Connect with us

kerala

സാധ്യതാ ലിസ്റ്റുകള്‍ വൈകിപ്പിക്കുന്നു; സമരം ഭയന്ന് റാങ്ക് പട്ടികകളില്‍ ആളെ കുറയ്ക്കാന്‍ പി.എസ്.സി

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം.

Published

on

തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരു തസ്തികകളുടെയും റാങ്ക് പട്ടികകള്‍ റദ്ദായിരുന്നു. പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും സാധ്യത പട്ടികകള്‍ പുറത്ത് വിടാന്‍ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല.

ഒഴിവുകള്‍ തിട്ടപ്പെടുത്തിയ ശേഷം അതിന് അനുപാതികമായി മാത്രം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. കഴിഞ്ഞ എല്‍.ഡി.സി, എല്‍.ജി.എസ് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. വലിയ തോതിലുള്ള സമരങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചതില്‍ നിന്നുള്ള ഭയപ്പാടാണ് ഇപ്പോഴത്തെ നീക്കത്തിന്് പിന്നില്‍.

സാധ്യതാ ലിസ്റ്റില്‍ ആളെകുറച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും. പത്താംതരം, പ്ലസ്ടു, ബിരുദ നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പൊതുപരീക്ഷയാണ് പി.എസ്.സി നടത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചാല്‍ അതിലേക്ക് പോകുകയും താഴ്ന്ന തസ്തികകള്‍ ആളില്ലാതെ റദ്ദാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നത്. ഫോഴ്‌സ് തസ്തികകളിലടക്കം ഇരുന്നോറോളം വിഭാഗങ്ങളിലേക്കാണ് പി.എസ്.സി പൊതു പരീക്ഷയും മെയിന്‍ പരീക്ഷയും നടത്തിയത്. റാങ്ക് പട്ടികയുടെ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കുന്നത് മിക്കവാറും ഒരേ ഉദ്യോഗാര്‍ഥികളായിരിക്കും. ഇതോടെ എന്‍.ജെ.ഡി ഒഴിവുകള്‍ വര്‍ധിക്കുകയും ആളില്ലാതെ റാങ്ക് പട്ടികകള്‍ റദ്ദാവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി.

ഒഴിവുകള്‍ യഥാസമയം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടര്‍ന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടി പ്രഹരമാകും. ഒരു തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് ലിസ്റ്റിലെ നിയമന ശിപാര്‍ശ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തിയാണ് ലിസ്റ്റുകളില്‍ ആളെ നിശ്ചയിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ എല്‍.പി, യു.പി ടീച്ചര്‍ തസ്തിക നേരത്തെ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിച്ചിരുന്നു.

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തി അറിയിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ അറിയിക്കുന്നത് കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ സാധ്യതപട്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനമാകുമ്പോഴും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിവിധ ജില്ലകളിലായി ഇതുവരെ 1567 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നും അവയിലെല്ലാം താല്‍ക്കാലികക്കാരെ തിരികി കയറ്റുകയാണെന്നും ആക്ഷേപമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

kerala

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.

ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Continue Reading

Trending