Connect with us

Video Stories

മുസ്‌ലിം വിലക്ക്: ട്രംപിനെതിരെ കോടതിയുടെ ചോദ്യശരങ്ങള്‍

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: ഏഴ് മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കുന്നവരോടും എതിര്‍ക്കുന്നവരോടും ശക്തമായ ചോദ്യങ്ങളുമായി യു.എസ് അപ്പീല്‍ കോടതി. ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം നല്‍കിയ ഹര്‍ജിന്മേല്‍ വാദം കേള്‍ക്കവെയാണ് ചോദ്യശരങ്ങളുമായി ഇരുപക്ഷത്തെയും കോടതി നേരിട്ടത്.

അമേരിക്കന്‍ സമൂഹത്തെ പരിഗണിക്കാതെ വിവാദ ഉത്തരവിറക്കുന്ന പ്രസിഡന്റിന്റെ അധികാര പരിധിയെക്കുറിച്ച് ജഡ്ജിമാരുടെ മൂന്നംഗ പാനല്‍ സംശയങ്ങളുന്നയിച്ചു. ട്രംപ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഏഴ് രാജ്യങ്ങളുടെ ഭീകരബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കോടതി ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ട്രംപിന്റെ യാത്രാ വിലക്കിനെ മുസ്്‌ലിം വിരുദ്ധമായി കാണാനാവുമോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒമ്പതാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ട്രംപിന്റെ ഉത്തരവ് പുനസ്ഥാപിക്കാന്‍ നീതി വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. രാജ്യത്തേക്ക് കടക്കുന്നവരെ നിയന്ത്രിക്കാന്‍ യു.എസ് കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓഗസ്റ്റ് ഫ്‌ളെന്‍ജ് പറഞ്ഞു. യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ക്ക് ഭീകരബന്ധമുണ്ടെന്നതിന് എന്താണ് തെളിവെന്ന ചോദ്യത്തിന് പല സോമാലിയക്കാരും അല്‍ശബാബുമായി ബന്ധമുള്ളവരാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

അക്കാര്യം കോടതിയെ ബോധിപ്പിക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയതുകൊണ്ട് യു.എസ് ഭരണകൂടത്തിന് ഒരു ദോഷവും ഉണ്ടാകില്ലെന്ന് വാഷിങ്ടണ്‍ സ്‌റ്റേറ്റിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച പ്രമുഖ കക്ഷിയാണ് വാഷിങ്ടണ്‍ സ്റ്റേറ്റ്. സോളിസിറ്റര്‍ ജനറല്‍ നോഹ പര്‍സലാണ് വാഷിങ്ടണിനു വേണ്ടി കോടതിയില്‍ ഹാജരായത്.

ട്രംപിന്റെ ഉത്തരവ് വാഷിങ്ടണിലെ ആയിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്ര മുടങ്ങി. ചിലര്‍ക്ക് വിദേശത്തുള്ള കുടുംബങ്ങളെ സന്ദര്‍ശിക്കാനും സാധിച്ചില്ല. അതുകൊണ്ട് ഭരണകൂട പീഡനമായി കോടതി ഇതിനെ കണക്കാക്കണമെന്ന് പര്‍സല്‍ ആവശ്യപ്പെട്ടു. മുസ്്‌ലിം വിലക്ക് തന്നെയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ഉപദേശകരില്‍ ഒരാളുടെ പരാമര്‍ശവും പര്‍സല്‍ തെളിവായി ചൂണ്ടിക്കാട്ടി. മുസ്്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

kerala

കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.

Published

on

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.

ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending