Connect with us

Football

കലാശത്തില്‍ ലിവറിനെതിരെ ചെല്‍സി

വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്.

Published

on

ലണ്ടന്‍: നാല് കിരീടങ്ങള്‍ എന്ന വ്യക്തമായ ലക്ഷ്യത്തില്‍ കുതിക്കുന്ന ലിവര്‍പൂളിന് സീസണിലെ രണ്ടാം കിരീടം സ്വന്തമാക്കാന്‍ ഇന്ന് അവസരം. വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്. സീസണില്‍ അവര്‍ കറബാവോ കപ്പ് നേരത്തെ തന്നെ സ്വന്തമാക്കി. ഇന്ന് എഫ്.എ കപ്പില്‍ മുത്തമിടാനായാല്‍ കിരീടം രണ്ടാവും. പിന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. അതിന് സാധ്യത കുറവാണ്. രണ്ട് മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ വ്യക്തമായ മൂന്ന് പോയിന്റ് ലീഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. അവര്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ തോറ്റാല്‍ മാത്രമാണ് ലിവറിന് പ്രതീക്ഷ. അതിന് സാധ്യതയും കുറവാണ്. എങ്കിലും 22 ലെ അവസാന ലീഗ് പോരാട്ടം വരെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്. സീസണിലെ അവസാന ഫൈനല്‍ ചാമ്പ്യന്‍സ് ലീഗാണ്. 28 ന് പാരിസില്‍ നടക്കുന്ന ആ ഫൈനലിലെ പ്രതിയോഗി റയല്‍ മാഡ്രിഡാണ് ചെല്‍സിക്കും ഇന്നത്തെ ഫൈനല്‍ നിര്‍ണായകമാണ്. സീസണില്‍ ഇത് വരെ ഒരു കിരീടം പോലുമില്ല വന്‍കരാ ചാമ്പ്യന്മാര്‍ക്ക്. പ്രീമിയര്‍ ലീഗില്‍ കിരീടമില്ല. കറബാവോ കപ്പ് പോയി. ചാമ്പ്യന്‍സ് ലീഗിലും പുറത്തായി. ഇനി ആകെ പ്രതീക്ഷ എഫ്.എ കപ്പാണ്. രണ്ട് ടീമുകളിലും സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളാണ് രണ്ട് പേരും. രണ്ട് പരിശീലകരും പ്രതിരോധ സോക്കറിന്റെ ശക്തരായ എതിരാളികള്‍. കൃസ്റ്റിയന്‍ പുലിസിച്ച്, മസോണ്‍ മൗണ്ട്, കായ് ഹാവര്‍ട്‌സ്, നകാലേ കാണ്ടേ എന്നിവരടങ്ങുന്ന മധ്യനിരയാണ് ചെല്‍സിയുടെ കരുത്തെങ്കില്‍ മുഹമ്മദ് സലാഹ്, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരടങ്ങുന്ന മുന്‍നിരയാണ് ലിവറിന്റെ ശക്തി. ചെല്‍സിയുടെ മുന്‍നിരയിലെ അപകടകാരി റുമേലു ലുക്കാക്കുവാണ്. പക്ഷേ കോച്ച് തോമസ് തുഷേല്‍ ലുക്കാക്കുവിന് ആദ്യ ഇലവനില്‍ അവസരം നല്‍കുമോ എന്നത് അവ്യക്തം. ഫോമിലുള്ള ടിമോ വെര്‍ണര്‍ക്കായിരിക്കും ലുക്കാക്കുവിനേക്കാള്‍ ഇന്ന് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending