Connect with us

kerala

ലെഫ് ഭവന പദ്ധതി: വീടിനായി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

Published

on

കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല. അടച്ചുറപ്പില്ലാത്ത ഷെഡുകളില്‍ താമസിക്കുന്നവരാണ് അപേക്ഷകരില്‍ പലരും. കാലവര്‍ഷ കെടുതി നേരിടുന്ന ഈ സമയം ഇവര്‍ക്ക് പ്രയാസമേറിയതാണ്. കോഴിക്കോട്

ജില്ലയില്‍ 70 പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലായി അര ലക്ഷത്തിനു മുകളില്‍ പേരാണ് വീടിനായി കാത്തിരിക്കുന്നത്. എഴുപത് ഗ്രാമ പഞ്ചായത്തുകളിലായി 36116 പേരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളിലായി അപേക്ഷരുടെ എണ്ണം 2615 ആണ്. കോഴിക്കോട് കോര്‍പറേഷനില്‍ കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം 2296 ആണ്. ഭൂമിയില്ലാത്ത അപേക്ഷകരുടെ എണ്ണം പന്ത്രണ്ടായിരത്തോളം വരും. അഞ്ച് പഞ്ചായത്തുകളിലാണ് ജില്ലയില്‍ ലൈഫ് പദ്ധതി പൂര്‍ത്തീകരിച്ചത്. അഴിയൂര്‍, ചെക്യാട്, ഒഞ്ചിയം, കിഴക്കോത്ത്, കുന്നുമ്മല്‍ പഞ്ചായത്തുകളാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

32 പഞ്ചായത്തുകളില്‍ തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എഴുപത് ശതമാനത്തില്‍ കുറവ് പൂര്‍ത്തീകരിച്ച പഞ്ചായത്തുക്കളും ഏറെയുണ്ട്. ഇതേ അവസ്ഥയാണ് മറ്റ് ജില്ലകളിലുമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ചെറിയ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചതെന്നാണ് വാസ്തവം.

പണം അനുവദിച്ചു കിട്ടുന്നതിനുള്‍പ്പെടെ സാങ്കേതിക തടസ്സങ്ങള്‍ വിലങ്ങാവുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തന്നെ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഷെഡില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ട്. എന്നാല്‍ അഞ്ചും പത്തും വര്‍ഷങ്ങളായി ഷെഡുകളില്‍ താമസിക്കുന്നവര്‍ അപേക്ഷകരിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങി ചെരിപ്പു തേഞ്ഞതല്ലാത്ത അനുകൂല നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വീടിനായി കാത്തിരിക്കുന്നവര്‍ പറയുന്നു. മറ്റ് ഭവന പദ്ധതികളെയെല്ലാം ലൈഫില്‍ ലയിപ്പിച്ചതിലൂടെ ആ പദ്ധതികളെയും സര്‍ക്കാര്‍ തകര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending