Connect with us

Video Stories

തീരദേശ ഹൈവെ: കുടിയൊഴിപ്പിക്കപ്പെടുന്നത് പത്തുലക്ഷത്തോളം പേര്‍

Published

on

ഫിര്‍ദൗസ് കായല്‍പുറം

തിരുവനന്തപുരം: തീരദേശ ഹൈവേക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വഴിയാധാരമാകുന്നത് പത്ത് ലക്ഷത്തോളം കുടുംബങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത മൂന്ന് ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. വീടില്ലാത്തവരുടെ എണ്ണം 22432 ആണ്. ഇവരെ കൂടി ഉള്‍പെടുത്തി പുനരധിവാസം സാധ്യമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. തീരദേശപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ ഈ മാസം ആരംഭിക്കാനിരിക്കെ മത്സ്യത്തൊഴിലാളി സംഘടനകളെ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് വിളിച്ചിട്ടില്ല.

തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം എങ്ങനെയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് മത്സ്യമേഖയുടെ തീരുമാനം. ആഗസ്റ്റിലാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

630 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരദേശ ഹൈവേയും 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നാറ്റ്പാക് സര്‍ക്കാരിന് സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കുകയോ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്തിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലായി 630 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തീരദേശപാത നിര്‍മിക്കുന്നത്. പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴ് മീറ്ററുമായാണ് നിശ്ചയിച്ചിട്ടുള്ളത്. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കടലോരത്ത് പൊതുവേ തീരം കുറവാണ്. ഇവിടെ കൂടുതല്‍ സ്ഥലമെടുക്കേണ്ടിവരും. കോഴിക്കോട് കൊയിലാണ്ടി, കൊല്ലം ഇരവിപുരം, തിരുവനന്തപുരം വലിയതുറ തുടങ്ങി ആവശ്യത്തിന് തീരമില്ലാത്ത നിരവധി പ്രദേശങ്ങള്‍ നിര്‍ദ്ദിഷ്ട തീരദേശപാതയിലുണ്ട്.

ഇരുപാതകളുടെയും നിര്‍മാണം ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. ഒന്നരമാസമാസം കൊണ്ട് ഈ പത്ത് ലക്ഷം പേരുടെ പുനരധിവാസം ഉറപ്പാക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. തൊഴില്‍പരമായ സൗകര്യം നഷ്ടമാകാത്തവിധം സമീപ പ്രദേശങ്ങളിലേക്കു തന്നെ ഇവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരദേശത്തുനിന്ന് വളരെ അകലേക്ക് മാറ്റുന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അടിയന്തരമായി മത്സ്യമേഖലയിലുള്ളവരുടെ യോഗം വിളിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending