Connect with us

kerala

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാൻ രാഹുൽ കേരളത്തിലേക്ക്

ഈ മാസം അവസാനത്തോടെ തന്നെ രാഹുൽ കേരളത്തിലെത്തിയേക്കും

Published

on

ദേശീയ രാഷ്ട്രീയത്തിൽ ജനാധിപത്യവിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന രാഹുൽ ഗാന്ധി എം.പി, കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാൻ ഉടൻ സംസ്ഥാനത്തെത്തും. ജനുവരിയിലെ അവസാന ദിവസങ്ങളിലായിരിക്കും രാഹുൽ കേരളത്തിലെത്തുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അന്തിമ തിയ്യതി നിശ്ചയിച്ചിട്ടില്ല. രണ്ട് ദിവസമെങ്കിലും രാഹുൽ മണ്ഡലത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ വിവിധ പരിപാടികളിലും പ്രമുഖ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടന്നേക്കും. കാത്തുനിന്നവർക്ക് മുന്നിലേക്ക് ഹൃദയത്തിൽ തൊട്ട അഭിവാദ്യവുമായെത്തി, വയനാടൻ നെൽപാടങ്ങളിലിറങ്ങി, കർഷകരുടെ കരം ചേർത്ത് പിടിച്ച്, ചെന്നെല്ലിൻ ചോറുണ്ട് മടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടിൽ രാഹുൽ വീണ്ടും കേരളത്തിലേക്കെത്തുന്നത്.

ഫെബ്രുവരി 15ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തിരുവനന്തപുരത്ത് സൂചന നല്കിയ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനം കേരളത്തിലെ യു.ഡി.എഫിൽ വൻ ആവേശമുണ്ടാക്കും. രാഹുലിന്റെ സന്ദർശനം ചരിത്രമാക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ വയനാട് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി മാറിയിരുന്നു. രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടെത്തിയതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് അത്യുജ്ജ്വല വിജയവും നേടി. തുടർന്ന് കഴിഞ്ഞ മാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും രാഹുലിന്റെ മണ്ഡലത്തിൽ യു.ഡി.എഫ് വൻ നേട്ടം ആവർത്തിക്കുകയും ചെയ്തു.

രാഹുലെത്തുന്നതോടെ കേരളത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വൻആവേശം കൈവരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായ ഇടതുമുന്നണിക്കെതിരെ വൻവിജയം നേടാനാവുമെന്നുമാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

ഏറ്റവുമൊടുവിൽ 2020 ഒക്ടോബർ 19നാണ് രാഹുൽ വയനാട് മണ്ഡലത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വയനാട്ടിലെത്തിയ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തിരിക്കുകൾക്കിടയിലും വോട്ടർമാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളിൽ നായകത്വം വഹിച്ച്് മൂന്ന് ദിനരാത്രങ്ങൾക്ക് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഇക്കഴിഞ്ഞ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഹുൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും എത്തിയിരുന്നു.

 

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending