Connect with us

kerala

ലഹരിവഴികള്‍ തേടുന്ന മക്കള്‍

സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്‌കര്‍ വൈല്‍ഡ് എന്ന ഐറിഷ്‌കവി പറയുന്നു

Published

on

അഡ്വ. ചാര്‍ളി പോള്‍

‘ഏത്കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്’ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെ വിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങ ളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ്ബുക്കില്‍ കുറിച്ച വരികളാണിത്. 15 വയസ്സുള്ളപ്പോള്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തി നിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലര്‍ കാണുന്നത്. എന്നാല്‍ കൗതുകത്തിനായി ലഹരി ഉപയോഗിച്ചുതുടങ്ങുകയും പിന്നീട് അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഈ തെറ്റിന്റെയും കുറ്റത്തിന്റെയും ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയില്ലെന്നതാണ് വാസ്തവം.

ഒരു തവണത്തെ ഉപയോഗം കൊണ്ട് പോലും ലഹരിക്കടിമയാകാം. ലഹരിയുടെ വലയില്‍വീണുപോയാല്‍ രക്ഷപ്പെടുക ഏറെ പ്രയാസകരമാണെന്നോര്‍ക്കുക. മദ്യ-മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും ആ വ്യക്തിയെ ആശ്രയിച്ചുജീവിക്കുന്നവരിലുംശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലഹരിയുടെ ഉപയോഗത്തെ പലരും സാമൂഹിക-ധാര്‍മിക പ്രശ്‌നമായാണ് കാണുക. എന്നാല്‍അത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന, ചിന്തയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലുംമാറ്റം വരുത്തുന്ന രോഗമാണ്. ഒരു വ്യക്തിയുടെലഹരി ഉപയോഗം അവന്റെയോ അവന്റെ കുടുംബത്തെയോ അവന്‍ ജീവിക്കുന്ന സമൂഹത്തെയോ ബാധിക്കുന്നുവെങ്കില്‍ ആ വ്യക്തി ആസക്തി ഉള്ളയാളാണ്. മദ്യ-മയക്കുമരുന്ന് ഉപയോഗം ഒരു ആസക്തി രോഗമാണ്. അതിന് ചികിത്സ ആവശ്യമാണ്. സുഹൃത്തുക്കളുടെ പ്രലോഭനം, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരത്തിനുള്ള മോഹം, മാധ്യമങ്ങളുടെ സ്വാധീനം, അറിവില്ലായ്മ, ജനിതക ഘടന, ജീവിത സാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി കാരണങ്ങള്‍ ലഹരിയിലേക്ക് നയിക്കാം. ബുദ്ധിപരമായി പിന്നില്‍ നില്‍ക്കുന്നവര്‍, കുടുംബത്തില്‍ മാനസിക രോഗമുള്ളവര്‍, പഠന വൈകല്യമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍, കുട്ടിക്കാല-കൗമാര പ്രശ്‌നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവര്‍, അപകര്‍ഷബോധമുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ്.

എന്റെ മക്കള്‍ ലഹരിയുടെ വഴി തേടില്ല എന്ന് ്‌വിചാരിക്കുന്നവരാണധികവും. ആ വിശ്വാസത്തോടൊപ്പം ചില മുന്‍കരുതലുകള്‍ നല്ലതാണ്. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്നറിയുക. അവധി ദിവസങ്ങളില്‍ സമയം ചെലവഴിക്കുന്നത് എവിടെയെന്നറിയുക. സ്വഭാവത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക. പഠനത്തില്‍ പിന്നാക്കം പോകുക, അകാരണമായ ദേഷ്യം, ആക്രമണോത്സുകത, വിഷാദം, എതിര്‍പ്പ്, വര്‍ധിച്ച പണം ഉപയോഗം, ദീര്‍ഘനേരം കതക് അടച്ചിരിക്കല്‍, നുണ പറച്ചില്‍, വൈകി വീട്ടില്‍ വരിക, വിശപ്പില്ലായ്മ, ഛര്‍ദി, അവ്യക്തമായി സംസാരിക്കുക, വസ്ത്രധാരണത്തിലും ശരീര ശുദ്ധിയിലും ശ്രദ്ധിക്കാതെയിരിക്കല്‍, കുത്തിക്കുത്തിയുള്ള രൂക്ഷഗന്ധം, ഒറ്റപ്പെട്ട പ്രകൃതം, ഏകാഗ്രത, ചുമ, കണ്ണുകളുടെ നിറവ്യത്യാസം, ക്ഷീണം, അസ്വസ്ഥതകള്‍, പരസ്യപ്പെടുത്താത്ത കൂട്ടുകാര്‍, ഓര്‍മക്കുറവ്, കയ്യില്‍ കറ, സിറിഞ്ച് ഉപയോഗിച്ച പാട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലായാല്‍ വളരെ ശാന്തതയോടെ പ്രശ്‌നത്തെ സമീപിക്കണം. കുട്ടിയെ ചികിത്സക്ക് വിധേയനാക്കണം. ചിലര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരും. തലച്ചോറിനെ ബാധിക്കുന്ന രോഗമായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയമെടുക്കും. പെട്ടെന്ന് റിസള്‍ട്ടുണ്ടാകില്ല.

സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്‌കര്‍ വൈല്‍ഡ് എന്ന ഐറിഷ്‌കവി പറയുന്നു ‘കുട്ടികളെ നല്ലവരാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ സന്തുഷ്ടരാക്കുകയാണ്.’ ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ രൂപപ്പെടുത്തേണ്ടത്. പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും കളിപ്പേരുകള്‍ വിളിച്ചും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാനാകില്ല. വേദനിപ്പിച്ചുകൊണ്ട് ഒരാളുടെ പോലും സ്വഭാവത്തില്‍ മാറ്റംവരുത്താനാകില്ല. കുടുംബത്തെ ചെറിയൊരുസ്വര്‍ഗമാക്കുക. സ്വയം മാതൃകകളാകുക. ലക്ഷ്യബോധവും ജീവിത വീക്ഷണവും അവര്‍ക്ക് പകര്‍ന്നുനല്‍കുക. ജീവിതത്തെ അവര്‍ലഹരിയായി കണട്ടെ. പ്രശസ്ത മന:ശാസ്ത്രജ്ഞനായയൂങ് പറയുന്നു: ‘സൗഹൃദാന്തരീക്ഷവുംഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായിവേണ്ടത്’. അത് മറക്കാതിരിക്കുക.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പണി’ കിട്ടി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക്; ഇരട്ട ക്ലച്ചും ബ്രേക്കും വേണ്ട, ടെസ്റ്റിന് പുതിയ വാഹനം വേണം

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം.

Published

on

ഡ്രൈവിങ് പരിശീലകനുകൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകളുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്ക്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കാറുണ്ട്. ഈ രീതി മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഇത് തടയാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ടെസ്റ്റിനായി ഡ്രൈവിങ് സ്‌കൂളുകാര്‍ ഒരു വാഹനം കൂടി വാങ്ങേണ്ടി വരും.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; താഴേക്കെത്തിക്കാന്‍ വഴി തേടി കെഎസ്ഇബി

രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പതിനൊന്ന്‌ കോടി യൂണിറ്റിനു മുകളില്‍ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത.

ഇതിനിടെ സംസ്ഥാനത്തെ റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

അതിനിടെ ചൂടത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവയടക്കം ഇനി ഇവിടെ നിന്നാണ് എകോപിപ്പിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം വ്യവസായശാലകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒരു പരിധിവരെ നിയന്ത്രണം സാധ്യമാകും എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതേ തോതില്‍ ചൂടു തുടര്‍ന്നാല്‍, അത് വലിയ പ്രതിസന്ധി ഉണ്ടാക്കും.

 

Continue Reading

kerala

നവകേരള ബസിന്‍റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്‍റെ വള്ളി കൊണ്ട് കെട്ടിവെച്ച്

എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

Published

on

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.

പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്‌നം വന്നതോടെ യാത്ര വീണ്ടും വൈകി.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.

 

Continue Reading

Trending