Connect with us

kerala

സാധ്യതാ ലിസ്റ്റുകള്‍ വൈകിപ്പിക്കുന്നു; സമരം ഭയന്ന് റാങ്ക് പട്ടികകളില്‍ ആളെ കുറയ്ക്കാന്‍ പി.എസ്.സി

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം.

Published

on

തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരു തസ്തികകളുടെയും റാങ്ക് പട്ടികകള്‍ റദ്ദായിരുന്നു. പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും സാധ്യത പട്ടികകള്‍ പുറത്ത് വിടാന്‍ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല.

ഒഴിവുകള്‍ തിട്ടപ്പെടുത്തിയ ശേഷം അതിന് അനുപാതികമായി മാത്രം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. കഴിഞ്ഞ എല്‍.ഡി.സി, എല്‍.ജി.എസ് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. വലിയ തോതിലുള്ള സമരങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചതില്‍ നിന്നുള്ള ഭയപ്പാടാണ് ഇപ്പോഴത്തെ നീക്കത്തിന്് പിന്നില്‍.

സാധ്യതാ ലിസ്റ്റില്‍ ആളെകുറച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും. പത്താംതരം, പ്ലസ്ടു, ബിരുദ നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പൊതുപരീക്ഷയാണ് പി.എസ്.സി നടത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചാല്‍ അതിലേക്ക് പോകുകയും താഴ്ന്ന തസ്തികകള്‍ ആളില്ലാതെ റദ്ദാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നത്. ഫോഴ്‌സ് തസ്തികകളിലടക്കം ഇരുന്നോറോളം വിഭാഗങ്ങളിലേക്കാണ് പി.എസ്.സി പൊതു പരീക്ഷയും മെയിന്‍ പരീക്ഷയും നടത്തിയത്. റാങ്ക് പട്ടികയുടെ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കുന്നത് മിക്കവാറും ഒരേ ഉദ്യോഗാര്‍ഥികളായിരിക്കും. ഇതോടെ എന്‍.ജെ.ഡി ഒഴിവുകള്‍ വര്‍ധിക്കുകയും ആളില്ലാതെ റാങ്ക് പട്ടികകള്‍ റദ്ദാവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി.

ഒഴിവുകള്‍ യഥാസമയം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടര്‍ന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടി പ്രഹരമാകും. ഒരു തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് ലിസ്റ്റിലെ നിയമന ശിപാര്‍ശ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തിയാണ് ലിസ്റ്റുകളില്‍ ആളെ നിശ്ചയിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ എല്‍.പി, യു.പി ടീച്ചര്‍ തസ്തിക നേരത്തെ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിച്ചിരുന്നു.

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തി അറിയിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ അറിയിക്കുന്നത് കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ സാധ്യതപട്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനമാകുമ്പോഴും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിവിധ ജില്ലകളിലായി ഇതുവരെ 1567 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നും അവയിലെല്ലാം താല്‍ക്കാലികക്കാരെ തിരികി കയറ്റുകയാണെന്നും ആക്ഷേപമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്. 

Published

on

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ അപാകതയില്ലെന്ന് ഓര്‍ത്തോ മേധാവി ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി  മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണെന്നും രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്.  അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കൈയിൽ മറ്റൊരു രോഗിയുടെ കമ്പിയാണ് മാറ്റിയിട്ടത്.

അപകടത്തെ തുടർന്ന് 10 ാം തീയതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അജിത്തിന് ശസ്ത്രക്രിയ  നടത്തിയത് ഇന്നലെയാണ്. അതിനു ശേഷവും വേദന കൂടിയതോടെ  ഡോക്ടർ എത്തി. എക്സ്റെ പരിശോധിച്ചതിന് ശേഷം രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവർ വാങ്ങി നൽകിയ ശാസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. അജിത്തിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു.  സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിന് ഓർത്തോ വിഭാഗം മേധാവി കത്ത് നൽകിയിട്ടുണ്ട്.

Continue Reading

Trending