Connect with us

Cricket

ഓസീസിനെ മലയർത്തിയടിച്ചത് ഈ താരങ്ങൾ

ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം

Published

on

ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താൻ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരക്കിറങ്ങി, സ്ഥിരം ക്യാപ്റ്റനടക്കമില്ലാതെ റിസർവ്വ് താരങ്ങളെ വെച്ച് ചരിത്ര വിജയം നേടിയ ടീം ഇന്ത്യയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ലോകം. ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം.

അജിൻക്യ രഹാനെ
ഈ തലമുറക്കും വരും തലമുറക്കും പഠിക്കാനും ചിന്തിക്കാനും ക്രിക്കറ്റ് എന്ന പേര് കേൾക്കുബോൾ ഓർക്കാനും വലിയ വലിയ അദ്ധ്യായങ്ങൾ എഴുതി വെച്ചു കൊണ്ടു ഇന്ത്യയുടെ രാശിയുള്ള ടെസ്റ്റ് നായകനെന്ന പേര് സ്വന്തം പേരിൽ കുറിച്ചാണ് രഹാന ജന്മനാട്ടിലേക്ക് മടങ്ങുന്നത്. അഡലൈഡ് ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ വൻതോൽവിയും ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന നാണക്കേടും പേറിയായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയും ഓപ്പണിംഗ് ബൗളർ മുഹമ്മദ് ഷമിയുമില്ലാത്ത ടീം. ഒന്നാം ടെസ്റ്റിനേക്കാൾ ദയനീയമായിരിക്കും ഇന്ത്യൻ തോൽവിയെന്ന് മൈക്കൽ വോനടക്കം പറഞ്ഞിടത്തുനിന്നാണ് രഹാനെ അവതരിക്കുന്നത്. ബാറ്റിംഗിൽ സെഞ്ച്വറിയും ക്യാപ്റ്റൻസിയിൽ അത്ഭുതവും കാട്ടി രഹാനെ നെടുംതൂണായപ്പോൾ എട്ട് വിക്കറ്റിന് ഓസീസിനെ തറപറ്റിച്ചാണ് ഇന്ത്യ ഗ്രൗണ്ട് വിട്ടത്. പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിലും രഹാനെയിലെ മികവ് കണ്ടു. റിസർവ്വ് താരങ്ങളെ ഓസ്‌ട്രേലിയയെപ്പോലൊരു ലോകോത്തര ടീമിനോട് മുട്ടാൻ മാത്രം പ്രാപ്തമാക്കിയ രഹാനെയായിരുന്നു ശരിക്കും ഇന്ത്യൻ നായകൻ.

ചേതേശ്വർ പൂജാര
ക്രീസിലെ മക്കലേലി റോൾ ആയിരുന്നു പുജാരയുടേത്. അയാൾ വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്തു. എതിരാളികളും ആരാധകരും അയാളെ വെറുത്തു. അഞ്ചാം ദിവസത്തിലേക്ക് നീണ്ട ടെസ്റ്റിൽ അയാൾ തിന്ന 200ലേറെ പന്തുകളാണ് ഓസീസിന്റെ വിഖ്യാതമായ ബൗളിംഗ് നിരയുടെ ആത്മവിശ്വാസം തകർത്തത്. മൂന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും അയാൾ തിന്ന പന്തുകൾ തന്നെയാണ് ലോക റാങ്കിംഗിൽ ആദ്യ പത്തിലുൾപ്പെട്ട മൂന്ന് താരങ്ങളെ അണിനിരത്തിയ ഓസീസ് ബൗളിംഗ് ടിപ്പാർട്‌മെന്റിന്റെ മനോവീര്യം തകർത്തത്.

മുഹമ്മദ് സിറാജ്
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കേണ്ടിവന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്. ഗാബയിൽ ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയതും സിറാജിന്റെ പന്തുകളായിരുന്നു.
ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.
മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.

റിഷഭ് പന്ത്
പക്വതയെത്താത്ത പയ്യനെന്ന് പലരും വിളിച്ചുകളിയാക്കിയ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സുകൾ മൂന്നാം ടെസ്റ്റിൽ വിജയത്തിന് തുല്യമായ സമനിലക്കും നാലാം ടെസ്റ്റിലെ ചരിത്ര വിജയത്തിനും കാരണമായത്. ഏകദിന ശൈലിയിൽ കളിച്ച പന്ത്, ക്രീസിലുള്ളപ്പോഴെല്ലാം ജയിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ സജീവമായിരുന്നു. ഇന്ന് അവസാന സെഷനിൽ വാഷിംഗടൺ സുന്ദറിനൊപ്പം ഓവറിൽ ആറ് റണ്ണിന് മേൽ ശരാശരി വന്നപ്പോഴും പതറാതെ റിഷഭാണ് ഇന്ത്യൻ ക്യാമ്പിനെ വിജയതീരമണിയിച്ചത്.

അശ്വിൻ-ഹനുമ വിഹാരി
തോൽവിയെന്നുറപ്പിച്ച സിഡ്‌നി ടെസ്റ്റിൽ അസഹ്യമായ പുറം വേദന കൊണ്ട് പുളഞ്ഞ അശ്വിനും പരിക്കേറ്റ് റൺസെടുക്കാൻ പോലും കഴിയാതിരുന്ന ഹനുമ വിഹാരിയുമായിരുന്നു വിജയത്തിന് തുല്യമായ സമനില ഇന്ത്യക്ക് സമ്മാനിച്ചത്. 186ന് അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഒരു ദിവസം മുഴുവൻ രക്ഷിച്ച് നിർത്തിയത് ഈ ജോഡികളായിരുന്നു. വിദേശ പിച്ചിൽ അശ്വിൻ എന്ത് കാണിക്കും എന്ന് പറഞ്ഞവരോട് മുന്നിൽ ഇനി ഞാൻ എന്ത് കാണിക്കണം എന്ന് ചെറുത് നിന്ന ബാറ്റിങ് പ്രതിരോധം. പരിക്ക് പറ്റി ഓടാൻ പറ്റാതെ ക്ഷമയുടെ പര്യയമായി മാറിയ ഹനുമാൻ വിഹാരി. അതെ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിൽ വിജയത്തിനു തുല്യമായ സമനില നൽകിയത് ഇവരായിരുന്നു. നാലാം ടെസ്റ്റിലേക്കുള്ള പോരാട്ട വീര്യവും

വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ
ഗാബയിലെ നാലാം ടെസ്റ്റിൽ ആസ്പത്രി വാർഡ് പോലെയായിരുന്നു ഇന്ത്യൻ സ്‌ക്വാഡ്. ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന, ഇന്ത്യ ഒരിക്കൽ പോലും ജയിച്ചിട്ടില്ലാത്ത ഓസീസ് പതിറ്റാണ്ടുകളായി തോറ്റിട്ടില്ലാത്ത ഗാബയെന്ന ഓസീസിന്റെ ഹൃദയഭൂമിയിൽ ഇന്ത്യ കളത്തിലിറങ്ങുന്നു. മുൻ നിര പ്രതീക്ഷക്കൊത്തുയരാതിരുന്നപ്പോൾ, കന്നിക്കാരായ വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ സഖ്യം നേടിയ റൺസുകളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ നിർണായകമായത്. ഓസ്‌ട്രേലിക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ മത്സരത്തിന്റെ രണ്ടാം ദിനം ആറിന് 186 എന്ന നിലയിൽ നിന്നും സെഞ്ച്വറി കൂട്ടുകെട്ടുമായി ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം കളിക്കുന്ന വാഷിംഗ്ടൺ സുന്ദറും ശ്രാദ്ധുൽ ാക്കൂറും ഏഴാം വിക്കറ്റലിൽ നേടിയ റെക്കോഡ് കൂട്ടുകെട്ടാണ് വൻതകർച്ചിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ്ത്. ടീം സ്‌കോർ 309ലെത്തിച്ചാണ് ഈ സഖ്യം വഴിപിരിഞ്ഞത്. ഏഴാം വിക്കറ്റിൽ 121 റൺസ് നേടി ശർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർത്തു. ശ്രാദ്ധുൽ 67ഉം വാഷിംഗ്ടൺ സുന്ദർ 62ഉം റൺസസെടുത്തു. ഇരുവരും തങ്ങളുടെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറികളാണ് ആസ്‌ട്രേലിയക്കെതിരെ നേടിയത്. ഈ മികവാണ് ചരിത്രവിജയത്തിലേക്ക് ഇന്ത്യക്ക് വെളിച്ചമായത്.

Cricket

കൊല്‍ക്കത്തയില്‍ ബുമ്രയുടെ ചരിത്രനേട്ടം: 17 വര്‍ഷത്തിനുശേഷം ആദ്യ ദിനം അഞ്ച് വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്. അവസാനമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഡേനൈറ്റ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും അത് പിങ്ക് ബോളില്‍ നടന്ന മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴയെത്തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായി നഷ്ടമായതിനാല്‍ അത് സാങ്കേതികമായി രണ്ടാം ദിനം നേടിയ നേട്ടമായി കണക്കാക്കപ്പെട്ടു. ഇന്ന് നേടിയ അഞ്ച് വിക്കറ്റുകള്‍ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ 16ാമത്തെ ‘ഫൈവ്‌ഫോര്‍’ആണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര ഇനി നാലുപേരുടെ പിന്നില്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിലെ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടുന്നതില്‍ ബുമ്ര ഇപ്പോള്‍ മൂന്നാം സ്ഥാനത്തും. ദക്ഷിണാഫ്രിക്കക്കെതിരെ ബുമ്ര കളിച്ച 9 ടെസ്റ്റുകളില്‍ ഇത് നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. 14 ടെസ്റ്റില്‍ അഞ്ച് തവണ ‘ഫൈവ്‌ഫോര്‍’നേടിയിട്ടുള്ള ഡെയ്ല്‍ സ്‌റ്റെയ്‌നും അശ്വിനുമാണ് ബുമ്രയുടെ മുന്നിലുള്ളവര്‍.

Continue Reading

Cricket

ടീം ഇന്ത്യ സെലക്ഷനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും നിര്‍ദ്ദേശവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്.

Published

on

വിരാട് കോഹ്ലിയോടും രോഹിത് ശര്‍മ്മയോടും ഭാവിയില്‍ ദേശീയ ജഴ്സി ധരിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, വിജയ് ഹസാരെ ട്രോഫിയില്‍ അവര്‍ മത്സരിക്കുന്ന വിഷയം കൂടുതല്‍ ശക്തമായി.

രോഹിത് ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ്ലി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

‘ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍, മാച്ച് ഫിറ്റ് ആകാന്‍ അവര്‍ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമാകണം,’ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് അനുമതി നല്‍കിയിട്ടുണ്ട്.

ദേശീയ ടീമുമായി ബന്ധമില്ലാത്തപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് തങ്ങളെത്തന്നെ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ അവസാന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി, അമ്പത് സ്‌കോര്‍ ചെയ്യുകയും പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറുവശത്ത്, മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പുറത്താകാതെ 74 റണ്‍സ് നേടുന്നതിന് മുമ്പ് കോഹ്ലി തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ രേഖപ്പെടുത്തി.

Continue Reading

Cricket

‘ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ല’; മുഹമ്മദ് ഷമിയെ പിന്തുണച്ച് സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

Published

on

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

‘സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഫിറ്റ്നസിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍, അത് ഞങ്ങള്‍ക്ക് അറിയാവുന്ന മുഹമ്മദ് ഷമിയാണ്. അതിനാല്‍, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളും ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിയാത്തതിന്റെ കാരണമൊന്നും ഞാന്‍ കാണുന്നില്ല. കാരണം ആ കഴിവ് വളരെ വലുതാണ്.

മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല, ഈ വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടെസ്റ്റോടെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീമറെ തിരഞ്ഞെടുത്തില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ അവഗണിച്ചിരുന്നു, അതിനുശേഷം താന്‍ കളിക്കാന്‍ യോഗ്യനാണെന്ന് 35-കാരന്‍ പ്രസ്താവിച്ചിരുന്നു. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.

ത്രിപുരയ്ക്കെതിരെ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് ബംഗാളിനെ അവരുടെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കാന്‍ സഹായിക്കുന്നതിന് അദ്ദേഹം ഇതുവരെ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 ഓവര്‍ എറിഞ്ഞു.

2023 ലോകകപ്പിന് ശേഷം വെറ്ററന്‍ പേസര്‍ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അവിടെ 10.70 ശരാശരിയില്‍ 24 സ്‌കാല്‍പ്പുകളുമായി ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു.

കഴിഞ്ഞയാഴ്ച, സെലക്ഷന്‍ വിവാദത്തില്‍ ബംഗാളിനെ 141 റണ്‍സിന് തോല്‍പ്പിച്ചതിന് ശേഷമുള്ള സെലക്ഷന്‍ വിവാദത്തെക്കുറിച്ച് സംസാരിക്കവെ ഷമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ”അതെ, ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും ഞാന്‍ എപ്പോഴും വിവാദത്തിലാണ്. നിങ്ങള്‍ എന്നെ വില്ലനാക്കിയിരിക്കുന്നു! മറ്റെന്താണ് ഞാന്‍ പറയുക? ഇന്നത്തെ ലോകത്ത്, സോഷ്യല്‍ മീഡിയ വളച്ചൊടിക്കുന്നു. എനിക്ക് വിശ്രമം നല്‍കുന്നതാണ് എന്റെ ജോലി. ബംഗാളിനായി ഞാന്‍ കളിക്കുന്ന ഓരോ മത്സരവും എനിക്ക് ഒരു ഓര്‍മ്മയാണ്.

Continue Reading

Trending