Connect with us

Video Stories

മുസ്‌ലിം വിലക്ക്: ട്രംപിനെതിരെ കോടതിയുടെ ചോദ്യശരങ്ങള്‍

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: ഏഴ് മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കുന്നവരോടും എതിര്‍ക്കുന്നവരോടും ശക്തമായ ചോദ്യങ്ങളുമായി യു.എസ് അപ്പീല്‍ കോടതി. ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം നല്‍കിയ ഹര്‍ജിന്മേല്‍ വാദം കേള്‍ക്കവെയാണ് ചോദ്യശരങ്ങളുമായി ഇരുപക്ഷത്തെയും കോടതി നേരിട്ടത്.

അമേരിക്കന്‍ സമൂഹത്തെ പരിഗണിക്കാതെ വിവാദ ഉത്തരവിറക്കുന്ന പ്രസിഡന്റിന്റെ അധികാര പരിധിയെക്കുറിച്ച് ജഡ്ജിമാരുടെ മൂന്നംഗ പാനല്‍ സംശയങ്ങളുന്നയിച്ചു. ട്രംപ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഏഴ് രാജ്യങ്ങളുടെ ഭീകരബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കോടതി ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ട്രംപിന്റെ യാത്രാ വിലക്കിനെ മുസ്്‌ലിം വിരുദ്ധമായി കാണാനാവുമോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒമ്പതാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ട്രംപിന്റെ ഉത്തരവ് പുനസ്ഥാപിക്കാന്‍ നീതി വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. രാജ്യത്തേക്ക് കടക്കുന്നവരെ നിയന്ത്രിക്കാന്‍ യു.എസ് കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓഗസ്റ്റ് ഫ്‌ളെന്‍ജ് പറഞ്ഞു. യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ക്ക് ഭീകരബന്ധമുണ്ടെന്നതിന് എന്താണ് തെളിവെന്ന ചോദ്യത്തിന് പല സോമാലിയക്കാരും അല്‍ശബാബുമായി ബന്ധമുള്ളവരാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

അക്കാര്യം കോടതിയെ ബോധിപ്പിക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയതുകൊണ്ട് യു.എസ് ഭരണകൂടത്തിന് ഒരു ദോഷവും ഉണ്ടാകില്ലെന്ന് വാഷിങ്ടണ്‍ സ്‌റ്റേറ്റിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച പ്രമുഖ കക്ഷിയാണ് വാഷിങ്ടണ്‍ സ്റ്റേറ്റ്. സോളിസിറ്റര്‍ ജനറല്‍ നോഹ പര്‍സലാണ് വാഷിങ്ടണിനു വേണ്ടി കോടതിയില്‍ ഹാജരായത്.

ട്രംപിന്റെ ഉത്തരവ് വാഷിങ്ടണിലെ ആയിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്ര മുടങ്ങി. ചിലര്‍ക്ക് വിദേശത്തുള്ള കുടുംബങ്ങളെ സന്ദര്‍ശിക്കാനും സാധിച്ചില്ല. അതുകൊണ്ട് ഭരണകൂട പീഡനമായി കോടതി ഇതിനെ കണക്കാക്കണമെന്ന് പര്‍സല്‍ ആവശ്യപ്പെട്ടു. മുസ്്‌ലിം വിലക്ക് തന്നെയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ഉപദേശകരില്‍ ഒരാളുടെ പരാമര്‍ശവും പര്‍സല്‍ തെളിവായി ചൂണ്ടിക്കാട്ടി. മുസ്്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending