Connect with us

Cricket

‘സിഡ്‌നിയിൽ ബാപ്പയായിരുന്നു മനസ്സ് നിറയെ’: മുഹമ്മദ് സിറാജ്

‘ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു’

Published

on

സ്വപ്‌നനേട്ടങ്ങൾക്കിടയിലും പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ നോവായി നീറുകയായിരുന്നുവെന്ന് ഇന്ത്യയുടെ ഓസ്‌ട്രേലിൻ പര്യടനത്തിൽ പകരക്കാരനായെത്തി താരമായി മടങ്ങിയ ഇന്ത്യൻ സീമർ മുഹമ്മദ് സിറാജ്. നാട്ടിലെത്തിയതിന് ശേഷം പരമ്പരയെക്കുറിച്ചും സ്വപ്‌ന നേട്ടത്തെക്കുറിച്ചും പറയുമ്പോഴെല്ലാം സിറാജ് പിതാവനെയും സങ്കടക്കാലത്ത് ഒറ്റക്കായിപ്പോയ ഉമ്മയെക്കുറിച്ചും ആവർത്തിച്ചുകൊണ്ടിരുന്നു.

‘സിഡ്‌നിയിൽ ബാപ്പയായിരുന്നു മനസ്സ് നിറയെ. എന്റെ നോവുകൾ ഉള്ളിലൊളിപ്പിക്കേണ്ടി വന്നു. എന്നാൽ ഉമ്മയുടെ സങ്കടമാണ് എന്നെ കാര്യമായി അലട്ടിയത്. ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു’. സിറാജ് പറയുന്നു.

സീരിസിലെ വിക്കറ്റുകളെല്ലാം ബാപ്പക്ക് സമർപ്പിക്കുന്നു. പരമ്പരയിൽ നേടി 13 വിക്കറ്റുകളും പ്രിയപ്പെട്ടതാണ്. ബാപ്പയായിരുന്നു കരുത്ത്. ബാപ്പയുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചപ്പോഴാണ് മനസ്സ് ശാന്തമായത്. ഉമ്മയുടെ സ്‌നേഹവും വീട്ടുകാർ നൽകിയ കരുതലുമായിരുന്നു എന്റെ കരുത്ത്. ബ്രിസ്‌ബെനിലെ അഞ്ചുവിക്കറ്റുകളിൽ ഏറ്റവും മികച്ചതെന്ന് തോന്നിയത് മാർനസ് ലബുഷാനെയുടേതായിരുന്നു. ആ ഘട്ടത്തിൽ ടീമിന് ഒരു വിക്കറ്റ് ഇന്ത്യക്ക് നിർബന്ധമായിരുന്നു.

ആറു മാസത്തിന് ശേഷമാണ് സിറാജ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ നിന്നും ഹൈദരാബാദിലെത്തിയ സിറാജ് നേരേ പോയത് പിതാവിന്റെ കബറിടത്തേക്കായിരുന്നു. അവിടെ പത്ത് മിനുറ്റോളം പ്രാർത്ഥിച്ചു. തന്റെ കരുത്തും സ്വപ്‌നങ്ങൾക്ക് ചിറകൊരുക്കുകയും ചെയ്തയാളാണെന്ന് മണ്ണിനടിയിൽ വിശ്രമിക്കുന്നത് സിറാജിനറിയാമായിരുന്നു.

ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് മൂന്ന് മാസം മുമ്പാണ് മരണപ്പെട്ടത്. അതിനും മാസങ്ങൾക്ക് മുമ്പേ വീട്ടിൽ നിന്നുമിറങ്ങിയ സിറാജ്, യു.എ.യിൽ നടന്ന ഐ.പി.എൽ പങ്കെടത്തതിന് ശേഷം നേരേ ഓസ്ര്‌ടേലിയയിക്കോണ് പോവുകയായിരുന്നു. കോവിഡ് പ്രോട്ടോക്കാൾ കാരണം മരണ വാർത്ത അറിഞ്ഞിട്ടും സിറാജിന് പെട്ടെന്ന് നാട്ടിലെത്താൻ കഴിയാതെ പോവുകയായിരുന്നു.

 

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

https://twitter.com/mipaltan/status/1776199437057958313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1776199437057958313%7Ctwgr%5Efc9c79a6a48264919953debacfe47bad1f277a73%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fcricket%2F2024%2F04%2F05%2Fsuryakumar-yadav-bats-in-the-nets-good-news-for-mumbai-indians

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

https://twitter.com/i/status/1776209064210342391

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending