Cricket
‘സിഡ്‌നിയിൽ ബാപ്പയായിരുന്നു മനസ്സ് നിറയെ’: മുഹമ്മദ് സിറാജ്
‘ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു’

സ്വപ്‌നനേട്ടങ്ങൾക്കിടയിലും പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ നോവായി നീറുകയായിരുന്നുവെന്ന് ഇന്ത്യയുടെ ഓസ്‌ട്രേലിൻ പര്യടനത്തിൽ പകരക്കാരനായെത്തി താരമായി മടങ്ങിയ ഇന്ത്യൻ സീമർ മുഹമ്മദ് സിറാജ്. നാട്ടിലെത്തിയതിന് ശേഷം പരമ്പരയെക്കുറിച്ചും സ്വപ്‌ന നേട്ടത്തെക്കുറിച്ചും പറയുമ്പോഴെല്ലാം സിറാജ് പിതാവനെയും സങ്കടക്കാലത്ത് ഒറ്റക്കായിപ്പോയ ഉമ്മയെക്കുറിച്ചും ആവർത്തിച്ചുകൊണ്ടിരുന്നു.
‘സിഡ്‌നിയിൽ ബാപ്പയായിരുന്നു മനസ്സ് നിറയെ. എന്റെ നോവുകൾ ഉള്ളിലൊളിപ്പിക്കേണ്ടി വന്നു. എന്നാൽ ഉമ്മയുടെ സങ്കടമാണ് എന്നെ കാര്യമായി അലട്ടിയത്. ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു’. സിറാജ് പറയുന്നു.
സീരിസിലെ വിക്കറ്റുകളെല്ലാം ബാപ്പക്ക് സമർപ്പിക്കുന്നു. പരമ്പരയിൽ നേടി 13 വിക്കറ്റുകളും പ്രിയപ്പെട്ടതാണ്. ബാപ്പയായിരുന്നു കരുത്ത്. ബാപ്പയുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചപ്പോഴാണ് മനസ്സ് ശാന്തമായത്. ഉമ്മയുടെ സ്‌നേഹവും വീട്ടുകാർ നൽകിയ കരുതലുമായിരുന്നു എന്റെ കരുത്ത്. ബ്രിസ്‌ബെനിലെ അഞ്ചുവിക്കറ്റുകളിൽ ഏറ്റവും മികച്ചതെന്ന് തോന്നിയത് മാർനസ് ലബുഷാനെയുടേതായിരുന്നു. ആ ഘട്ടത്തിൽ ടീമിന് ഒരു വിക്കറ്റ് ഇന്ത്യക്ക് നിർബന്ധമായിരുന്നു.
ആറു മാസത്തിന് ശേഷമാണ് സിറാജ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ നിന്നും ഹൈദരാബാദിലെത്തിയ സിറാജ് നേരേ പോയത് പിതാവിന്റെ കബറിടത്തേക്കായിരുന്നു. അവിടെ പത്ത് മിനുറ്റോളം പ്രാർത്ഥിച്ചു. തന്റെ കരുത്തും സ്വപ്‌നങ്ങൾക്ക് ചിറകൊരുക്കുകയും ചെയ്തയാളാണെന്ന് മണ്ണിനടിയിൽ വിശ്രമിക്കുന്നത് സിറാജിനറിയാമായിരുന്നു.
ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് മൂന്ന് മാസം മുമ്പാണ് മരണപ്പെട്ടത്. അതിനും മാസങ്ങൾക്ക് മുമ്പേ വീട്ടിൽ നിന്നുമിറങ്ങിയ സിറാജ്, യു.എ.യിൽ നടന്ന ഐ.പി.എൽ പങ്കെടത്തതിന് ശേഷം നേരേ ഓസ്ര്‌ടേലിയയിക്കോണ് പോവുകയായിരുന്നു. കോവിഡ് പ്രോട്ടോക്കാൾ കാരണം മരണ വാർത്ത അറിഞ്ഞിട്ടും സിറാജിന് പെട്ടെന്ന് നാട്ടിലെത്താൻ കഴിയാതെ പോവുകയായിരുന്നു.
Cricket
ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

Cricket
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.
1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.
1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.
Cricket
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്‌കെയ്ക്കും വെല്ലുവിളി

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ മാറിപ്പോകുമെന്ന ചര്‍ച്ചകള്‍ക്കിടെ, താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ഓഫറുമായി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് പകരം യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ കെകെആര്‍ രാജസ്ഥാനിന് ഓഫര്‍ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതാണ് രഘുവംശി. അതേസമയം, നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്ന രമന്‍ദീപ് സിങ് ഇന്ത്യക്കുവേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും, നേതൃത്വ ശേഷിയുമുള്ള താരമായതിനാല്‍ സഞ്ജു സാംസണ്‍ കെകെആറിന് ഏറെ പ്രധാനപ്പെട്ട ഓപ്ഷനാകും. കൂടാതെ ഓപ്പണിങ് ബാറ്ററായി ഇന്ത്യന്‍ ഓപ്ഷന്‍ ലഭ്യമാകുന്നതും ടീമിന് വലിയ ശക്തിയാകും.
നേരത്തെ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, സഞ്ജുവിനെ നേടുന്നതിനായി രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെയോ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാടിനെയോ, ശിവം ദുബെയെയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ അത് നിരസിച്ചു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി