Connect with us

kerala

പ്രവാസികളുടെ നിര്‍ബന്ധിത ക്വാറന്റീന്‍ പുനഃപരിശോധിക്കണം: സമദാനി

കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി

Published

on

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തുന്ന യാത്രക്കാര്‍ ഒരാഴ്ചക്കാലം ക്വാറന്റീനില്‍ കഴിയണമെന്ന തീരുമാനം പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാകുമെന്നതിനാല്‍ അത് പുന:പ്പരിശോധിക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാകണമെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി അവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കുമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിയമനിര്‍ദ്ദേശങ്ങള്‍ അനിവാര്യവും പാലിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോവിഡ് ബാധ വിദേശങ്ങളില്‍ കൂടുതലും നാട്ടില്‍ വളരെ കുറവുമായിരുന്ന മഹാമാരിയുടെ ആദ്യഘട്ടം പോലെയല്ല ഇന്ന് നാട്ടിലും പുറത്തുമുള്ള സ്ഥിതിവിശേഷം.

നാട്ടിലും മറുനാട്ടിലും ഇന്ന് അത് ആപേക്ഷികമാണ്. സംസ്ഥാനത്ത് മറ്റു വിധേനയാണ് നാം അതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ടെസ്റ്റ് പോസിറ്റീവ് പോലും അല്ലാത്ത പ്രവാസിയാത്രക്കാര്‍ ക്വാറന്റീനില്‍ ഇരിക്കണം എന്ന് പറയുന്നത് ശാസ്ത്രീയമാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദേശ ജോലിക്കിടയില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മാത്രമായി ക്വാറന്റീന്‍ വിധിക്കുന്നതിന് ന്യായീകരണമുണ്ടോ എന്ന കാര്യം പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സമദാനി പറഞ്ഞു.

വിശേഷിച്ചും കുറഞ്ഞ ലീവിന് വന്നുപോകുന്നവര്‍ക്ക് ഈ നിയമം പ്രയാസം സൃഷ്ടിക്കും. സ്വദേശത്തും വിദേശത്തും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കോവിഡ് നിവാരണവ്യവസ്ഥകളില്‍ ചിലത് സാഹചര്യത്തിന്റെ അനിവാര്യത കൊണ്ടാണെങ്കിലും പ്രവസികള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഏതാനും മണിക്കൂറുകള്‍ക്കിടയില്‍തന്നെ രണ്ടു തവണ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ പ്രവാസികളെ ഏറെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്. ഭാരിച്ച പണച്ചെലവ് വെറെയും അവര്‍ വഹിക്കേണ്ടി വരുന്നു.

അവര്‍ക്ക് മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ രോഗ വ്യാപനം നേരിടാനുള്ള നടപെടികളാണ് ആവശ്യമായിരിക്കുന്നത്. അതിലാകട്ടെ,നാടിലുള്ളവരെയും പ്രവാസികളെയും ഒരു പോലെ കാണുകയും വേണം. കാരണം ഒമിക്രോണ്‍ ബാധ മിക്കവാറും എല്ലാ രാ ജ്യങ്ങളിലെന്ന പോലെ ഏറ്റകുറച്ചിലുകളോടെ നമ്മുടെ നാട്ടിലുമുണ്ട്.

കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ നടപടിയുടെ പേരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസാ) യുടെ നീളം കൂട്ടാനായി റണ്‍വേയുടെ നിലവിലുള്ള ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് നിര്‍ദ്ദേശം അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പാര്‍ലമെന്റംഗം ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
ഈ റിപ്പോര്‍ട്ട് നിര്‍ദ്ദേശം കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ അതില്‍ ഇടപെട്ട് ഈ നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സമദാനി നേരത്തെ അയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.

കരിപ്പൂരില്‍ നടന്ന വിമാനപകടത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശുപാര്‍ശകളുടെയും തത്സംമ്പന്ധമായ നടപടി ക്രമങ്ങളുടെയും നിര്‍വ്വഹണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്ന കാര്യം മന്ത്രി മറുപടിയില്‍ പരാമര്‍ശിച്ചു. പ്രസ്തുത കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന അധികാര പരിധിയില്‍പെട്ടതാണ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് സംബന്ധിച്ച പഠനവും അതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കലുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിട്ടിലെന്ന് മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending