Connect with us

More

ബിലാലിക്കയെ ഇരുത്തി ഡേവിഡ് നൈനാന്‍; സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഗ്രേറ്റ് ഫാദര്‍ ടീസര്‍

Published

on

പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന്‍ കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ തരംഗമാകുമ്പോള്‍ മമ്മുക്ക ഫാന്‍സിന്റെ പ്രതീക്ഷകളാണ് വാനോളമുയരുന്നത്.

പരുക്കന്‍ കുറ്റിത്താടിയില്‍ നിന്നും ന്യൂജന്‍ സക്‌സി ബിയേര്‍ഡ് സ്റ്റൈലിലേക്കുള്ള ഗെറ്റപ്പായാണ് ബിലാലില്‍ നിന്നും ഡേവിഡ് നൈനാന്‍ എത്തുന്നത്. സിഗരറ്റ് വലിച്ചുള്ള നടത്തത്തിനും നോട്ടത്തിനും പുറമെ കട്ടത്താടിയും കൂടിയായപ്പോള്‍ മമ്മൂട്ടി തനത് സ്‌റ്റൈല്‍ കണ്ടിരിന്നുപോവും്. പുറത്തിറങ്ങിയ മണിക്കൂറികള്‍ക്കുള്ളില്‍ റെക്കോര്ഡ് വ്യൂ ആണ് ടീസറിന് ലഭിച്ചത്. ഫെയ്‌സ്ബുക്കില്‍ പുറത്തിറങ്ങിയ ടീസര്‍ ഇതിനകം രജനികാന്തിന്റെ കബാലിയുടെ യൂടൂബ് വ്യൂ കണക്കും മറികടന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച്ച ഉച്ചക്ക് 11നായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ ആഗസ്റ്റ് സ്ിനിമാസ് ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കിയത്. തുടര്‍ന്ന് ക്രോസ് ഷയറിലൂടെ ദുല്‍ഖര്‍. മമ്മൂട്ടി, പ്രിഥ്യുരാജ് എന്നിവര്‍ തങ്ങളുടെ പേജുകളിലും ടൂസര്‍ പോസ്റ്റ് ചെയ്ത്. പുറത്തിറങ്ങിയ ആദ്യ 24 മണിക്കൂറിനകം ടീസര്‍ കണ്ടത് 31 ലക്ഷം പേരാണ്. ഇത് യൂടൂബിലാണെങ്കില്‍ രജനി കാന്തിന്റെ കബാലിക്ക് ശേഷം സൗത്തിന്ത്യയില്‍ ആദ്യ 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ വ്യൂസ് നേടിയ ടീസറായേനെ.

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. ആരാധകരെ ആവേശത്തിലാക്കുന്ന ടീസറാണ് ചിത്രത്തിന്റേത്. സിഗരറ്റ് വലിച്ച് ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന്റെ മാസ് ഇന്‍ട്രൊ സീന്‍ ആണ് ടീസറിലൂടെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി മാറിയിരുന്നു. മാത്രമല്ല സിനിമയുടെ മോഷന്‍ പോസ്റ്ററും യൂട്യൂബ് റെക്കോര്‍ഡുകള്‍ പിഴുതെറിഞ്ഞിരുന്നു. അമല്‍ നീരദ് ചിത്രമായ ബിഗ് ബി പോലെ സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായിരിക്കും ദ് ഗ്രേറ്റ് ഫാദറെന്ന് തന്നെയാണ് ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നത്.

പരമ്പരാഗത പ്രമോഷനല്‍ രീതികളെ പൊളിച്ചടുക്കിയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ടീസര്‍ പുറത്തിറങ്ങിയത്. സാധാരണ ഒരു സിനിമയുടെ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പുറത്തിറക്കുകയാണ് പതിവ്. പിന്നീട് അത് ആരാധകര്‍ ഏറ്റെടുക്കുന്നു. ലക്ഷവും പത്തുലക്ഷവും കാഴ്ചക്കാരും ഇതുകാണാനെത്തും. മാത്രമല്ല ചെറിയ തോതിലുള്ള പരസ്യ ബിസിനസും ഇതിന് പിന്നില്‍ നടത്താം. എന്നാല്‍ ഇതിനൊയൊക്കെ മാറ്റി നിര്‍ത്തി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗ്രേറ്റ് ഫാദറിന്റെ വരവ്. അത് വെറുതെയുമായില്ല.

സകല റെക്കോര്‍ഡുകളും ഇത് തകര്‍ത്തെറിഞ്ഞു. മൂന്നരമണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടു കഴിഞ്ഞത്. ക്രോസ് പോസ്റ്റിങ് എന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫും.

‘ആഗസ്റ്റ് സിനിമാസിന്റെ പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോ ലിങ്ക് തന്നെയാണ് മമ്മൂട്ടി, ദുല്‍ക്കര്‍, പൃഥ്വിരാജ് തുടങ്ങിയ പതിനൊന്നോളം പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ക്രോസ് പോസ്റ്റിങ് എന്നാണ് ഇതിന് പറയുന്നത്. ഒരു കണ്ടന്റിനെ അല്ലെങ്കില്‍ സിനിമയെ എത്രത്തോളം പ്രമോട്ട് ചെയ്യാമെന്നാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.’ നമ്മള്‍ ചിന്തിക്കാത്ത രീതിയുള്ള പ്രതികരണമാണ് ടീസറിന് ലഭിച്ചത്. മമ്മൂട്ടിയുടെ പേജില്‍ നിന്ന് തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ടീസര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. അബ്ദുള്‍ മനാഫ് പറയുന്നു.

മലയാളത്തില്‍ ആദ്യമായാണ് ഫെയ്‌സ്ബുക്ക് ക്രോസ്‌പോസ്റ്റിങ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. ഒരു സിനിമയുടെ ടീസര്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്. തെന്നിന്ത്യയില്‍ തന്നെ ഇതൊരു വിപ്ലവകാരമായ ചുവടുവെയ്പ് ആണ്. ബോളിവുഡിലും ഇതേ ട്രെന്‍ഡ് ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഷാരൂഖിന്റെ പുതിയ ചിത്രം റയീസിന്റെ ട്രെയിലറും ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഒരുമിച്ച് റിലീസ് ചെയ്തിരുന്നു.

2017 മാര്‍ച്ച് 30നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending