Connect with us

kerala

സാധ്യതാ ലിസ്റ്റുകള്‍ വൈകിപ്പിക്കുന്നു; സമരം ഭയന്ന് റാങ്ക് പട്ടികകളില്‍ ആളെ കുറയ്ക്കാന്‍ പി.എസ്.സി

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം.

Published

on

തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരു തസ്തികകളുടെയും റാങ്ക് പട്ടികകള്‍ റദ്ദായിരുന്നു. പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും സാധ്യത പട്ടികകള്‍ പുറത്ത് വിടാന്‍ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല.

ഒഴിവുകള്‍ തിട്ടപ്പെടുത്തിയ ശേഷം അതിന് അനുപാതികമായി മാത്രം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. കഴിഞ്ഞ എല്‍.ഡി.സി, എല്‍.ജി.എസ് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. വലിയ തോതിലുള്ള സമരങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചതില്‍ നിന്നുള്ള ഭയപ്പാടാണ് ഇപ്പോഴത്തെ നീക്കത്തിന്് പിന്നില്‍.

സാധ്യതാ ലിസ്റ്റില്‍ ആളെകുറച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും. പത്താംതരം, പ്ലസ്ടു, ബിരുദ നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പൊതുപരീക്ഷയാണ് പി.എസ്.സി നടത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചാല്‍ അതിലേക്ക് പോകുകയും താഴ്ന്ന തസ്തികകള്‍ ആളില്ലാതെ റദ്ദാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നത്. ഫോഴ്‌സ് തസ്തികകളിലടക്കം ഇരുന്നോറോളം വിഭാഗങ്ങളിലേക്കാണ് പി.എസ്.സി പൊതു പരീക്ഷയും മെയിന്‍ പരീക്ഷയും നടത്തിയത്. റാങ്ക് പട്ടികയുടെ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കുന്നത് മിക്കവാറും ഒരേ ഉദ്യോഗാര്‍ഥികളായിരിക്കും. ഇതോടെ എന്‍.ജെ.ഡി ഒഴിവുകള്‍ വര്‍ധിക്കുകയും ആളില്ലാതെ റാങ്ക് പട്ടികകള്‍ റദ്ദാവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി.

ഒഴിവുകള്‍ യഥാസമയം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടര്‍ന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടി പ്രഹരമാകും. ഒരു തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് ലിസ്റ്റിലെ നിയമന ശിപാര്‍ശ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തിയാണ് ലിസ്റ്റുകളില്‍ ആളെ നിശ്ചയിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ എല്‍.പി, യു.പി ടീച്ചര്‍ തസ്തിക നേരത്തെ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിച്ചിരുന്നു.

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തി അറിയിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ അറിയിക്കുന്നത് കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ സാധ്യതപട്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനമാകുമ്പോഴും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിവിധ ജില്ലകളിലായി ഇതുവരെ 1567 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നും അവയിലെല്ലാം താല്‍ക്കാലികക്കാരെ തിരികി കയറ്റുകയാണെന്നും ആക്ഷേപമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള മാപ്പിള കലാ അക്കാദമി ചെയർമാന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു

എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്‍ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending