kerala
സാധ്യതാ ലിസ്റ്റുകള്‍ വൈകിപ്പിക്കുന്നു; സമരം ഭയന്ന് റാങ്ക് പട്ടികകളില്‍ ആളെ കുറയ്ക്കാന്‍ പി.എസ്.സി
എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം.
തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ സാധ്യത പട്ടികകള്‍ പി.എസ്.സി വൈകിപ്പിക്കുന്നതായി ആക്ഷേപം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരു തസ്തികകളുടെയും റാങ്ക് പട്ടികകള്‍ റദ്ദായിരുന്നു. പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും സാധ്യത പട്ടികകള്‍ പുറത്ത് വിടാന്‍ ഇതുവരെ പി.എസ്.സി തയാറായിട്ടില്ല.
ഒഴിവുകള്‍ തിട്ടപ്പെടുത്തിയ ശേഷം അതിന് അനുപാതികമായി മാത്രം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പി.എസ്.സിയുടെ തീരുമാനം. കഴിഞ്ഞ എല്‍.ഡി.സി, എല്‍.ജി.എസ് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. വലിയ തോതിലുള്ള സമരങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചതില്‍ നിന്നുള്ള ഭയപ്പാടാണ് ഇപ്പോഴത്തെ നീക്കത്തിന്് പിന്നില്‍.
സാധ്യതാ ലിസ്റ്റില്‍ ആളെകുറച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും. പത്താംതരം, പ്ലസ്ടു, ബിരുദ നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പൊതുപരീക്ഷയാണ് പി.എസ്.സി നടത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചാല്‍ അതിലേക്ക് പോകുകയും താഴ്ന്ന തസ്തികകള്‍ ആളില്ലാതെ റദ്ദാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നത്. ഫോഴ്‌സ് തസ്തികകളിലടക്കം ഇരുന്നോറോളം വിഭാഗങ്ങളിലേക്കാണ് പി.എസ്.സി പൊതു പരീക്ഷയും മെയിന്‍ പരീക്ഷയും നടത്തിയത്. റാങ്ക് പട്ടികയുടെ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കുന്നത് മിക്കവാറും ഒരേ ഉദ്യോഗാര്‍ഥികളായിരിക്കും. ഇതോടെ എന്‍.ജെ.ഡി ഒഴിവുകള്‍ വര്‍ധിക്കുകയും ആളില്ലാതെ റാങ്ക് പട്ടികകള്‍ റദ്ദാവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി.
ഒഴിവുകള്‍ യഥാസമയം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടര്‍ന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടി പ്രഹരമാകും. ഒരു തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പി.എസ്.സിയില്‍ നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് ലിസ്റ്റിലെ നിയമന ശിപാര്‍ശ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തിയാണ് ലിസ്റ്റുകളില്‍ ആളെ നിശ്ചയിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ എല്‍.പി, യു.പി ടീച്ചര്‍ തസ്തിക നേരത്തെ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിച്ചിരുന്നു.
എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തി അറിയിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ അറിയിക്കുന്നത് കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ സാധ്യതപട്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനമാകുമ്പോഴും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിവിധ ജില്ലകളിലായി ഇതുവരെ 1567 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നും അവയിലെല്ലാം താല്‍ക്കാലികക്കാരെ തിരികി കയറ്റുകയാണെന്നും ആക്ഷേപമുണ്ട്.
kerala
വാഹനാപകടം; മലപ്പുറത്ത് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.
kerala
ശബരിമല സ്വർണക്കടത്ത് കേസ്: ഇ.ഡി ഹരജി കൊല്ലം വിജിലൻസ് കോടതി 17ലേക്ക് മാറ്റി
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക് മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത് നടപടി വൈകിപ്പിക്കാനാണെന്നാണ് ഇ.ഡിയുടെ നിലപാട്.
അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ മറ്റു ഉന്നത വ്യക്തികളിലേക്കും കേസ് നീങ്ങും എന്നതിലാണ് സർക്കാറിന്റെ ആശങ്ക.
പിടിച്ചെടുത്ത രേഖകൾ, കേസിന്റെ എഫ്.ഐ.ആർ, അറസ്റ്റിലായവരുടെ മൊഴികൾ, റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളുടെ സർട്ടിഫൈഡ് പകർപ്പിനായാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് വ്യക്തമാക്കി. തങ്ങൾക്കു സ്വതന്ത്ര അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും രേഖകൾ ലഭിച്ചാൽ നടപടി വേഗത്തിലാക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിച്ചതെന്നാണ് സൂചന.
കേസിൽ ഐ.പി.സി 467ാം വകുപ്പ് ഉൾപ്പെട്ടതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പരിശോധനക്ക് വിധേയമാക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ള ഉന്നതർ കേസിൽ പ്രതികളായിരിക്കുന്നതിനാൽ കുറ്റത്തിൽനിന്ന് ലഭിച്ച തുക (പ്രോസീഡ്സ് ഓഫ് ക്രൈം) കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ലഭിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് നൽകുകയോ മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യില്ലെന്നും കൊച്ചി സോണൽ ഓഫിസ് അസി. ഡയറക്ടർ ആഷു ഗൊയലിന്റെ അപേക്ഷ വ്യക്തമാക്കുന്നു.
crime
അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു
പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

