Connect with us

News

ഇന്ത്യ സെമി കാണുമോ? അഫ്ഗാന്‍-ന്യൂസിലാന്‍ഡ് പോരാട്ടം ഇന്ന്‌

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും.

Published

on

അബുദാബി: ഇന്ന് ഞായര്‍. ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് ടി-20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നു. അഫ്ഗാന്‍, കിവി ആരാധകരെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ അബുദാബി പോരാട്ടത്തെ നിരീക്ഷിക്കുക ഇന്ത്യന്‍ ആരാധകരായിരിക്കും. കാരണം ഈ മല്‍സരം ഇന്ത്യയുടെ തലവിധിയെഴുതും. ഇന്ന് ന്യൂസിലാന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് അങ്കത്തില്‍ നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് സെമി കളിക്കാനാവും. ഗ്രൂപ്പ് രണ്ടില്‍ ഇപ്പോള്‍ പാക്കിസ്താന്‍ മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നവര്‍. കളിച്ച നാല് മല്‍സരങ്ങളിലും ജയിച്ചവര്‍. നാളെ അവര്‍ അവസാന മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നുണ്ട്. ഇതിലും തോറ്റാലും ബാബര്‍ അസമിന്റെ സംഘത്തിന് പ്രശ്‌നങ്ങളില്ല.

നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍ നിന്നായി 4 പോയന്റാണ് ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം നാല് മല്‍സരങ്ങളില്‍ കിവി സമ്പാദ്യം ആറ് പോയിന്റാണ്. അഫ്ഗാന്‍ നാലാമതാണ്. അവര്‍ക്കും നാല് മല്‍സരങ്ങളില്‍ നാല് പോയിന്റുണ്ട്. അബുദാബിയില്‍ മല്‍സരം നടക്കുന്നതാണ് ഇന്ത്യക്ക് തലവേദന. പേസിനെ തുണക്കുന്ന സാഹചര്യങ്ങളാണ് സായിദ് സ്‌റ്റേഡിയത്തില്‍. പേസിനെ മനോഹരമായി കളിക്കുന്നവരാണ് മാര്‍ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്ല്യംസണുമെല്ലാം. അഫ്ഗാന്‍ സംഘത്തിലാവട്ടെ നല്ല സീമര്‍മാരും കുറവാണ്. അതേ സമയം മുഹമ്മദ് നബി നയിക്കുന്ന പത്താനി സംഘത്തിന്റെ ശക്തി സ്പിന്നര്‍മാരാണ്. സായിദ് സ്‌റ്റേഡിയത്തിലെ ട്രാക്ക് സ്പിന്നിനൊപ്പം നിന്നാല്‍ മാത്രമാണ ്കിവിസിനെ വിറപ്പിക്കാനാവു. അവസാന മല്‍സരത്തില്‍ നമീബിയക്ക് മുന്നില്‍ കിവി മുന്‍നിര തകര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

പക്ഷേ വലിയ ചരിത്രം കിവിസിനൊപ്പമാണ്-നിര്‍ണായക മല്‍സരങ്ങളില്‍ തോല്‍ക്കാത്തവരാണവര്‍. ഇന്ന് ജയിച്ചാല്‍ സാധ്യത അഫ്ഗാനമുള്ളതിനാല്‍ അവരും ജാഗ്രതയിലാണ്. നല്ല മാര്‍ജിനില്‍ ജയിക്കാനായാല്‍ റണ്‍റേറ്റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനും അഫ്ഗാനാവും. സ്‌ക്കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരെയായിരുന്നു അഫ്ഗാന്‍ വിജയം. രണ്ട് മല്‍സരങ്ങളിലും സ്പിന്നര്‍മാരായിരുന്നു അരങ്ങ് തകര്‍ത്തത്. റാഷിദ് ഖാന്‍, മുജിബ് റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് നബിയും മികച്ച സ്പിന്‍ ഓപ്ഷനാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending