Connect with us

kerala

ദേശീയഗെയിംസില്‍ പങ്കെടുത്ത താരത്തിന് സര്‍ക്കാര്‍ജോലിയായില്ല;നേട്ടങ്ങള്‍ക്ക് നടുവിലും ഉപജീവനത്തിനായി വാഹിദ്‌സാലി ഓട്ടംതുടരുന്നു

ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്‌ബോളര്‍.

Published

on

അഭിമാനനേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിനായി മുന്‍കേരളഫുട്‌ബോള്‍താരവും പരിശീലകനുമായ വാഹിദ്‌സാലിയുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോഴിക്കോട് ടീമിന്റെ പരിശീലകനായിരുന്നു ഈ 39കാരന്‍.

സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ പരിശീലകരിലൊരാള്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം കാല്‍പന്തുനഗരമായ കോഴിക്കോട്ടെത്തിക്കുന്നതില്‍ യുവകോച്ചിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. കളിക്കളത്തില്‍ തിളങ്ങുമ്പോഴും മുന്‍ മോഹന്‍ബഗാന്‍ താരംകൂടിയായ അരക്കിണര്‍ സ്വദേശി വാഹിദ്‌സാലിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. തനിക്കൊപ്പം പന്തുതട്ടിയവരും അതിന് ശേഷമെത്തിയവരുമെല്ലാം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ജോലികണ്ടെത്തുമ്പോള്‍ വാഹിദ് ഇപ്പോഴും സര്‍ക്കാരിന്റെ കനിവ്കാത്തിരിക്കുകയാണ്. ജീവിതംവഴിമുട്ടിയതോടെ ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്‌ബോളര്‍.

കോച്ചിംഗില്‍ ഡി ലെവല്‍ ലൈന്‍സുള്ള വാഹിദ്‌സാലി, ഗുരുവായൂരപ്പന്‍ കോളജ് ഫുട്‌ബോള്‍ ടീം പരിശീലകനുമാണ്. യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍ അക്കാദമിയിലൂടെ വളര്‍ന്നതാരം കൊല്‍ക്കത്തയിന്‍ വമ്പന്‍ക്ലബായ മോഹന്‍ബഗാനുവേണ്ടി ബൂട്ട്‌കെട്ടി വംഗനാട്ടിലും ആരാധകമനംകവര്‍ന്നു. സെവന്‍സ് ഫുട്‌ബോള്‍ കളിച്ചും പരിശീലകനായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് താളംതെറ്റിച്ച് കോവിഡ്മഹാമാരിയെത്തിയത്. കളിമുടങ്ങിവരുമാനം നിലച്ചതോടെ വെള്ളിമാടുകുന്നിലെ സുഹൃത്ത് തുടങ്ങിയ കേക്ക് ബേക്കറിയിലെ ജോലിയ്ക്കാരന്റെ വേഷം അണിയേണ്ടിവന്നു. ഓര്‍ഡറുകളനുസരിച്ച് സ്‌കൂട്ടറില്‍ ഉപഭോക്താക്കള്‍ക്ക് കേക്ക് എത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈമുന്‍ കേരളതാരം.

മോഹന്‍ബഗാനായി 2013-14 സീസണിലാണ് വാഹിദ് കളിച്ചത്. റൈറ്റ്ബാക്കായും സെന്‍ട്രല്‍ബാക്കായും നിറഞ്ഞുകളിച്ചു. ഐലീഗില്‍ അഞ്ച്മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അദ്ദേഹം ചര്‍ച്ചില്‍ബ്രദേഴ്‌സിനെതിരെ മാന്‍ഓഫ്ദമാച്ചുമായി. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് പരിക്ക് ഭേദമായതോടെ കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. സംസ്ഥാന ജൂനിയര്‍ അണ്ടര്‍ 21 ടീമിലെ മികവില്‍ 2002ല്‍ എസ്ബിഐ തിരുവനന്തപുരത്തിന്റെ അതിഥിതാരമായി. മുംബൈ എഫ്‌സി, ഒന്‍ജിസി മുംബൈ, കൊല്‍ക്കത്ത ഭവാനിപൂര്‍ എഫ്.സി, ടീമുകള്‍ക്കായും ദേശീയലീഗുകളില്‍ കളിച്ചിട്ടുണ്ട്. 2015ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയഗെയിംസില്‍ സംസ്ഥാനത്തിലായി ബൂട്ട്‌കെട്ടി. അന്ന് ടീമിലുണ്ടായിരുന്ന വാഹിദ്‌സാലിയ്ക്കും ആഷിക് ഉസ്മാനുമൊഴികെയുള്ളവര്‍ക്ക് ജോലിലഭിച്ചു. കോച്ചായും കളിക്കാരനായും ഉജ്ജ്വപ്രകടനംകാഴ്ചവെക്കുമ്പോഴും അര്‍ഹതയ്ക്കുള്ള അംഗീകാരത്തിനായി ഓഫീസുകള്‍കയറിയിറങ്ങുകയാണ് ഈ യുവതാരം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending