Connect with us

Health

കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വാക്‌സിനുകള്‍ 95% ഫലപ്രദം

കോവിഡ് രണ്ടാം തരംഗത്തിനിടെ തങ്ങളുടെ സേനാംഗങ്ങള്‍ക്ക് നടത്തിയ വാക്‌സിനേഷന്റെയും കോവിഡ് മരണങ്ങളുടെയും വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് വകുപ്പ് രേഖപ്പെടുത്തിയിരുന്നു

Published

on

കോവിഡ് മൂലമുള്ള മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ 95 ശതമാനം വരെ ഫലപ്രദമാണെന്ന് പഠനം. കോവിഷീല്‍ഡോ കോവാക്‌സിനോ ഒരു ഡോസ് എടുത്താലും കോവിഡ് അണുബാധ മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വെല്ലൂര്‍ സിഎംസിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കോവിഡ് രണ്ടാം തരംഗത്തിനിടെ തങ്ങളുടെ സേനാംഗങ്ങള്‍ക്ക് നടത്തിയ വാക്‌സിനേഷന്റെയും കോവിഡ് മരണങ്ങളുടെയും വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ചാണ് വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായ പൊലീസുകാരുടെ കോവിഡ് അനുബന്ധ മരണങ്ങള്‍ താരതമ്യം ചെയ്തത്. തമിഴ്‌നാട് പൊലീസ് സേനയിലെ 1,17,524 പൊലീസുകാരില്‍ 32,792 പേര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിനും 67,673 പേര്‍ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി ഒന്നിനും മെയ് 14 നും ഇടയിലാണ് ഇവര്‍ വാക്‌സീന്‍ എടുത്തത്. ശേഷിക്കുന്ന 17,059 പേര്‍ വാക്‌സിന്‍ ഇതുവരെ എടുത്തിട്ടില്ല.

2021 ഏപ്രില്‍ 13 നും മെയ് 14 നും ഇടയില്‍ 31 പൊലീസുകാരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ നാലുപേര്‍ കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും ഏഴു പേര്‍ ഒരു ഡോസും എടുത്തവരാണ്. അതേസമയം ശേഷിക്കുന്ന 20 പേര്‍ വാക്‌സീന്‍ എടുക്കാത്തവരാണ്.
അതായത് വാക്‌സീന്‍ എടുക്കാത്തവരില്‍ കോവിഡ് അനുബന്ധ മരണം 1000 പേരില്‍ 1.17 എന്ന നിരക്കിലാണ്. ഒരു ഡോസ് വാക്‌സീന്‍ എടുത്തവരില്‍ മരണസാധ്യത 1000 പേരില്‍ 0.21 എന്ന നിരക്കിലാണ്. രണ്ട് ഡോസും എടുത്തവരില്‍ ഇത് 0.06 ആയി കുറയുന്നു.
കോവിഡ് അനുബന്ധ മരണങ്ങള്‍ തടയുന്നതില്‍ ഒരു ഡോസ് വാക്‌സീന്‍ 82 ശതമാനവും രണ്ട് ഡോസ് വാക്‌സീന്‍ 95 ശതമാനവും ഫലപ്രദമാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

Trending