Connect with us

Health

നിങ്ങളും മാനസികരോഗത്തിലൂടെ കടന്ന് പോയിട്ടില്ലേ…

നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസിക രോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു അതിഭീകരവും, അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുമായ സാഹചര്യമാണ് ഈ വിലയിരുത്തലുകള്‍ നമുക്ക് മുന്‍പിലേക്ക് തിരശ്ശീലമാറ്റിയെത്തുന്നത്.

Published

on

ഡോ. നിധീഷ് ശങ്കര്‍ വി
കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

ഒറ്റവാക്കില്‍ ഒരിക്കലും നിര്‍വ്വചിക്കാന്‍ സാധിക്കാത്ത വാക്കാണ് മാനസിക ആരോഗ്യം. ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ച് ‘ ആരോഗ്യം എന്നത് രോഗമോ, ബുദ്ധിമുട്ടുകളോ ഇല്ലാത്ത ശാരീരിക അവസ്ഥയല്ല മറിച്ച് മാനസികവും ശാരിരികവും സാമൂഹികവുമായി അനുഭവപ്പെടുന്ന പൂര്‍ണ്ണമായ സ്വാസ്ഥ്യമാണ് ആരോഗ്യം’. ഒന്നൂകൂടി വ്യക്തമായി പറഞ്ഞാല്‍ ഈ നിര്‍വ്വചനമനുസരിച്ച് മാനസിക ആരോഗ്യം എന്നത് മാനസികവൈകല്യങ്ങളുടെ അഭാവം മാത്രമല്ല എന്നര്‍ത്ഥം.

ആതുര സേവന രംഗത്തെ ഇതര മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരിഗണന അര്‍ഹിക്കേണ്ടതും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങുന്നതുമായ മേഖലയാണ് വ്യക്തിയുടെ മാനസികാരോഗ്യം. പൊതുവായ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ പല തരം മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ ഈ മനോരോഗങ്ങള്‍ തിരിച്ചറിയാത്തത് കൊണ്ട് ഇവരുടെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ വളരെ വലുതാണ്.

വിവാഹ ബന്ധം തകര്‍ന്നു പോയിട്ടുണ്ടാകും, നല്ല രീതിയില്‍ മുന്‍പിലേക്ക് പോയിരുന്ന വിദ്യാഭ്യാസം, മത്സര പരീക്ഷകള്‍ എന്നിവയില്‍ പിന്നോട്ടു പോയി, ചിലര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.പക്ഷേ ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഈ മനോരോഗങ്ങള്‍ മൂലമാണെന്ന് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.

കുറച്ച് കൂടി ഭീകരമായ മറ്റൊരു അവസ്ഥ കൂടി പങ്കുവെക്കട്ടെ. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസിക രോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു അതിഭീകരവും, അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുമായ സാഹചര്യമാണ് ഈ വിലയിരുത്തലുകള്‍ നമുക്ക് മുന്‍പിലേക്ക് തിരശ്ശീലമാറ്റിയെത്തുന്നത്. പക്ഷെ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറ്റ് അസുഖങ്ങള്‍ പരിഗണിക്കപ്പെന്നത്ര ഗൗരവത്തോടെ മാനസികരോഗം പരിഗണിക്കപ്പെടുന്നില്ല എന്നത് ഇപ്പോഴും യാഥാര്‍ത്ഥ്യമായി തന്നെ അവശേഷിക്കുന്നു.

മാനസികോരോഗ്യക്കുറവിന്റെ പ്രത്യാഘാതങ്ങള്‍.

മുകളില്‍ പറഞ്ഞത് പോലെ വിവാഹ ബന്ധം വേര്‍പെടല്‍, വിദ്യാഭ്യാസപരമായ പ്രത്യാഘാതങ്ങള്‍, തൊഴില്‍ നഷ്ടം, മത്സരങ്ങളില്‍ പിന്നാക്കം പോവുക, ആത്മഹത്യ തുടങ്ങിയവയ്ക്ക് പുറമെ മറ്റ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ഈ അവസ്ഥ വ്യക്തികള്‍ക്കും സമൂഹത്തിനും സൃഷ്ടിക്കുന്നു.

ലഹരിയുടെ ഉപയോഗം

മദ്യവും മയക്കുമരുന്നും പോലുള്ള ലഹരികള്‍ക്ക് അടിമപ്പെടുന്നവരില്‍ പ്രധാനപ്പെട്ട കാരണമാകുന്നത് മാനസികരോഗമാണ്. മാനസിക രോഗങ്ങള്‍ക്കു ചികിത്സ എടുക്കാതെ വരുമ്പോള്‍ ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുകയും അതിലൂടെ അവരുടെ മാനസിക പ്രയാസങ്ങള്‍ കുറക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ അവരുടെ ശാരീരികാരോഗ്യം കുറയുന്നു. കണക്കുകള്‍ അനുസരിച്ചു 3 മില്യണിലധികം ആളുകള്‍ക്കു അവരുടെ ജീവന്‍ നഷ്ടപ്പെടുന്നു.

ജീവന്‍ ഇല്ലാതാക്കല്‍

സ്വന്തം ജീവിതം ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമല്ല സമീപ നാളുകളില്‍ നമ്മുടെ നാട്ടിലെ ചില സംഭവങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് എത്തിച്ചേരപ്പെടുക.പ്രണയ നൈരാശ്യത്തിന്റെയും മറ്റും പേരില്‍ സമീപ ദിവസം നടന്ന കൊലപാതകങ്ങളുടെ കാരണം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന മാനസിക തകരാറുകളാണ്. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ചെലവഴിക്കുന്നതിന്റെ 10 ഇരട്ടിയോളം മാനസികാരോഗത്തിനായി ചെലവഴിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മാനസികാരോഗ്യ മേഖല പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട് കിടക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ കൂടിയാണിത്.

എന്താണ് പരിഹാരം?

എല്ലാ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയ്ക്ക് പരിഹാരം ആവശ്യമാണ് എന്ന പൊതുവായ തീരുമാനത്തില്‍ നമുക്കെത്തിച്ചേരാനാകും. എന്നാല്‍ എന്താണ് ഉചിതമായ പരിഹാരം എന്ന ചോദ്യത്തിനും അതിനുള്ള ഉത്തരത്തിനു വലിയ പ്രസക്തിയുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരില്‍ വെറും 5% മാത്രമാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെ അരികില്‍ ചികിത്സ തേടിയെത്തുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല രീതികളെയും സ്വീകരിക്കുകയാണ് പതിവ്. മന്ത്രവാദിയുടെ അരികിലെത്തിയ കുട്ടിയെ മന്ത്രവാദി തല്ലിക്കൊന്ന വാര്‍ത്ത് വായിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്ന് ഓര്‍മ്മിക്കുക. പരമപ്രധാനമായി ഓര്‍മ്മിക്കേണ്ട കാര്യം മറ്റേതൊരു അസുഖവും പോലെയുള്ള സാധാരണ അസുഖം തന്നെയാണ് മാനസികാരോഗ്യ സംബന്ധമായത് എന്നു തിരിച്ചറിയുകയും, സാധാരണ ശാരീരിക അസുഖങ്ങള്‍ക്ക് ചികിത്സിക്കുന്നത് പോലെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ് ഈ അവസ്ഥ എന്ന് മനസ്സിലാക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സ നേടുക തന്നെ ചെയ്യണമെന്നതുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending