Video Stories
എം.എസ്.എഫിനെ കരുത്തനാക്കിയ ലീഡര്‍

കെ. അബൂബക്കര്‍
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രസ്ഥാനമായും സംഘടനകള്‍ വളരേണ്ടതിന്റെ ആവശ്യകത ദീര്‍ഘദര്‍ശനത്തോടെ കണ്ട രാഷ്ട്രീയ-സാമൂഹിക നേതാവായിരുന്നു ധൈഷണികനായ കെ.എം സീതി സാഹിബ്.മുസ്ലിംലീഗ് പാര്‍ട്ടിക്ക് യുവജനപ്രസ്ഥാനം ഉണ്ടാവേണ്ടത്, രാഷ്ട്രീയ ചുമതകള്‍ ഏറ്റെടുക്കാന്‍ സഹായകമാണെന്ന കാര്യത്തില്‍ പല വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിളനിലമായിരുന്ന കൊടുങ്ങല്ലൂരിന്റെ ആ വീരപുത്രന് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നകന്ന രാഷ്ട്രീയം പഠിക്കുന്ന ഒരു യുവതലമുറയാണ് അടിയന്തരമായി വേണ്ടതെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു സീതി സാഹിബ്.
നേരത്തെ തന്നെ മലബാറില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു കേരള സംസ്ഥാന രൂപവല്‍ക്കരണത്തോടെ ഒരു ഏകീകൃത ഭാവം വേണമെന്നതായിരുന്നു ആ മഹാത്മാവിന്റെ സുചിന്തിത അഭിപ്രായം. സി.എച്ച് മുഹമ്മദ്കോയയേയും, പി.എം അബൂബക്കറിനെയും പോലുള്ള സാരഥികളെ വളര്‍ത്തിയെടുത്ത മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനു സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത രൂപം വേണമെന്നതായിരുന്നു സാഹിബിന്റെ സ്വപ്നം. അതിനു ചിറകേകാന്‍ നിയോഗിക്കപ്പെട്ടത് മലബാറില്‍ എം.എസ്.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവനേതാവ് ഇ.അഹമ്മദ് സാഹിബായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികളെ അഹമ്മദ് തന്നെ എറണാകുളത്ത് വിളിച്ചുവരുത്തി. 1958ല്‍ സ്റ്റേറ്റ് എം.എസ്.എഫ് രൂപവല്‍ക്കരിക്കപ്പെടുകയും ചെയ്തു. എറണാകുളം ലോകോളജ് വിദ്യാര്‍ത്ഥി ആയിരുന്ന കൊയിലാണ്ടിക്കാരന് കെ.എം കുഞ്ഞിമായന്‍ പ്രസിഡന്റ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്നുള്ള കണ്ണൂര്‍ സ്വദേശി ഇ.അഹമ്മദ് ജനറല്‍ സെക്രട്ടറി. പില്ക്കാലങ്ങളില് ജുഡീഷ്യറിയിലും പൊലീസ് വകുപ്പിലും ഒക്കെ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച മലപ്പുറത്തേയും തിരുവനന്തപുരത്തേയും കോട്ടയത്തെയും ആലപ്പുഴയിലുമൊക്കെയുള്ള വിദ്യാര്‍ത്ഥികള്‍ പല തസ്തികകളില്‍ ഭാരവാഹികളായി.
കോളജ് വിദ്യാഭ്യാസം ഇടക്ക് നിര്‍ത്തി, കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്ന ലേഖകന്റെ പേരിനു നേര്‍ക്കാണ് ട്രഷറര്‍ തസ്തികയുടെ നറുക്ക് വീണത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിതെറ്റിപ്പോകുമോ എന്ന രക്ഷകര്‍ത്താക്കള്‍ ആശങ്കപ്പെട്ട കാലം. സാക്ഷാല്‍ സീതി സാഹിബിനു നിയമബിരുദം നേടാന്‍ കാലതാമസം നേരിട്ടതും, കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി.എച്ചിനു ഡിഗ്രിപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും ഒക്കെ ചരിത്രം.
