Connect with us

kerala

ലെഫ് ഭവന പദ്ധതി: വീടിനായി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

Published

on

കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല. അടച്ചുറപ്പില്ലാത്ത ഷെഡുകളില്‍ താമസിക്കുന്നവരാണ് അപേക്ഷകരില്‍ പലരും. കാലവര്‍ഷ കെടുതി നേരിടുന്ന ഈ സമയം ഇവര്‍ക്ക് പ്രയാസമേറിയതാണ്. കോഴിക്കോട്

ജില്ലയില്‍ 70 പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലായി അര ലക്ഷത്തിനു മുകളില്‍ പേരാണ് വീടിനായി കാത്തിരിക്കുന്നത്. എഴുപത് ഗ്രാമ പഞ്ചായത്തുകളിലായി 36116 പേരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളിലായി അപേക്ഷരുടെ എണ്ണം 2615 ആണ്. കോഴിക്കോട് കോര്‍പറേഷനില്‍ കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം 2296 ആണ്. ഭൂമിയില്ലാത്ത അപേക്ഷകരുടെ എണ്ണം പന്ത്രണ്ടായിരത്തോളം വരും. അഞ്ച് പഞ്ചായത്തുകളിലാണ് ജില്ലയില്‍ ലൈഫ് പദ്ധതി പൂര്‍ത്തീകരിച്ചത്. അഴിയൂര്‍, ചെക്യാട്, ഒഞ്ചിയം, കിഴക്കോത്ത്, കുന്നുമ്മല്‍ പഞ്ചായത്തുകളാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

32 പഞ്ചായത്തുകളില്‍ തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എഴുപത് ശതമാനത്തില്‍ കുറവ് പൂര്‍ത്തീകരിച്ച പഞ്ചായത്തുക്കളും ഏറെയുണ്ട്. ഇതേ അവസ്ഥയാണ് മറ്റ് ജില്ലകളിലുമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ചെറിയ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചതെന്നാണ് വാസ്തവം.

പണം അനുവദിച്ചു കിട്ടുന്നതിനുള്‍പ്പെടെ സാങ്കേതിക തടസ്സങ്ങള്‍ വിലങ്ങാവുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തന്നെ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഷെഡില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ട്. എന്നാല്‍ അഞ്ചും പത്തും വര്‍ഷങ്ങളായി ഷെഡുകളില്‍ താമസിക്കുന്നവര്‍ അപേക്ഷകരിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങി ചെരിപ്പു തേഞ്ഞതല്ലാത്ത അനുകൂല നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വീടിനായി കാത്തിരിക്കുന്നവര്‍ പറയുന്നു. മറ്റ് ഭവന പദ്ധതികളെയെല്ലാം ലൈഫില്‍ ലയിപ്പിച്ചതിലൂടെ ആ പദ്ധതികളെയും സര്‍ക്കാര്‍ തകര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള മാപ്പിള കലാ അക്കാദമി ചെയർമാന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു

എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്‍ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending