Connect with us

News

‘കമലാ ഹാരിസിനെ വൈറ്റ് വാഷ് ചെയ്തതെന്തിനാണ്’?, കവര്‍ ചിത്രത്തില്‍ വോഗിന് രൂക്ഷവിമര്‍ശനം

ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചു എന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചു എന്നതുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം

Published

on

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ മുഖചിത്രമാക്കി പുറത്തിറങ്ങിയ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചു എന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചു എന്നതുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കമലയുടെ രണ്ടു ചിത്രങ്ങളാണ് വോഗ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുള്ളത്. ഒരു ചിത്രത്തില്‍ കറുപ്പ് നിറമുള്ള സ്യൂട്ടിലും, കോണ്‍വേര്‍സ് ഷൂവിലും മറ്റൊന്നില്‍ ഇളം നീല വസ്ത്രത്തിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലും ആണ് കമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുണ്ടവംശജ ആയിതന്നെയാണ് കമലയെ ജനങ്ങള്‍ സ്വീകരിച്ചതെന്നും അവരെ കൂടുതല്‍ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നുമാണ് വോഗിനെതിരെ തുടരുന്ന നെറ്റിസണ്‍ പ്രതിഷേധങ്ങളില്‍ മുഖ്യം.

‘വോഗിന്റെ സാധാരണ നിലവാരം പോലും പുലര്‍ത്താത്ത ഒരു കവര്‍ചിത്രം’ എന്നും ‘തിരക്കുപിടിച്ചെടുത്തു ജീവന്‍ നഷ്ടപ്പെടുത്തിയതു പോലെ എന്നുമൊക്കെയാണ് ചിത്രത്തെ പറ്റി കമന്റുകള്‍ നിറയുന്നത്.

മറ്റു ചിലര്‍ പരാതിപ്പെട്ടിരിക്കുന്നത് ചിത്രത്തിനൊരുക്കിയ പശ്ചാത്തലരംഗപടത്തെ പറ്റിയാണ്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 41മത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആകാനാണ് യഥാക്രമം ജോ ബൈഡനും, കമല ഹാരിസും ഒരുങ്ങുന്നത്. അമേരിക്കയില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ത്രീ മാത്രമല്ല കമല ഹാരിസ്, മറിച്ച് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വംശജ കൂടിയാണ്. കമലാ ഹാരിസിന് ഈ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തോടെ, യുഎസിലെ നിരവധി ഇന്ത്യക്കാര്‍ക്കും മതിയായ പ്രാതിനിധ്യം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവിനെയും ഒഴിവാക്കി കുറ്റപത്രം

മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ആര്യക്കും ഭര്‍ത്താവിനും പൊലീസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് കാണിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതസേമയം, ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് എലിപ്പനി ഭീഷണി: 11 മാസത്തില്‍ 5000-ത്തിലധികം പേര്‍ക്ക് രോഗബാധ, 356 മരണം

356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി രോഗബാധ അതിവേഗം വ്യാപിക്കുന്നതിനിടെ 11 മാസത്തിനിടെ 5000-ത്തിലധികം പേരാണ് രോഗബാധിതരായത്. 356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസ ശരാശരി 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ വര്‍ഷം മരണപ്പെട്ട 386 പേരില്‍ 207 പേര്‍ക്ക് ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണുണ്ടായത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

മണ്ണില്‍ എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ പകരുന്ന ലെപ്‌റ്റോസ്‌പൈറാ ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. ശരീരത്തില്‍ കാണുന്ന ചെറുമുറിവുകളിലൂടെയും പകര്‍ച്ച സംഭവിക്കാം. ശക്തമായ തലവേദനയോടുള്ള പനിയാണ് പ്രധാന ലക്ഷണം. പിന്നാലെ കഠിന ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും പ്രകടമാകും.

രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭിച്ചാല്‍ പൂര്‍ണമായും രോഗമുക്തിയാര്‍ജിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, മൃഗമാലിന്യവുമായി സമ്പര്‍ക്കം ഒഴിവാക്കുക, മഴക്കാലത്ത് സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 200 രൂപ കുറവ്

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്.

Published

on

കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ഉയര്‍ച്ചയ്‌ക്കൊടുവില്‍ ചൊവ്വാഴ്ച പവന് 200 രൂപ കുറിഞ്ഞ് 95,480 രൂപ എന്ന നിലയിലേക്കാണ് 22 കാരറ്റ് (916) സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ വില 11,935 രൂപയായി.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,020 രൂപ, 18 കാരറ്റ് സ്വര്‍ണം 9,765 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന.

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്. അതിലേക്ക് അടുക്കുന്നതിനിടെയാണ് വിലയില്‍ നേരിയ ഇളവ് സംഭവിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ആഗോള വിപണിയിലെ വിലയിടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22.56 ഡോളര്‍ കുറഞ്ഞ് 4,219.4 ഡോളര്‍ ആയിട്ടുണ്ട്. വെള്ളിവിലയും ഇന്ന് താഴ്ന്നതായി റിപ്പോര്‍ട്ട്.

 

Continue Reading

Trending