മുസ്ലിംലീഗിന്റെ നേതൃനിരയിലുണ്ടായിരുന്ന എന്റെ പിതാവ് ബി.വി അബ്ദുല്ലക്കോയയെക്കണ്ട് വിവരം അറിയിക്കാനുള്ള ചുമതലക്ക് ജനറല്‍ സെക്രട്ടറി എന്നെയാണ് എടുത്തത്.
ബി.വി അബ്ദുല്ലക്കോയ സ്മരണികയില്‍ ആ അനുഭവം അഹമ്മദ് പകര്‍ത്തിയത് ഇങ്ങനെ ആയിരുന്നു:”ആദ്യത്തെ എതിര്‍പ്പ് അബ്ദുല്ലക്കോയ സാഹിബില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ മകന് അബു എം.എസ്.എഫിന്റെ ട്രഷററായിരിക്കുന്നു. ഇനി പ്രസംഗങ്ങളും പരിപാടികളുമൊക്കെ ആയാല്‍ തന്റെ മൂത്ത മകന്റെ പഠിത്തം പെരുവഴിയിലായതുതന്നെ.”
അദ്ദേഹം എന്റെ നേര്‍ക്ക് കയര്‍ത്തു. ആരോട് ചോദിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്.
ഞാന്‍ സീതി സാഹിബിന്റെയും സി.എച്ചിന്റെയും പേരുകള്‍ പറഞ്ഞു. അദ്ദേഹം ഒന്നു തണുത്തു. പഠനത്തിനു ഒരു തകരാറും വരാത്തവിധമാണ് എം.എസ്.എഫ് പ്രവര്‍ത്തനമെന്നു ഞാന്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കലാണ് എം.എസ്.എഫിന്റെ പുതിയ ഭാരവാഹികളുടെ അജണ്ട എന്നുകൂടി പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സ് തുറന്നു ചിരിച്ചു.” അറുപത് വര്‍ഷത്തോളം നീണ്ട ആ സ്നേഹബന്ധത്തിന്റെ ചരടിതാ ഇപ്പോള്‍ അറ്റുപോയിരിക്കുന്നു.
അഹമ്മദ് എന്ന യുവ അഭിഭാഷകന് രാഷ്ട്രീയത്തിലേക്കും ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞെങ്കിലും ഞങ്ങള്‍ ഒരു ഘടികാരത്തിന്റെ സൂചികള്‍പോലെ ഒപ്പമായിരുന്നു. ഞാന്‍ തന്നെ അദ്ദേഹത്തിനു പില്ക്കാലത്ത് ലഭിച്ച സ്ഥാനലബ്ധിയില്‍ അനുമോദിച്ചു സംസാരിച്ചപോലെ ആ ഘടികാരത്തില്‍ മിനിട്ട് സൂചികയെ വഴിയില്‍ വിട്ട്, സെക്കന്റ് സൂചി കുതിച്ചുപായുകയായിരുന്നു.
എം.എസ്.എഫ് കാരനായി കുറ്റിച്ചിറയിലെ പ്രസംഗ പീഠത്തില്‍ എന്നെ കയറ്റിയത് അദ്ദേഹമായിരുന്നു. കോളജിലെ വേനല്‍ക്കാല അവധിയില്‍ എന്നെ ചന്ദ്രിക ഓഫീസിലെ എഡിറ്റോറിയല്‍ ഡെസ്കില്‍ കൊണ്ടുചെന്നാക്കിയതും അദ്ദേഹം തന്നെ.
കണ്ണുരില്‍ നിന്നു വരുമ്പോഴൊക്കെ രണ്ടുനാള്‍ മുമ്പൊരു പോസ്റ്റ് കാര്‍ഡ് എനിക്ക് വിടും. ”പ്രിയപ്പെട്ട അബു. ഞാന്‍ നാളെ മെയിലിനു വരുന്നു സ്റ്റേഷനില്‍ കാണുമല്ലോ.”
ഞാന്‍ എന്റെ സൈക്കിളില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തും. സെക്രട്ടറിയെ സൈക്കിളിന്റെ കാരിയറില്‍ ഇരുത്തി, അദ്ദേഹം താമസിച്ചിരുന്ന പാരിസ് ലോഡ്ജിലോ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രിക ആപ്പീസിലോ കൊണ്ടു ചെന്നെത്തിക്കും.
സി.എച്ചും വി.സി അബൂബക്കറും, പി.എ മുഹമ്മദ്കോയ, പി.എം അബൂബക്കറും, യു.എ ബീരാനും ഒക്കെ അരങ്ങ് ഭരിച്ച ചന്ദ്രികയില്‍ അബ്ദുല്‍ ഖയ്യൂം സാഹിബിന്റെ എഡിറ്റിങ്ങും, എം.ആലിക്കുഞ്ഞി സാഹിബിന്റെ റിപ്പോര്‍ട്ടിങ്ങും ഒക്കെ കണ്ടുപഠിച്ച് ഞാനും ഒരു പത്രക്കാരനായി.
മിക്കവാറും അഹമ്മദ് സാഹിബിന്റെ ഷിഫ്റ്റില്‍ അപ്രന്റിസായി കഴിഞ്ഞുവന്ന എനിക്ക് അദ്ദേഹം ഡ്യൂട്ടി അവസാനിപ്പിക്കുന്ന സമയത്ത് തന്നെ പേന താഴെവെച്ച് ഇറങ്ങാന്‍ സീനിയര്‍ എഡിറ്റര്‍മാര്‍ സാവകാശം തന്നിരുന്നു.
സ്കൂളുകളും കോളജുകളും താണ്ടിയിറങ്ങി എം.എസ്.എഫ് ശാഖകള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ബി.വി സ്മരണികയില്‍ അദ്ദേഹം എഴുതി: ”ഞാനും രാജ്യവും അടുത്ത സഹപ്രവര്‍ത്തകര്‍ എന്ന പോലെ ഉറ്റചങ്ങാതിമാരുമായി. നടപ്പും കിടപ്പും ഒന്നിച്ച്, ഊണും ഉറക്കവും ഒന്നിച്ച്. എന്റെ സല്‍ക്കാരം സ്വീകരിച്ച അബുവും അബുവിന്റെ ആതിഥ്യം ഏറ്റുവാങ്ങി ഞാനും പലയിടത്തും ചുറ്റിക്കറങ്ങും.”
ഒടുവില്‍ നേരം അല്പം വൈകിച്ചെന്നാല്‍ പോലും ‘കരിയാടന്‍ വില്ല’യിലെ വാതില്‍ തുറന്നുതരുന്നതില്‍ അബ്ദുല്ലക്കോയ സാഹിബിനും ഭാര്യക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. നിരത്തുവക്കിലെ ആ വിളക്ക് മരമെന്നപോലെ പൂപ്പന്തലിട്ട് നിന്ന ആ തേന്മാവും ആ മാതള വൃക്ഷവും സാക്ഷി.”
എന്റെ വിവാഹത്തിനു 1960ലെ ക്രിസ്മസ് ദിനത്തില്‍ മംഗളപത്രവുമായി വന്ന ആ വലിയ മനുഷ്യനോട് ”മധുരതരമായി പ്രതികാരം ചെയ്യാന്‍ ആറു മാസത്തിനകം തന്നെ എനിക്ക് അവസരം ലഭിച്ചു. 1961 മേയ് 14ന് അദ്ദേഹം കണ്ണൂര്‍ സിറ്റിയിലെ മക്കാടത്ത് നിന്ന് പുതിയാപ്പിള ആയി വളപട്ടണത്തെ ഭാര്യവീട്ടിലേക്ക് ഇറങ്ങുമ്പോള്‍ ഈ ട്രഷററാണ് മംഗളപത്രം വായിച്ചുനല്‍കിയത്.”ആ ഓര്‍മകളെല്ലാം ഇന്ന് കണ്ണീരിന്റെ പുതപ്പണിയുന്നു. ഒരു റോഡപകടത്തെ തുടര്‍ന്ന് പ്രിയതമ എ.കെ.വി സുഹറ എന്നെന്നേക്കുമായി കണ്ണടച്ച 1999നു ശേഷം പതിനെട്ടു വര്‍ഷങ്ങളായി ഏകാന്തതയായിരുന്ന ആ ജീവിതത്തിനു കാലം സാക്ഷി.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി