Connect with us

Video Stories

നാടെങ്ങുമുയരട്ടെ ബഹുജനരോഷം

Published

on

രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന നൂറുകൂട്ടം നീറുന്ന പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയോ ജനങ്ങളെ പരിഹസിക്കുകയോ ചെയ്യുന്ന നിലപാടാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധക്കൊടുങ്കാറ്റ ് ഉയര്‍ത്തുന്നതിനായുള്ള ഒരുക്കമാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് സംസ്ഥാന തല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നു. അധികാര അഹന്തക്കെതിരായ നിരന്തര സമരങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം അവിശ്വാസം വര്‍ധിപ്പിച്ചും സാമ്പത്തികക്കെടുതി വിതച്ചും മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ എട്ടു മാസം മുമ്പ് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ പരമാവധി ദ്രോഹിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. സാമാന്യമായ മുന്നണി മര്യാദകളും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ട മുന്നണിയും സര്‍ക്കാരും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നുമാത്രമല്ല, റേഷനരിയും വിലക്കയറ്റവും പോലുള്ള ജീവല്‍ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെയും മുന്‍ സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു.
ദേശാന്തരങ്ങളില്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ, മുന്‍ കേന്ദ്ര മന്ത്രിയും മുസ്്‌ലിംലീഗ് അഖിലേന്ത്യാപ്രസിഡണ്ടുമായ ഇ. അഹമ്മദിന് മരണ ശേഷവും മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മണിക്കൂറുകള്‍ ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു. ഡോക്ടര്‍മാരായ ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് പ്രസിഡണ്ടിനുപോലും കാണാന്‍ മണിക്കൂറുകളോളം അവസരം ലഭിച്ചില്ല. ഇതിന് സാമാന്യമായ വിശദീകരണം നല്‍കാന്‍ പോലും ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് വീമ്പിളക്കുന്ന ഒരു സര്‍ക്കാരിനാവുന്നില്ല. ഉത്തര്‍പ്രദേശിലടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം സമാരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ വിഷ ലിപ്തവും മലീമസവുമായ വിദ്വേഷ പ്രചാരണമാണ് കേന്ദ്ര ഭരണകക്ഷിയുടെ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അയോധ്യയില്‍ രാമജന്മ ഭൂമി ക്ഷേത്രം നിര്‍മിക്കുമെന്ന് വാദ്ഗാനം നല്‍കിയിരിക്കുകയാണ് അവിടെയുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ത്ത കക്ഷി തന്നെ പ്രകടന പത്രികയിലൂടെ ചെയ്തിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മൊറാദാബാദ്, ഖൈറാന, ദയൂബന്ദ് എന്നിവിടങ്ങളില്‍ നിരന്തര കര്‍ഫ്യൂ നടപ്പാക്കുമെന്ന് ബി.ജെ.പിയുടെ എം.എല്‍.എ സുരേഷ് റാന തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ പറയുന്നു. സാക്ഷി മഹാരാജ് എന്ന കേന്ദ്ര ഭരണകക്ഷിയുടെ ലോക്‌സഭാംഗം പറയുന്നത; ജനസംഖ്യ വര്‍ധിക്കുന്നത് മുസ്്‌ലിംകള്‍ നാലുകെട്ടുന്നതും നാല്‍പതു കുട്ടികളുണ്ടാകുന്നതും കൊണ്ടാണെന്നാണ്. ഇതിനെതിരെയൊന്നും കാര്യമായ നടപടികളെടുക്കാനോ രാജ്യത്തെ ന്യൂനപക്ഷ പീഡിത വിഭാഗങ്ങള്‍ക്ക് സുരക്ഷാബോധം നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നു മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെയൊക്കെ തൊഴിലില്ലാതാക്കിയും പട്ടിണിയിലാക്കിയും നോട്ടു നിരോധനം കൊണ്ട് പൊറുതി മുട്ടിക്കുകയാണ് ഇക്കൂട്ടര്‍. മോദിയാകട്ടെ ദലിത്, മുസ്‌ലിം വിഷയങ്ങളിലല്ല; എങ്ങനെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്ന രീതിയില്‍ ലക്ഷങ്ങളുടെ വസ്ത്രമണിഞ്ഞും ഉലകം ചുറ്റിയും ഉലാത്തി നടക്കുകയാണ്. ദലിത് വിഭാഗങ്ങള്‍, അവര്‍ വിദ്യാര്‍ഥികളോ ദരിദ്രരോ ആകട്ടെ സ്വന്തം വിദ്യാഭ്യാസത്തിനോ മൃതദേഹം മറവുചെയ്യാന്‍ പോലുമോ ഇടമില്ലാതെ അലയുന്നു. ഇവിടെയാണ് കള്ളപ്പണത്തിന്റെ പേരു പറഞ്ഞ് കോടിക്കണക്കിന് രൂപ വന്‍ കിടക്കാര്‍ക്കുവേണ്ടി വെളുപ്പിക്കാന്‍ അവസരമൊരുക്കി നാട്ടില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. അമ്പത് ദിവസം സഹിക്കൂ എന്നു പറഞ്ഞയാള്‍ മൂന്നു മാസമായിട്ടും നിയന്ത്രണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു പദ്ധതി പോലും ലഭിച്ചില്ല.
കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാറാകട്ടെ, തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കാമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. അരിയുടെയും പച്ചക്കറിയുടെയും മറ്റും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. റേഷന്‍ ധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥ സംസ്ഥാനചരിത്രത്തില്‍ ഇതാദ്യം. എല്ലാം ശരിയാക്കാനാകില്ലെന്ന് ഒരു മന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത് ഭരണ പരാജയത്തിന്റെ പരസ്യ സമ്മതമാണ്. വിദ്യാര്‍ഥികള്‍ തങ്ങളുടെ അടിസ്ഥാന ആവശ്യമായ വിദ്യക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് മരണമാണ് ശിക്ഷ. ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടനയില്‍പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സമരത്തെ ഒറ്റുകൊടുത്തിരിക്കുകയാണ് എസ്.എഫ്.ഐ. ഇതിനെതിരെ ഭരണമുന്നണിയിലെ തന്നെ രണ്ടാംകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തുവന്നപ്പോള്‍ അവരെ വിരട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അക്കാദമിക്ക് കൊടുത്ത സര്‍ക്കാര്‍ ഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമ്പോള്‍ അതുണ്ടാവില്ലെന്ന് പറയുന്നു മുഖ്യമന്ത്രി. ഒരു എം.എല്‍.എയും നേതാവും നിരാഹാരമിരിക്കുന്നതിനെ പരിഹസിക്കുന്നു. തിരുകൊച്ചിയിലെ മുന്‍ധനമന്ത്രിയെ ഏതു പിള്ള എന്നു ചോദിച്ച് ആക്ഷേപിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. സി.പി.എം നേതാവ് അടങ്ങുന്ന നാലു പേര്‍ വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം മൊഴി മാറ്റിച്ചു. സി.പി.എം ഏരിയാസെക്രട്ടറി ഗുണ്ടാകേസില്‍ അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ ഔദാര്യത്തില്‍ ജാമ്യത്തിലിറങ്ങി.
കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുമ്പോള്‍ പോലും കുട്ടികളില്‍ ഭീതിപരത്തി രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിക്കൊന്ന് അതും ആഘോഷമാക്കിയവരാണ് ഭരണക്കാര്‍. ഭരണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയില്‍ ഒരു ഉദ്യോഗസ്ഥനെ പിന്തുണച്ച് അഴിമതിക്കെതിരെ മേനി നടിക്കുന്നൊരു മുഖ്യമന്ത്രി. ഭരണ പരിഷ്‌കാര കമ്മീഷനും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ വൃന്ദവും പോലും എതിര്‍ക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുമായി മുന്നോട്ടു പോകുമെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇതിനെല്ലാമെതിരെ അധികാരക്കോട്ടകള്‍ തകര്‍ക്കുന്ന പ്രക്ഷോഭക്കൊടുങ്കാറ്റായി ഉയരട്ടെ യു.ഡി.എഫിന്റെ ജനകീയപ്രക്ഷോഭം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending