Connect with us

kerala

സ്വന്തക്കാര്‍ പേടിക്കേണ്ട

പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം.

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം. പൊതുസ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനെന്നോണം ഒരു സെക്ഷനില്‍ തന്നെ അപ്പുറത്തും ഇപ്പുറത്തുമായി മാറ്റിയാണ് ഉത്തരവ് നടപ്പാക്കിയിരിക്കുന്നത്. ഈ രീതിയിലാണ് കണ്ണൂരില്‍ നടപ്പാക്കിയ സ്ഥലംമാറ്റ നടപടികള്‍.

തങ്ങള്‍ക്ക് വിധേയരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്ന പ്രതിഷേധം നിലനില്‍ക്കെയാണ് സ്വന്തക്കാരും ഭരണാനുകൂല യൂണിയനിലെ ജീവനക്കാരെ അതാതിടത്ത് സെക്ഷന്‍ തിരിച്ച് മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്. റവന്യു വിഭാഗത്തില്‍ ജില്ലയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റില്‍ നിന്നുള്ളതാണ് ഈ നടപടി. പൊതു സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന്‍ ഒരു സെക്ഷനില്‍ മൂന്ന് വര്‍ഷത്തിലധികവും ഒരേ ഓഫീസില്‍ അഞ്ച് വര്‍ഷത്തിലധികവും തുടരാന്‍ പാടില്ലെന്നാണ് നിയമം. ഈ ഉത്തരവ് നടപ്പാക്കുന്ന് ബോധ്യപ്പെടുത്താന്‍ സെക്ഷനിലും ഓഫീസിലും മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് കണ്ണൂരില്‍ നടപ്പാക്കിയത്. ഇതുസംബന്ധിച്ച് ഒരു ജീവനക്കാരന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഈ മാസം 10ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിലെ വിശദാംശങ്ങളുണ്ട്. 51 പേരുടെ സ്ഥലം മാറ്റം ഉള്‍പ്പെട്ട പട്ടികയുമായാണ് മറുപടി. 10 വര്‍ഷത്തിലധികം ഒരേ ഓഫീസില്‍ ജോലിചെയ്തിട്ടും മറ്റ് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലാണ് സ്ഥലം മാറ്റം.

ഭരണാനുകൂല യൂണിയനില്‍ പെട്ടവരെയും സ്വന്തക്കാരെയും ജില്ലാ ആസ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എ 3 സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിനെ എഫ് 4 സെക്ഷനിലേക്കും പി 1 ഇലക്ഷന്‍ സെക്ഷനിലുള്ളയാളെ എ 3 സെക്ഷനിലേക്കുമാണ് ഇതുപ്രകാരം മാറ്റിയത്. 35ഓളം പേരെ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളില്‍ നിലനിര്‍ത്തിയാണ് സ്ഥലംമാറ്റം. പയ്യന്നൂര്‍, തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് സ്ഥലം മാറ്റങ്ങള്‍. ഇതില്‍ ‘ഭരണാകൂല താല്‍പര്യങ്ങളാണ് നടപ്പാക്കിയതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ഭരണതാല്‍പര്യത്തിന് വിധേയമാകാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് പീഡിപ്പിക്കുന്നതിനിടെയാണ് സ്വന്തക്കാരെ സംരക്ഷിച്ച് സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയത്. ഇടത് ഭരണത്തില്‍ മറ്റ് ജില്ലകളിലും സ്വന്തക്കാര്‍ക്ക് അനുകൂലമായ നിയമനങ്ങളും നിര്‍ത്തലും സ്ഥലം മാറ്റവും നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് കണ്ണൂരില്‍ നടപ്പാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending