Connect with us

kerala

കരിപ്പൂര്‍: സാങ്കേതികത്വം പരിഹരിച്ച് ഭൂമി ഏറ്റെടുക്കണം: എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി

Published

on

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനും, ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സംസാരിക്കുന്നതിനും പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി മറ്റ് വിമാന കമ്പനികളുമായി ചര്‍ച്ച നടത്താനും വിമാനത്താവള ഡയറക്ടറെ യോഗം ചുമതലപ്പെടുത്തിയതായി ഉപദേശക സമിതി അധ്യക്ഷന്‍ ഡോ.എം.പി. അബ്ദു സമദ് സമദാനി എം.പി അറിയിച്ചു.

എയര്‍ സുവിധ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും, ഹീല്‍ പദ്ധതിയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ഥലമേറ്റുടുക്കുന്നതിലെ സാങ്കേതികത്വം പരിഹരിച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ എന്നും ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ട പരിഹാരം തന്നെ നല്‍കിയാവണം ഈ നടപടി പൂര്‍ത്തി ആക്കേണ്ടതെന്നും യോഗം അറിയിച്ചു.

പരിസരവാസികള്‍ക്ക് പ്രയാസമാവുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. യാത്രാ സൗകര്യം വര്‍ധിപ്പി ക്കുക, കരിപ്പൂരിലേക്കുളള റോഡ് അറ്റ കുറ്റപണി നടത്തുക, പൊലീസ്, ഫയര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം. പി. അബ്ദുസമദ് സമദാനി അധ്യക്ഷനായി.

കോ ചെയര്‍ മാന്‍ എം.കെ. രാഘവന്‍ എം.പി, വൈസ് ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ് എം. എല്‍.എ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ടി.വി. ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദലി, എ.ഡി.എം എന്‍.എം. മെഹറലി, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, ഓപറേഷന്‍സ് ജോ. ജനറല്‍ മാനേജര്‍ എസ്. സുന്ദര്‍, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി. കിഷോര്‍ കുമാര്‍, കൊണ്ടോട്ടി ഡിവൈ. എസ്.പി അഷ്‌റഫ്, ഉപദേശക സമിതി അംഗങ്ങളായ പി.വി. ഗംഗാധരന്‍, പി.ടി. അജയ് മോഹന്‍, സി.പി. സൈതലവി, ഡോ. പുത്തൂര്‍ റഹ്മാന്‍, എ.കെ. എ. നസീര്‍, പ്രദീപ് കണ്ടോത്ത്, ടി.പി.എം. ഹാഷിര്‍ അലി, കെ.വി. അന്‍വര്‍, അവാം സുറൂര്‍, ടി. മുഹമ്മദ് ഹാരിസ്, ഡോ. കെ. മൊയ്തു, എയര്‍ലൈന്‍ ഓപറേറ്റേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഫാറൂഖ് ബത്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള മാപ്പിള കലാ അക്കാദമി ചെയർമാന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു

എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്‍ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending