Connect with us

kerala

ഒന്ന്- ഒമ്പതു ക്ലാസുകളിലെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക

കോവിഡ് സാഹചര്യത്തില്‍ ക്ലാസ്‌റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്

ക്ലാസ് കയറ്റവുമായി ബന്ധപ്പെട്ട് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക. കോവിഡ് സാഹചര്യത്തില്‍ ക്ലാസ്‌റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. എന്നാല്‍ ഇതിനായി തയാറാക്കിയ പഠന മികവുരേഖ (ആക്ടിവിറ്റി കാര്‍ഡ്) വിതരണം ചെയ്യുക വഴി രോഗം പടരുമെന്ന ആശങ്കയാണ് ഉയരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ ക്ലാസ് പ്രൊമോഷന്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായത്. ബിആര്‍സികളില്‍നിന്ന് ലഭിക്കുന്ന പുസ്തകരൂപത്തിലുള്ള പഠനമികവുരേഖ ഏപ്രില്‍ 30നകം പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തത്തില്‍ വിദ്യാര്‍ഥികളിലെത്തിക്കാനാണ് ഉത്തരവില്‍ പറയുന്നത്. മെയ് പത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പഠനരേഖ വിദ്യാലയത്തില്‍ തിരിച്ചുവാങ്ങാനും ഓരോ സ്‌കൂളിലും ഓരേ വിഷയത്തിന്റെയും സബ്ജക്ട് കൗണ്‍സില്‍/ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ചേര്‍ന്ന് വിലയിരുത്തി മെയ് 20നകം വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഏപ്രില്‍ 30നകം തന്നെ പിടിഎ യോഗം ചേര്‍ന്ന് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്നു സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തുകയും വേണം.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്കും ആശങ്കയുയരുകയാണ്. പല കൈകളിലൂടെ ഈ രേഖകള്‍ കടന്നുപോവുന്നതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണം. ബിആര്‍സികളില്‍ നിന്നും സ്‌കൂളിലെത്തിക്കുന്ന പഠനരേഖകള്‍ നിര്‍ദേശിച്ച തിയതിക്കം സ്‌കൂളില്‍ നിന്നും കലക്ട് ചെയ്യാന്‍ രക്ഷിതാക്കളെ അറിയിച്ചുകഴിഞ്ഞു. പൊതുപരീക്ഷകള്‍ നടക്കുന്നതിനാല്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമായിരിക്കും വിതരണം സാധ്യമാവുക. ഇങ്ങനെ വരുമ്പോള്‍ വലിയ രീതിയില്‍ സമ്പര്‍ക്ക സാധ്യതയെ ഭയപ്പെടുകയാണ് സ്‌കൂള്‍ അധികാരികളും രക്ഷിതാക്കളും.

കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പടെ പല ബിആര്‍സികളിലും രേഖകള്‍ പൂര്‍ണമായി എത്തിയിട്ടില്ല. എത്തുന്ന മുറയ്ക്ക് സ്‌കൂളിലെത്തിച്ച് വിതരണം ചെയ്യുമ്പോഴുള്ള സമ്പര്‍ക്കവും സ്‌കൂള്‍ അധികൃതരില്‍ ആശങ്കയുളവാക്കുന്നു. രേഖ കൈമാറുന്ന ഏതെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ഇത് കൈമാറിയെത്തുന്ന വലിയ ശതമാനം പേരിലേക്കും രോഗം പകരുമെന്നതാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഭീതി. എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ തന്നെ കോവിഡ് വ്യാപന ആശങ്കയിലായിരിക്കെ വലിയൊരു ശതമാനത്തെ സമ്പര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

എന്തുചെയ്യണമെന്നറിയാതെ
പ്രധാനാധ്യാപകര്‍

വര്‍ഷാന്ത വിലയിരുത്തലിനായി തയാറാക്കിയ ആക്ടിവിറ്റി മെറ്റീരിയല്‍സ് സ്‌കൂളിലെത്തുന്ന മുറയ്ക്ക് കോവിഡ് മുന്‍കരുതലോടെ വിതരണം ചെയ്യാനാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. പഠനമികവ് രേഖ മേയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകര്‍ സ്‌കോര്‍ നല്‍കുകയും ചെയ്യണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകര്‍. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. മൂവായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുണ്ട്. അധ്യാപകര്‍ പലരും എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിയിലായിരിക്കെ ഒരാഴ്ചക്കകം വിതരണം തലക്കുത്താകുമെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. വിതരണത്തിനോ വിലയിരുത്തലിനോ ഇടയില്‍ ഒരാള്‍ക്ക് വൈറസ് ബാധിച്ചാല്‍ നിര്‍ത്തിവെക്കേണ്ടിവരും. ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് നേരത്തെ തന്നെ ക്ലാസുകയറ്റം പ്രഖ്യാപിച്ചിരിക്കെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത് പ്രഹസനമാണെന്നാണ് അധ്യാപകരുടെ പക്ഷം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍

നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നത് തോറ്റിട്ടില്ലെന്നാണ്. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക വ്യക്തി എംവി ഗോവിന്ദനാണെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുന്ന സ്ഥിതിയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

 

Continue Reading

kerala

എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്

വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക.

Published

on

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31 ന് മലപ്പുറത്ത് വെച്ച് നടക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക. ജില്ലകളില്‍ ജനുവരി 3-ാം തിയ്യതിക്ക് മുമ്പായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം നടക്കും. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജനുവരി 11 മുതല്‍ 20 വരെയുള്ള തിയ്യതികളില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജന: സെക്രട്ടറിമാരുടെ യോഗം ജില്ലാ തലത്തില്‍ നടക്കും നുവരി 1ന് സമ്മേളനത്തിന്റെ പോസ്റ്റര്‍ റിലീസ് നടക്കും. ജനുവരി 11 ശാഖകളില്‍ പോസ്റ്റര്‍ ഡേ ആയി സമ്മേളനത്തിന്റെ പ്രചരണ പരിപാടി നടക്കും. ജനുവരി 20-ാം തിയ്യതിക്ക് മുമ്പായി ശാഖ തലത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്ലോട്ടുകള്‍ നിര്‍മിക്കണം. പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ ജനുവരി 20 മുതല്‍ 10 വ ഒരു ടൗണുകളില്‍’ കട്ടനും പാട്ടും’ എന്ന പേരില്‍ നേതാക്കളെ എല്ലാം പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ്റ്റ് നടക്കും. ജനുവരി 31 ന് മലപ്പുറത്ത് വെച്ച് എം.എസ്.എഫിന്റെ വിദ്യാര്‍ഥി റാലി നടക്കും. ജില്ലാ അടി സ്ഥാനത്തിലായിരിക്കും റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. എം.എസ്.എഫ് പ്രതിനിധി സമ്മേളനവും സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരം ജില്ലയി ലെ നയ്യാറില്‍ വെച്ച് നടക്കും.

കേരളത്തില്‍ എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് തുടങ്ങിയത്. അത് എല്‍.എസ്.എസ്. യു.എസ്.എസ്.പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രസ്തുത നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എ ഫ് സംസ്ഥാന പ്രസിഡന്റ്‌റ് പി.കെ നവാസ്, ജന: സെക്രട്ടറി അഡ്വ. സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.

 

Continue Reading

kerala

നോവായി; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

പാലക്കാട്: ചിറ്റൂരില്‍ കാണാതായ  എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റര്‍ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാല്‍ സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

 

Continue Reading

Trending