Connect with us

india

ആദിത്യനാഥിന് തലവേദനയായി അലയുന്ന കന്നുകാലികള്‍

തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.

Published

on

ലക്‌നൗ: തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബരാഭങ്കിയില്‍ യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിക്കരികിലേക്ക് തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നൂറ് കണക്കിന് കന്നുകാലികളെ എത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. കന്നുകാലി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കന്നുകാലികളെ അഴിച്ചുവിട്ടത്. തെരുവില്‍ അലയുന്ന കന്നുകാലിക തടയാന്‍ മോദി സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചെങ്കിലും പ്രശ്‌നം ചില പ്രദേശങ്ങളില്‍ മാത്രമാണെന്ന നിലപാടാണ് യു.പി സര്‍ക്കാരിനുള്ളത്.

മാര്‍ച്ച് 10 മുതല്‍ കന്നുകാലികളെ തടയാന്‍ നയം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 75ല്‍ 44 ജില്ലകളും കന്നുകാലികളില്‍ നിന്ന് മുക്തമാണെന്ന് ആദിത്യനാഥ് പറഞ്ഞു. മണ്ഡി പരിഷത്തില്‍ നിന്ന് ലഭിക്കുന്ന വരമാനത്തിന്റെ മൂന്ന് ശതമാനം ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്ത ഗോശാലകളില്‍ അവശേഷിക്കുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഗോശാല നിയമപ്രകാരം 572 ഗോശാലകളാണ് ഇതുവരെ ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 394 സജീവ ഗോശാലകളും ഇതില്‍ ഉള്‍പ്പെടുന്നു. 20 കോടി രൂപയാണ് രജിസ്റ്റര്‍ ചെയ്ത ഗോശാലകള്‍ക്ക് നല്‍കിയിട്ടുള്ളത്.

തെരുവില്‍ അലയുന്ന എല്ലാ മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് 474 കോടി സര്‍ക്കാര്‍ അനുവച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലെയും നോഡല്‍ ഓഫീസര്‍മാര്‍ ഗോശാലകള്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരം നടത്താറുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.അനധികൃത അറവുശാലകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയെന്നും ഒമ്പത് ലക്ഷത്തിലധികം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഷെല്‍ട്ടറുകളിലാണെന്നും യോഗി വ്യക്തമാക്കി.

അതേസമയം ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകിട്ട് 5 മണി വരെ 53.98 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

692 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഹിന്ദുത്വത്തിന്റെ പ്രഭവ കേന്ദ്രമായ അയോധ്യ, കോണ്‍ഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേ ഠി, റായ്ബറേലി, എന്നിവയും സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാമ്പി, പ്രയാഗ്‌രാജ്, ബരാബങ്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട തുടങ്ങിയ ജില്ലകള്‍ ഇന്നലെ വിധിയെഴുതി.

2017ല്‍ 61ല്‍ 50 സീറ്റുകളിലും ബി.ജെ.പിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (സിരാതു), കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന (രാംപൂര്‍ ഖാസ്), സിദ്ധാര്‍ത്ഥ് നാഥ് സിങ് (അലഹബാദ് വെസ്റ്റ്) തുടങ്ങിയവരാണ് ജനവിധി തേടിയവരില്‍ പ്രമുഖര്‍. അവസാന രണ്ട് ഘട്ടങ്ങള്‍ മാര്‍ച്ച് 3 നും 7 നും നടക്കും. മാര്‍ച്ച് 10 നാണ് ഫലപ്രഖ്യാപനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

Trending