Connect with us

kerala

തലയിലെഴുതിയ തലക്കുട നിര്‍മ്മാണത്തില്‍ മുഴുകി രാമന്‍ കുട്ടി

Published

on

 

ബാലുശ്ശേരി: തലയിലെഴുതി വെച്ച തലക്കുട നിര്‍മ്മാണത്തില്‍ മുഴുകി രാമന്‍ കുട്ടി. കോവിഡിന്റെ പ്രതിരോധ വീട്ടിലിരിപ്പിലും നാടു മറന്നു കൊണ്ടിരിക്കുന്ന പനയോലക്കുട നിര്‍മാണ സജീവതയില്‍ തന്നെയാണ് നന്‍മണ്ട അരേനപ്പൊയിലില്‍ മാണിക്യ തിരുകണ്ടി രാമന്‍ കുട്ടി. തൊപ്പിക്കുട നിര്‍മ്മാണത്തിന്റെ ഗോള്‍ഡന്‍വര്‍ഷമാണാഘോഷിക്കുന്നത്.മഴ പോലും കണക്ക്ക്കൂട്ടലുകള്‍ തെറ്റിച്ചു പെയ്യുകയാണ്. വയലുകളില്‍ നിന്ന് കന്നും കലപ്പയും അപ്രത്യക്ഷമായിക്കഴിഞ്ഞു. യന്ത്രങ്ങള്‍ യഥേഷ്ടമെത്തി വിത്തിടലും മണ്ണിളക്കലും കൊയ്ത്തും എന്തിന് നാട്ടിപ്പാട്ടു വരെ പാടുന്നു.

വയലിലെ ചളിയിലിറങ്ങി ഇരുകൈയ്യും മെനക്കെട്ട്കര്‍ഷകര്‍ ഇറങ്ങേണ്ടതില്ല. വെയിലും മഴയും തളര്‍ത്താതിരിക്കാന്‍ പനയോല തൊപ്പിക്കുട ചൂടേണ്ടതുമില്ലാതായിരിക്കുന്നു. വര്‍ണ്ണപ്പൊലിമയുള്ള ശീലക്കുടകള്‍ ചൂടിവയല്‍ വരമ്പിലെ കാഴ്ചക്കാരായി നാടാകെ മാറി. എന്നിട്ടും മണ്ണിലും ചളിയിലും അധ്വാനിക്കുന്ന വലിയൊരു വിഭാഗം കര്‍മ്മനിരതരായി കര്‍ഷക ചിഹ്നംപതിപ്പിച്ചു തന്നെ നാട്ടിന്‍ പുറങ്ങളിലുണ്ട് അവരിലാണ് രാമന്‍കുട്ടിയുടെ പ്രതീക്ഷ മുഴുവന്‍. തൊപ്പിക്കുട ചോദിച്ചെത്തുന്ന വര്‍ക്ക് രാമന്‍ കുട്ടി ശരിക്കും മാണിക്യമാണ്.പടിയിറങ്ങിക്കഴിഞ്ഞ യീ കുട നിര്‍മ്മാണം നിസ്സാരമായി തോന്നുമെങ്കിലും കരവിരുതോടൊപ്പം ക്ലേശമേറെയുള്ള പണി തന്നെയാണെന്ന് രാമന്‍ കുട്ടി പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും പനയില്‍ കയറി പനയോല വെട്ടി കിട്ടുവാനുള്ള ഭാരിച്ച ചെലവും.പിന്നെ അത് വേനലില്‍ ഉണക്കി പാകമാക്കലുമെല്ലാം ഈ വര്‍ത്തമാന യന്തരീക്ഷത്തില്‍ ബുദധിമുട്ടേറ്റുന്നതായി അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ നിന്നും മുളകള്‍ നാമവശേഷമായിക്കൊണ്ടിരിക്കുന്ന യവസ്ഥ കൂടി കുടയുടെ നിര്‍മ്മാണത്തിനു വിഘാതമാകുന്നു. രണ്ടു ദിവസം കൊണ്ടേ ഒരു തലക്കുട പൂര്‍ത്തിയാക്കാന്‍ കഴിയൂ. അധ്വാനത്തിനും ഇന്നത്തെ ജീവിതരീതിക്കനുസരിച്ചുള്ള കൂലിയില്ല. ഇക്കുറിയും കോവിഡ് പകര്‍ച്ചാഭീഷണിയായിരിക്കാം അയല്‍പക്ക ദേശക്കാരൊന്നും എത്തി നോക്കാാറില്ലായെന്നും രാമന്‍കുട്ടി തെല്ലു സങ്കടത്തോടെ തന്നെ പറഞ്ഞു തീര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending