Connect with us

kerala

വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര നിയമനം; ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം.

Published

on

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം. സി.ഇ.ഒ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ കഴിഞ്ഞ ദിവസം നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ വകുപ്പ് മന്ത്രിയോ ചെയര്‍മാനോ തയാറായിട്ടില്ല. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരായി മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്ന് ഇതുവരെ ആരെയും നിയമിച്ചിരുന്നില്ല.

രാജ്യത്ത് ആദ്യമായി വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ച് കേരള സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നിലവിലെ ജീവനക്കാരില്‍ ചിലരെ അമുസ്‌ലിംകളാക്കി പ്രചാരണം അഴിച്ചുവിടുന്നത്. കുടുംബശ്രീ വഴി ചട്ടവും നിയമവും അനുസരിച്ച് സ്വീപ്പര്‍ തസ്തികകളില്‍ ചിലരെ നിയമിച്ചതൊഴിച്ചാല്‍, വഖഫ് സ്വത്ത് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ മാത്രമാണ് ഇതുവരെ നിയമിച്ചിരുന്നത്. ഡിവിഷണല്‍ ഓഫീസര്‍ സി.എം.മഞ്ജു, എല്‍.ഡി സ്റ്റെനോഗ്രാഫര്‍ പി.എ.ബെന്‍സി എന്നിവരെ പേരിലെ വ്യത്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. മഞ്ജുവിന്റെ പിതാവും ഭര്‍ത്താവും യഥാക്രമം കലൂര്‍ മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹിമാനും ഷജീറുമാണ്.

ബെന്‍സിയുടെ പിതാവും ഭര്‍ത്താവും യഥാക്രമം പറവൂര്‍ പെരും പടന്ന മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ അബ്ദുല്‍ ഖാദറും നാസറുമാണ്. വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി. എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2006ല്‍ ഇറക്കിയ മുസ്‌ലിം സമുദായത്തില്‍പെട്ടവരെ മാത്രമേ വര്‍ക്ക് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്ന ഉത്തരവ് റദ്ദാക്കിയാണ് പുതിയ നിയമനം.

2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്താണ് വഖഫ് ബോര്‍ഡിലും ഇതര നിയമനം സൃഷ്ടിക്കാനുള്ള ശ്രമം. വഖഫ് സ്ഥാപനങ്ങളിലെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ കേരളത്തില്‍ മാത്രം പി.എസ്.സി വഴിയാക്കിയതിന്റെ ദുഷ്ടലാക്ക് മുസ്്‌ലിം വിരുദ്ധതയും സംവരണ അട്ടിമറിയും ഒരേ സമയം ലക്ഷ്യമിട്ടാണെന്നത് വ്യക്തമാകുന്നതാണ് സി.ഇ.ഒയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഇതര മതസ്ഥന്റെ നിയമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.

Published

on

കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.

നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 33ഉം 41ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

Continue Reading

Trending