Connect with us

kerala

പിടിവിടാതെ മയക്കുമരുന്ന് മാഫിയ; കാപ്പയില്‍ തളക്കാന്‍ ഒരുങ്ങി പൊലീസ്

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു.

Published

on

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു. ലഹരിക്കടത്ത് കേസിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പചുമത്തിയേക്കും. നാടാകെ വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയകളെ തളക്കാന്‍ കണ്ണൂര്‍ പൊലീസാണ് കാപ്പ ചുമത്തല്‍ നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണൂര്‍ മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. എ.എസ്.പി വിജയ് ഭാസ്‌കര്‍ റെഡ്ഡിയാണ് ഈ കാര്യം അറിയിച്ചത്. കണ്ണൂര്‍ നഗരത്തില്‍ മാത്രമൊതുങ്ങാതെ ഉള്‍നാടുകളിലും ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂരില്‍ രണ്ട് കിലോ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായതിന് ശേഷം വന്‍കിട വ്യാപാരങ്ങള്‍ നടക്കുന്നതായി വിവരമില്ലെങ്കിലും മയക്കുമരുന്ന് മാഫിയ നാടാകെ വാഴുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ കൊറ്റാളി സ്വദേശി സുഗീഷ്(27), കുണ്ടന്‍ചാലില്‍ ഇടച്ചേരി വീട്ടില്‍ജിതിന്‍ റാം(23) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പനയെ കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു കുണ്ടന്‍ചാല്‍ സ്വദേശി അക്ഷയ്, പെരളശേരി സ്വദേശി മിഥുന്‍ എന്നിവരെ കഴിഞ്ഞ ഏപ്രില്‍ 24ന് അക്രമിച്ച കേസിലെ നാലംഗസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുവരും നേരത്തെ എക്സൈസ് പിടിയിലായിരുന്നു. സുഗീഷിനെതിരെ കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളിലും കേസുണ്ട്.

മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങള്‍ കണ്ണൂര്‍ നഗരവും നാട്ടിന്‍പുറങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊറ്റാളി കുണ്ടംചാലില്‍ ഇന്ന് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണവും നടത്തും.

ലഹരി എത്തുന്നത് നൈജീരിയ- ബെംഗളുരു വഴി

ബെംഗളുരുവില്‍ നിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുള്‍പ്പെടെ കണ്ണൂരിലേക്ക് എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലൂടെയും തീവണ്ടി മാര്‍ഗവും ന്യൂജെന്‍ മയക്കുമരുന്ന് ഉള്‍പ്പെടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിലൂടെയാണ് എംഡിഎം എയും ഹാഷിഷ് ഓയിലുമുള്‍പ്പെടെ വിപണനത്തിനായി എത്തുന്നത്. കൈമാറ്റം നടക്കുന്നത് പഠനത്തിനെന്ന വ്യാജേനെ ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശികളിലൂടെയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബെംഗളുരുവില്‍ നിന്ന് ഇവ എത്തിച്ചുനല്‍കാനും ഏജന്റുമാരുണ്ട്. രഹസ്യകേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിക്കുന്നത്.

കണ്ണികളാകുന്നു കൗമാരവും

വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ലഹരികടത്തില്‍ കണ്ണികളാകുന്നത്. സാധാരണ കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നല്‍കി അടിമകളാക്കിയ ശേഷം ഇടനിലക്കാരാക്കുകയാണ് വന്‍ലോബികള്‍. ഇത്തരം ലോബിയുടെ വലയിലായവര്‍ സൗജന്യമായി മരുന്ന് ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കളംവാഴുന്നത് വിപണനത്തിന് നേതൃത്വം നല്‍കുന്നവരാണ്.
ഉന്നത മേഖലയിലുള്ളവരുള്‍പ്പെടെ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending