Connect with us

Video Stories

വേനല്‍ ചൂട് നേരത്തെയെത്തി; പതിവ് തെറ്റിച്ച് എ.സി വിപണിയും

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി:വേനല്‍ചൂട് നേരത്തെ എത്തിയതോടെ പതിവ് തെറ്റിച്ച് എയര്‍ കണ്ടീഷന്‍ വിപണിയും സജീവമായി തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തുടക്കത്തിലുണ്ടായ വില്‍പനയേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത രണ്ടു മാസത്തിനകം റെക്കോഡ് വില്‍പനയാണ് വിപണി പ്രതീക്ഷിക്കുന്നത്. രാത്രിയില്‍ ഭേദപ്പെട്ട തണുപ്പുണ്ടായിട്ട് പോലും ഇപ്പോള്‍ തന്നെ ശരാശരി രണ്ടു മുതല്‍ അഞ്ചു വരെ എ.സി യൂണിറ്റുകള്‍ ഗൃഹോപകരണ കേന്ദ്രങ്ങളില്‍ വില്‍ക്കുന്നുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇത് ആറിരട്ടിയിലേറെയായി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം വന്‍ ഡിമാന്‍ഡുണ്ടായതിനെ തുടര്‍ന്ന് പ്രമുഖ ഷോപ്പുകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നിരുന്നു. റെക്കോഡ് വില്‍പനക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സാധാരണ കടകളില്‍ പോലും ഈ സമയത്ത് ദിവസവും ശരാശരി പത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ യൂണിറ്റുകള്‍ ഇതിനകം തന്നെ ഷോപ്പുകളിലെല്ലാം എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കച്ചവടത്തെ ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ മാന്ദ്യമുണ്ടായെങ്കിലും ഫെബ്രുവരി തുടക്കത്തില്‍ ഇത് മാറിതുടങ്ങിയിട്ടുണ്ടെന്ന് പിട്ടാപിള്ളില്‍ ഏജന്‍സിയുടെ സീനിയര്‍ മാനേജര്‍ ഷാജി ആലൂക്ക പറയുന്നു. പല വീടുകളിലും ടി.വി പോലെ ആവശ്യകത വസ്തുവായി എയര്‍കണ്ടീഷന്‍ മാറിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലക്കിഴിവ് അടക്കമുള്ള ഓഫറുകളും കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഫ്രീ ഇന്‍സ്റ്റലേഷന്‍, അധിക വാറണ്ടി തുടങ്ങിയവാണ് പ്രധാന ഓഫറുകള്‍.

പ്രമുഖ ഷോപ്പുകളിലെല്ലാം ആദ്യം നിസ്സാര തുക മുടക്കിയതിന് ശേഷം ബാക്കി തുക ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള വായ്പാ സൗകര്യം ഒരുക്കുന്നതാണ് സാധാരണക്കാരെയും എ.സി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണയും വിലയില്‍ വലിയ മാറ്റമില്ലാത്തതും ഉപഭോക്താക്കള്‍ക്ക് തുണയാകും. ഇരുപതിനായിരം രൂപ മുതല്‍ 45,000 രൂപ വരെയുള്ള എ.സിയാണ് വിപണിയിലുള്ളത്. പ്രമുഖ കമ്പനികളെല്ലാം വിവിധ സവിശേഷതകള്‍ അടങ്ങിയ എ.സികള്‍ വിപണിയിലെത്തിക്കാനുള്ള മത്സരത്തിലാണ്. ഫൈവ് സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എ.സിയാണ് ഇത്തവണയും വിപണിയിലെ താരം.

സാധാരണ എ.സികളേക്കാള്‍ 50 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി നിശ്ചയിച്ചിട്ടുള്ള സ്റ്റാര്‍ റേറ്റിങ് ഉള്ള എ.സികള്‍ക്കാണ് ഡിമാന്‍ഡ് ഏറെയും. ഓരോ റാങ്കും കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും കുറയുമെന്നതാണ് ഇതിന്റെ സവിശേഷത. ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ എ.സികളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്. അതേസമയം, എയര്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നവരിലുണ്ടായ വര്‍ധനവ് ചൂടു കൂടുന്നതിനും കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം ക്രമാതീതമായി വര്‍ധിക്കുമെന്നും ഫെബ്രുവരിയില്‍ വേനല്‍ മഴ ഉണ്ടാകില്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending