Connect with us

kerala

ലെഫ് ഭവന പദ്ധതി: വീടിനായി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

Published

on

കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല. അടച്ചുറപ്പില്ലാത്ത ഷെഡുകളില്‍ താമസിക്കുന്നവരാണ് അപേക്ഷകരില്‍ പലരും. കാലവര്‍ഷ കെടുതി നേരിടുന്ന ഈ സമയം ഇവര്‍ക്ക് പ്രയാസമേറിയതാണ്. കോഴിക്കോട്

ജില്ലയില്‍ 70 പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലായി അര ലക്ഷത്തിനു മുകളില്‍ പേരാണ് വീടിനായി കാത്തിരിക്കുന്നത്. എഴുപത് ഗ്രാമ പഞ്ചായത്തുകളിലായി 36116 പേരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളിലായി അപേക്ഷരുടെ എണ്ണം 2615 ആണ്. കോഴിക്കോട് കോര്‍പറേഷനില്‍ കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം 2296 ആണ്. ഭൂമിയില്ലാത്ത അപേക്ഷകരുടെ എണ്ണം പന്ത്രണ്ടായിരത്തോളം വരും. അഞ്ച് പഞ്ചായത്തുകളിലാണ് ജില്ലയില്‍ ലൈഫ് പദ്ധതി പൂര്‍ത്തീകരിച്ചത്. അഴിയൂര്‍, ചെക്യാട്, ഒഞ്ചിയം, കിഴക്കോത്ത്, കുന്നുമ്മല്‍ പഞ്ചായത്തുകളാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

32 പഞ്ചായത്തുകളില്‍ തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എഴുപത് ശതമാനത്തില്‍ കുറവ് പൂര്‍ത്തീകരിച്ച പഞ്ചായത്തുക്കളും ഏറെയുണ്ട്. ഇതേ അവസ്ഥയാണ് മറ്റ് ജില്ലകളിലുമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ചെറിയ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചതെന്നാണ് വാസ്തവം.

പണം അനുവദിച്ചു കിട്ടുന്നതിനുള്‍പ്പെടെ സാങ്കേതിക തടസ്സങ്ങള്‍ വിലങ്ങാവുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തന്നെ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഷെഡില്‍ താമസിക്കുന്നവര്‍ക്ക് വീട് അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ട്. എന്നാല്‍ അഞ്ചും പത്തും വര്‍ഷങ്ങളായി ഷെഡുകളില്‍ താമസിക്കുന്നവര്‍ അപേക്ഷകരിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങി ചെരിപ്പു തേഞ്ഞതല്ലാത്ത അനുകൂല നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വീടിനായി കാത്തിരിക്കുന്നവര്‍ പറയുന്നു. മറ്റ് ഭവന പദ്ധതികളെയെല്ലാം ലൈഫില്‍ ലയിപ്പിച്ചതിലൂടെ ആ പദ്ധതികളെയും സര്‍ക്കാര്‍ തകര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending