Connect with us

kerala

ബാങ്കില്‍ ഫിക്‌സഡ് ആവുന്ന ‘ക്രൗഡ് ഫണ്ടുകള്‍’ ;ഇമ്രാന് വേണ്ടി പിരിച്ച കോടികള്‍ ഇന്നും ബാങ്കില്‍

ലഭിച്ചത് 16.60 കോടി; ഇപ്പോഴുള്ളത് 16.74 കോടി

Published

on

18 കോടി രൂപയുടെ മരുന്നിന് കാത്തുനില്‍ക്കാതെ എസ്.എം.എ എന്ന അപൂര്‍വമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കുഞ്ഞു ഇമ്രാന്‍ ഇന്നും നൊമ്പരമാണ്. സന്മനസ്സുകള്‍ നല്‍കിയ നാണയതുട്ടുകള്‍ അക്കൗണ്ടിലേക്ക് ഒഴുകിയപ്പോള്‍ ദിവസങ്ങള്‍കൊണ്ടു തന്നെ മരുന്നിനാവശ്യമായ തുകയുടെ അടുത്തുവരെ എത്തി. ക്രൗഡ് ഫണ്ടിങ് കേരളീയര്‍ ഏറ്റെടുത്തതോടെ കുഞ്ഞു ഇമ്രാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഏവരും ആശിച്ചു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ആ മരുന്നിന് കാത്തുനില്‍ക്കാതെ ആറു മാസം പ്രായമായ ഇമ്രാന്‍ ഏവരേയും വിട്ടുപിരിഞ്ഞു. ഇമ്രാന്റെ ചികിത്സക്ക് വേണ്ടി പലരായി നല്‍കിയ 16.74 കോടി രൂപ ഇന്നും മങ്കട ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലാണ്. ഓരോ നിമിഷത്തിനും ജീവിന്റെ വിലയുള്ള ഇതേ രോഗവും മറ്റു അനവധി രോഗത്താലും കഷ്ടപ്പെടുന്ന നിരവധി കുട്ടികള്‍ സഹായത്തിന് കൈനീട്ടി നമുക്കിടയിലുണ്ടാകുമ്പോഴാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും ആ പണം ഒന്നും തന്നെ ചെയ്യാനാകാതെ ബാങ്കില്‍ തന്നെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാറിനോ കേന്ദ്രത്തിനോ ക്രൗഡ് ഫണ്ടിങിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളൊന്നും തന്നെയില്ലാത്തതാണ് ബാങ്കിന് മാത്രം ഉപകാരമാകും വിധം പണം ‘ഫിക്‌സഡ്’ ഡെപ്പോസിറ്റായി മാറുന്നത്. ഇമ്രാന്റെ ചികിത്സയുമായി ബന്ധപ്പെട്ട പിതാവ് ആരിഫ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നതിനാല്‍ കോടതി നിര്‍ദേശിക്കും പ്രകാരം മാത്രമേ ഇനി ഫണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ കഴിയൂ.

ലഭിച്ചത് 16.60 കോടി; ഇപ്പോഴുള്ളത് 16.74 കോടി

ഇമ്രാന്‍ മുഹമ്മദിനെ രോഗം എസ്.എം.എ ആണെന്നും മരുന്നിന് ഏകദേശം 18 കോടി രൂപയോളം വരുമെന്നും അറിഞ്ഞതുമുതല്‍ പിതാവ് ആരിഫിന് ഉറക്കം നഷ്ടപ്പെട്ടതാണ്. തന്റെ ആദ്യ കുഞ്ഞ് രോഗം എന്താണെന്ന് പോലും അറിയാതെ നഷ്ടപ്പെട്ട വേദന പിതാവിനെ അലട്ടിയിരുന്നു. അതുപോലെ ഇമ്രാനെ വിട്ടുകൊടുക്കാന്‍ പിതാവിന് കഴിയുമായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിക്ക് ദിവസം തോറും രോഗം വഷളായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരിഫ് സര്‍ക്കാറിനെ സമീപിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രിയെ കണ്ടു. ഫലമുണ്ടായില്ല. കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപടണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. മാസങ്ങള്‍ പിന്നേയും മുന്നോട്ടുപോയി. അവസാനം ‘ചന്ദ്രിക’യിലടക്കം വാര്‍ത്ത വന്നതോടെ സമൂഹം വിഷയം ഏറ്റെടുത്തു. ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. ദിവസങ്ങള്‍ക്കകം തന്നെ ലക്ഷങ്ങളും കോടികളും അക്കൗണ്ടിലെത്തി. ഇമ്രാന്‍ കുഞ്ഞ് പക്ഷെ മരുന്നിന് കാത്തുനില്‍ക്കാതെ മടങ്ങി. ദിവസങ്ങള്‍ കൊണ്ട് മങ്കട ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 16.60 കോടി രൂപ. ഇന്നലെ വരെ (ചൊവ്വ) പലിശ സഹിതം 16.74 ആയി വര്‍ധിച്ചിട്ടുണ്ട്. ഇമ്രാന്‍ മരണപ്പെട്ടതിന് ശേഷവും ഫണ്ട് വന്നിട്ടുണ്ട്. 18 കോടി അക്കൗണ്ടിലെത്തിയാല്‍ ഉടനെതന്നെ ക്ലോസ് ആകുന്ന രീതിയിലുള്ള അക്കൗണ്ടായിരുന്നു തുടങ്ങിയത്. കൂട്ടത്തോടെ ചെറുതും വലുതുമായ സംഖ്യ അക്കൗണ്ടിലേക്ക് ഒഴുകുന്നതിനാല്‍ മുഴുവനായും അക്കൗണ്ടിലേക്ക് എത്താന്‍ സമയമെടുക്കുമെന്ന കാരണത്താല്‍ ഇത്തരം ക്രൗഡ് ഫണ്ടിങ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലെന്നാണ് ബാങ്ക് അധികൃതരുടെ വാദം. അതായത് ക്ലോസ് ചെയ്‌തെന്ന് അറിയിച്ചാലും അക്കൗണ്ട് ഓപ്പണായിരിക്കുമെന്നര്‍ത്ഥം. ക്ലോസ് ചെയ്ത വിവരം അറിയാതെ പിന്നീട് ആരെങ്കിലും പണം അയച്ചാലും അക്കൗണ്ടില്‍ പണമെത്തും. വലിയ തുക അക്കൗണ്ടിലെത്തുന്നത് ബാങ്കിനും ഗുണമെന്നതിനാല്‍ ബാങ്ക് അധികാരികള്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനോട് താല്‍പര്യമുണ്ടാവാറില്ല എന്നും പറയുന്നുണ്ട്. ഇതുവരെ വന്ന പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇന്നും അവ്യക്തത തുടരുകയാണ്. കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നല്‍കിയ ആള്‍ എന്ന നിലയില്‍ പിതാവിന്റെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇത്തരം കുട്ടികള്‍ക്ക് നല്‍കാനായി കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംവിധാനം വരണമെന്നാണ് ഇമ്രാന്റെ പിതാവ് ആരിഫ് ആവശ്യപ്പെടുന്നത്. ഇതിലേക്കായി ഇമ്രാനായി ആളുകള്‍ നല്‍കിയ പണം ഉപയോഗിക്കാമെന്ന് കോടതിയെ അറിയിക്കുമെന്ന് ആരിഫ് പറഞ്ഞു.

പണം നോട്ടമിട്ട് നിരവധി പേര്‍;കക്ഷി ചേര്‍ന്നവര്‍ 27

ക്രൗഡ് ഫണ്ടിങിലൂടെ ലഭിച്ച കോടികളില്‍ കണ്ണുംനട്ട് നിരവധി പേരാണ് രംഗത്തുള്ളത്. കുട്ടിയുടെ മരണ ശേഷം പണം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ നേരിട്ടും ഫോണ്‍ മുഖേനയും മറ്റു പല സംഘടനകളുടെ നേതൃത്വത്തിലും സമീപിച്ചിരുന്നതായി പിതാവ് ആരിഫ് പറയുന്നു. പണം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്നവരും ധാരാളം. ഇമ്രാന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചിലാണ് പിതാവ് ആരിഫ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സെക്രട്ടറി, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവരായിരുന്നു തുടക്കത്തില്‍ കക്ഷികള്‍. എന്നാല്‍ ഇന്ന് 27 പേരായി അത് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറും ഇതില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending