Culture
കര കാണാതെ; കാല്‍ചുവട്ടിലെ മണ്ണിളകി ശശികല ക്യാമ്പ്

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയം നാലാം ദിനവും കരക്കടുത്തില്ല. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ ഇനിയും നിലപാട് വ്യക്തമാക്കാത്തതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം. ഇതിനിടെ നേതാക്കളുടെ കൂടുമാറ്റം ശശികല ക്യാമ്പിന്റെ കാല്‍ചുവട്ടിലെ മണ്ണിളക്കിത്തുടങ്ങി. പ്രമുഖരായ അര ഡസനോളം നേതാക്കളാണ് ഇന്നലെ ഒ പന്നീര്‍ശെല്‍വം ക്യാമ്പിലെത്തിയത്.
ഇതില്‍ വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി മാ ഫോയ് പാണ്ഡിരാജന്‍, എ.ഐ.എ. ഡി.എം.കെ വക്താവ് സി പൊന്നയ്യന്‍ എന്നിവരുടെ നിലപാട് മാറ്റം ശശികല ക്യാമ്പിന് വലിയ തിരിച്ചടിയായി. മൈലാപൂര്‍ എം.എല്‍എ നടരാജന്‍, എം.പിമാരായ അശോക് കുമാര്‍, പി.ആര്‍ സുന്ദരം എന്നിവരും ഇന്നലെ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. രാത്രിയോടെ തിരുപ്പൂര്‍ എം.പി സത്യഭാമയും ഒ.പി.എസ് ക്യാമ്പില്‍ ചേക്കേറി.
130 എം.എല്‍.എമാരും പന്നീര്‍ശെല്‍വത്തിനെ പിന്തുണക്കുമെന്നും എം.എല്‍.എമാരെ നിയമവിരുദ്ധമായാണ് റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പാണ്ഡിരാജന്‍ ആരോപിച്ചു. പന്നീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ അവരെ അനുഗമിച്ചിരുന്ന നേതാവാണ് പാണ്ഡിരാജന്‍. കൂടുതല്‍ നേതാക്കള്‍ ഒ.പി.എസ് ക്യാമ്പിലേക്ക് നീങ്ങുന്നത് ശശികല വിഭാഗത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീട്ടിക്കൊണ്ടു പോകുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ പരുഷമായ ഭാഷയില്‍ ശശികല രംഗത്തെത്തി.
പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സര്‍ക്കാര്‍ രൂപീകരണം ഇനിയും വൈകിയാല്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നോക്കേണ്ടി വരുമെന്ന് ശശികല ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ശശികല കത്തയക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് തന്നെ പിന്തുണക്കുന്ന എം.എല്‍. എമാരുടെ പട്ടിക സഹിതം അവകാശം ഉന്നയിക്കുന്നതെന്നും ശശികല കത്തില്‍ പറയുന്നു. ഇതിനു പിന്നാലെ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ ശശികല ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍. എമാരുമായി കൂടിക്കാഴ്ച നടത്തി.
128 എം.എല്‍.എമാരാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്നാണ് വിവരം. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശശികല പിന്‍വാങ്ങാന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. പകരം മുതിര്‍ന്ന നേതാക്കളും വിശ്വസ്തരുമായ എടപ്പാടി പളനി സ്വാമിയേയോ കെ.എ സെങ്കോട്ടയ്യനേയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. എന്നാല്‍ ഇത്തരമൊരു ആലോചനയില്ലെന്ന വിശദീകരണവുമായി ശശികല ക്യാമ്പ് രംഗത്തെത്തി. ശശികല തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അവര്‍ പറഞ്ഞു.
എം.എല്‍.എമാരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കാലത്തുമുതല്‍ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിനു മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡി.എം.കെ ആണ് പ്രതിഷേധത്തിനു പിന്നിലെന്നാണ് അണ്ണാ ഡി.എം.കെ ആരോപണം. പന്നീര്‍ശെല്‍വത്തിന്റെ പടനീക്കത്തിനു പിന്നില്‍ ഡി.എം.കെ ആണെന്ന ആരോപണവുമായി മുന്‍ കൃഷി മന്ത്രി കൂടിയായ എസ്.എസ് കൃഷ്ണമൂര്‍ത്തിയും രംഗത്തെത്തി.
പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരോപണങ്ങള്‍ ഡി.എം.കെ ആവര്‍ത്തിച്ചു തള്ളി. എ.ഐഎ.ഡി.എം.കെയുടെ അഭിഭാഷക സംഘടന പൂര്‍ണമായി പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതായി രാജ്യസഭാംഗം കൂടിയായ മനോജ് പാണ്ഡ്യന്‍ അവകാശപ്പെട്ടു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ദളിത് മുഖവുമായ പേരാവായ് ഇമ്മാനുവല്‍ ശേഖരന്‍ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
സെല്‍ഫിയെടുക്കുന്നതിനിടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണയാളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി
-
india2 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