Connect with us

Culture

കിം ജോങ് നാമിനെ വധിക്കാന്‍ യുവതിക്ക് കിട്ടിയത് 90 ഡോളര്‍

Published

on

ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിഷം സ്േ്രപ ചെയ്തതിന് തനിക്ക് ലഭിച്ചത് 90 ഡോളര്‍ (400 മലേഷ്യന്‍ റിന്‍ഗിറ്റ്) ആണെന്ന് അറസ്റ്റിലായ ഇന്തോനേഷ്യന്‍ യുവതി സിതി അയിഷ. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ജയിലില്‍ തന്നെ വന്നു കണ്ട ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ആന്‍ഡ്രിയാനോ ഇര്‍വിനോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.

മാരക വിഷപദാര്‍ത്ഥമായ വിഎക്‌സ് ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. വിമാനത്താവളത്തില്‍ എത്തിയ നാമിന്റെ മുഖത്ത് വിഷം പുരട്ടാന്‍ അജ്ഞാതരായ ചിലര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി ആന്‍ഡ്രിയാനോട് പറഞ്ഞു. ജപ്പാന്‍കാരോ കൊറിയക്കാരോ ആണെന്ന് തോന്നിക്കുന്ന ചിലരെയാണ് താന്‍ കണ്ടത്. ഈ പ്രവൃത്തി ചെയ്യുന്നതിന് 400 റിന്‍ഗിറ്റ്‌സും ബേബി ഓയില്‍ പോലെ തോന്നിക്കുന്ന ഒരുതരം എണ്ണയും ഒരാള്‍ തനിക്ക് തന്നു. ടിവി റിയാലിറ്റി ഷോയിലെ തമാശയാണെന്നാണ് തനിക്കപ്പോള്‍ തോന്നിയതെന്നും യുവതി പറഞ്ഞു. കസ്റ്റഡിയിലിരിക്കെ മാതാപിതാക്കളെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി ആന്‍ഡ്രിയാനെ അറിയിച്ചു. ദു:ഖിക്കരുതെന്നും ആരോഗ്യകാര്യങ്ങള്‍ നോക്കണമെന്നും മാതാപിതാക്കളോട് ആവശ്യപ്പെടുന്ന സന്ദേശം അംബാസഡര്‍ മുഖേന നല്‍കുകയാണ് അയിഷ ചെയ്തത്.
നാമിനെ കൊലപ്പെടുത്തുന്ന പദ്ധതിയില്‍ പങ്കില്ലെന്നും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും യുവതി മലേഷ്യന്‍ പൊലീസിന് നല്‍കിയ മൊഴിയിലും പറയുന്നുണ്ട്.
ചെറിയ തോതില്‍ പോലും ശരീരത്തിലെത്തിയാല്‍ മരണം സംഭവിക്കാവുന്ന മാരകവിഷം ഉപയോഗിച്ചതുകൊണ്ട് യുവതിക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുള്ളതായി കണ്ടിട്ടില്ലെന്ന് മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അയിഷക്കും കസ്റ്റഡിയിലുള്ള മറ്റൊരു യുവതിക്കും നല്ലപോലെ അറിയാമായിരുന്നുവെന്നാണ് അധികൃതരുടെ അഭിപ്രായം. ഫെബ്രുവരി 13ന് ക്വാലാലംപൂരിലെ വിമാനത്തവാളത്തില്‍ ഒരു യുവതി നാമിന്റെ മുഖത്ത് വിഷം സ്‌പ്രേ ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. നാമിനെ കൊലപ്പെടുത്താന്‍ വിഎക്‌സ് വിഷവുമായി ഉത്തകൊറിയ കൊലയാളി സംഘത്തെ മലേഷ്യയിലേക്ക് അയച്ചതായിരിക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട വിഎക്‌സ് വിഷം അത്യാധുനിക രാസായുധ ലബോറട്ടറികളില്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ ഉല്‍പാദനം നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കരാറില്‍ ഉത്തരകൊറിയ ഒപ്പുവെച്ചിട്ടില്ല. അര്‍ധ സഹോദരനായ നാം തന്റെ ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് കിം ജോങ് ഉന്‍ ഭയപ്പെട്ടിരുന്നു.
സിതി അയിഷ അറസ്റ്റിലായ വാര്‍ത്ത ഇന്തോനേഷ്യയിലെ കുടുംബത്തെയും അയല്‍ക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ജക്കാര്‍ത്തയില്‍ മധ്യവര്‍ഗം താമസിക്കുന്നിടത്ത് സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടിയും ഭര്‍ത്താവുമെന്ന് അയല്‍ക്കാര്‍ പറയുന്നു. ദയയുള്ളവളും നല്ല സ്വഭാവക്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയുന്നവളുമാണ് അവളെന്നാണ് ഭര്‍തൃപിതാവ് നല്‍കുന്ന വിവരം. ഉത്തരകൊറിയയുടെ ഇന്റലിജന്‍സ് ഏജന്റുമാരില്‍ ഒരാളായിരിക്കാം യുവതിയെന്നാണ് മലേഷ്യ കരുതുന്നത്.
വിയറ്റ്‌നാം പാസ്‌പോര്‍ട്ടുള്ള മറ്റൊരു പെണ്‍കുട്ടിയും അയിഷയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ഒമ്പതുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഉത്തര കൊറിയക്കാരായ നാലുപേര്‍ നാം കൊല്ലപ്പെട്ടതിനുശേഷം രാജ്യംവിട്ടിട്ടുണ്ട്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending