Connect with us

Video Stories

ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍: 75 വാഹന ഉടമകള്‍ക്ക് കൂടി മുന്നറിയിപ്പ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗുകളിലും ദീര്‍ഘകാലമായി നിര്‍ത്തിയിട്ട 75 വാഹന ഉടമകള്‍ക്കു കൂടി അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ കണ്ടു കെട്ടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സ്വദേശത്തേക്ക് പോകുന്നവരുടേതാണ്. ഇവരില്‍ പലരും വിവിധ കാരണങ്ങളാല്‍ തിരിച്ചു വരാത്തവരുമാണെന്നാണ് അനുമാനിക്കുന്നത്.

അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റും മവാഖിഫുമാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്കായി പരിശോധന നടത്തുന്നത്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍, ആരോഗ്യത്തിന് ഹാനികരം, നഗരഭംഗിക്ക് കോട്ടം തട്ടിക്കല്‍, പാര്‍ക്കിംഗുകളും മറ്റും ദുരുപയോഗം ചെയ്യല്‍ എന്നിവയെല്ലാം ദീര്‍ഘകാലം ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. വാഹനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് പതിക്കുകയാണ് ആദ്യ പടിയായി ചെയ്യുന്നത്. നേരത്തെ, 14 ദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നോട്ടീസ് പതിച്ച് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.

 
നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങള്‍ നഗരസഭാ അധികൃതര്‍ നേരിട്ടെത്തി കണ്ടു കെട്ടും. പിന്നീട് പിഴ അടച്ച ശേഷം മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. 3,000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ഈടാക്കുന്നത്. കൂടാതെ, വാഹനം അധികൃതര്‍ കണ്ടു കെട്ടിയതു മുതല്‍ ഓരോ ദിവസത്തേക്കും പ്രത്യേക നിരക്ക് വേറെയും നല്‍കണം. എന്നാല്‍, പിഴയടക്കുന്നതില്‍ 50 ശതമാനം കിഴിവ് അനുവദിക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടും സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങിയും സ്വദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായ പലരും ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പോകുന്നതായാണ് അറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending