Connect with us

Football

കലാശത്തില്‍ ലിവറിനെതിരെ ചെല്‍സി

വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്.

Published

on

ലണ്ടന്‍: നാല് കിരീടങ്ങള്‍ എന്ന വ്യക്തമായ ലക്ഷ്യത്തില്‍ കുതിക്കുന്ന ലിവര്‍പൂളിന് സീസണിലെ രണ്ടാം കിരീടം സ്വന്തമാക്കാന്‍ ഇന്ന് അവസരം. വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്. സീസണില്‍ അവര്‍ കറബാവോ കപ്പ് നേരത്തെ തന്നെ സ്വന്തമാക്കി. ഇന്ന് എഫ്.എ കപ്പില്‍ മുത്തമിടാനായാല്‍ കിരീടം രണ്ടാവും. പിന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. അതിന് സാധ്യത കുറവാണ്. രണ്ട് മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ വ്യക്തമായ മൂന്ന് പോയിന്റ് ലീഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. അവര്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ തോറ്റാല്‍ മാത്രമാണ് ലിവറിന് പ്രതീക്ഷ. അതിന് സാധ്യതയും കുറവാണ്. എങ്കിലും 22 ലെ അവസാന ലീഗ് പോരാട്ടം വരെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്. സീസണിലെ അവസാന ഫൈനല്‍ ചാമ്പ്യന്‍സ് ലീഗാണ്. 28 ന് പാരിസില്‍ നടക്കുന്ന ആ ഫൈനലിലെ പ്രതിയോഗി റയല്‍ മാഡ്രിഡാണ് ചെല്‍സിക്കും ഇന്നത്തെ ഫൈനല്‍ നിര്‍ണായകമാണ്. സീസണില്‍ ഇത് വരെ ഒരു കിരീടം പോലുമില്ല വന്‍കരാ ചാമ്പ്യന്മാര്‍ക്ക്. പ്രീമിയര്‍ ലീഗില്‍ കിരീടമില്ല. കറബാവോ കപ്പ് പോയി. ചാമ്പ്യന്‍സ് ലീഗിലും പുറത്തായി. ഇനി ആകെ പ്രതീക്ഷ എഫ്.എ കപ്പാണ്. രണ്ട് ടീമുകളിലും സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളാണ് രണ്ട് പേരും. രണ്ട് പരിശീലകരും പ്രതിരോധ സോക്കറിന്റെ ശക്തരായ എതിരാളികള്‍. കൃസ്റ്റിയന്‍ പുലിസിച്ച്, മസോണ്‍ മൗണ്ട്, കായ് ഹാവര്‍ട്‌സ്, നകാലേ കാണ്ടേ എന്നിവരടങ്ങുന്ന മധ്യനിരയാണ് ചെല്‍സിയുടെ കരുത്തെങ്കില്‍ മുഹമ്മദ് സലാഹ്, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരടങ്ങുന്ന മുന്‍നിരയാണ് ലിവറിന്റെ ശക്തി. ചെല്‍സിയുടെ മുന്‍നിരയിലെ അപകടകാരി റുമേലു ലുക്കാക്കുവാണ്. പക്ഷേ കോച്ച് തോമസ് തുഷേല്‍ ലുക്കാക്കുവിന് ആദ്യ ഇലവനില്‍ അവസരം നല്‍കുമോ എന്നത് അവ്യക്തം. ഫോമിലുള്ള ടിമോ വെര്‍ണര്‍ക്കായിരിക്കും ലുക്കാക്കുവിനേക്കാള്‍ ഇന്ന് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending