിൽ പിടഞ്ഞു തീരന്നത് നൂറുക്കണക്കിന് നിസ്സഹായ മനുഷ്യ ജീവനുകളാണ്. ഒരു മാസം വയനാട് ജില്ലയിൽ നിന്നും വിവിധ അപകടങ്ങളിലായി ഗുരുതര പരിക്കേറ്റവരും തീപ്പൊള്ളൽ, പാമ്പുകടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുമായി 1800 മുതൽ 2200 വരെ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നുണ്ടെന്നാന്ന് കണക്ക്. ഇതിൽ കുറച്ചുപേരെങ്കിലും മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഗുരുതരാസ്ഥയിൽ ചികിത്സ ലഭിക്കാതെ കിലോമീറ്ററുകൽ പോകേണ്ട സാഹചര്യമുണ്ടായിട്ടും സർക്കാർ യാതൊരുവിധ ഉത്തരവാദിത്വവും കാണിച്ചല്ലെന്നാണ് പരാതി.
അനുവദിച്ച ഫണ്ട് ലാപ്‌സാക്കിയും പദ്ധതി പ്രദേശത്തെ തന്നെ ഇല്ലാതാക്കാനായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്ന നാളുമുതൽ ശ്രമിച്ചത്. വയനാടിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ജില്ലക്ക് യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കുകയായിരുന്നു. 2015 ജുലൈ 12 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനവും നടത്തിയിരുന്നു. പ്രാരംഭ പ്രവർത്തികൾക്ക് മൂന്ന് കോടിയും നബാർഡ് വഴി 41 കോടിയും സംസ്ഥാന ബജറ്റ് വിഹിതമായി 25 കോടിയും പദ്ധതിക്കായി അനുവദിച്ചു. മെഡിക്കൽ കോളജ് സൈറ്റിലേക്കുള്ള പാതയുടെ ടെണ്ടർ നടപടികൾ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ടും ഈ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു ഇടതു സർക്കാർ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ തലത്തിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങിനെയാണ് നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം ഉപേക്ഷിച്ച സാഹചര്യത്തിൽ ഇനി സ്ഥലം കണ്ടെത്തുക അസാധ്യമാണെന്നാണ് വയനാട്ടുകാർ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending