Connect with us

kerala

സ്വന്തക്കാര്‍ പേടിക്കേണ്ട

പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം.

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം. പൊതുസ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനെന്നോണം ഒരു സെക്ഷനില്‍ തന്നെ അപ്പുറത്തും ഇപ്പുറത്തുമായി മാറ്റിയാണ് ഉത്തരവ് നടപ്പാക്കിയിരിക്കുന്നത്. ഈ രീതിയിലാണ് കണ്ണൂരില്‍ നടപ്പാക്കിയ സ്ഥലംമാറ്റ നടപടികള്‍.

തങ്ങള്‍ക്ക് വിധേയരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്ന പ്രതിഷേധം നിലനില്‍ക്കെയാണ് സ്വന്തക്കാരും ഭരണാനുകൂല യൂണിയനിലെ ജീവനക്കാരെ അതാതിടത്ത് സെക്ഷന്‍ തിരിച്ച് മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്. റവന്യു വിഭാഗത്തില്‍ ജില്ലയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റില്‍ നിന്നുള്ളതാണ് ഈ നടപടി. പൊതു സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന്‍ ഒരു സെക്ഷനില്‍ മൂന്ന് വര്‍ഷത്തിലധികവും ഒരേ ഓഫീസില്‍ അഞ്ച് വര്‍ഷത്തിലധികവും തുടരാന്‍ പാടില്ലെന്നാണ് നിയമം. ഈ ഉത്തരവ് നടപ്പാക്കുന്ന് ബോധ്യപ്പെടുത്താന്‍ സെക്ഷനിലും ഓഫീസിലും മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് കണ്ണൂരില്‍ നടപ്പാക്കിയത്. ഇതുസംബന്ധിച്ച് ഒരു ജീവനക്കാരന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഈ മാസം 10ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിലെ വിശദാംശങ്ങളുണ്ട്. 51 പേരുടെ സ്ഥലം മാറ്റം ഉള്‍പ്പെട്ട പട്ടികയുമായാണ് മറുപടി. 10 വര്‍ഷത്തിലധികം ഒരേ ഓഫീസില്‍ ജോലിചെയ്തിട്ടും മറ്റ് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലാണ് സ്ഥലം മാറ്റം.

ഭരണാനുകൂല യൂണിയനില്‍ പെട്ടവരെയും സ്വന്തക്കാരെയും ജില്ലാ ആസ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എ 3 സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിനെ എഫ് 4 സെക്ഷനിലേക്കും പി 1 ഇലക്ഷന്‍ സെക്ഷനിലുള്ളയാളെ എ 3 സെക്ഷനിലേക്കുമാണ് ഇതുപ്രകാരം മാറ്റിയത്. 35ഓളം പേരെ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളില്‍ നിലനിര്‍ത്തിയാണ് സ്ഥലംമാറ്റം. പയ്യന്നൂര്‍, തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് സ്ഥലം മാറ്റങ്ങള്‍. ഇതില്‍ ‘ഭരണാകൂല താല്‍പര്യങ്ങളാണ് നടപ്പാക്കിയതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ഭരണതാല്‍പര്യത്തിന് വിധേയമാകാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് പീഡിപ്പിക്കുന്നതിനിടെയാണ് സ്വന്തക്കാരെ സംരക്ഷിച്ച് സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയത്. ഇടത് ഭരണത്തില്‍ മറ്റ് ജില്ലകളിലും സ്വന്തക്കാര്‍ക്ക് അനുകൂലമായ നിയമനങ്ങളും നിര്‍ത്തലും സ്ഥലം മാറ്റവും നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് കണ്ണൂരില്‍ നടപ്പാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Continue Reading

kerala

പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)

Continue Reading

kerala

മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു

താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

Published

on

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.

Continue Reading

Trending