Connect with us

Video Stories

വിനായകന്‍; കമ്മട്ടിപാടത്തിന്റെ മുത്ത്

Published

on

കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ തീവ്ര ഭാവങ്ങളാല്‍, ജനിച്ചു വളര്‍ന്ന സ്വന്തം നാടിന്റെ കഥ പറഞ്ഞ സിനിമയില്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു എറണാകുളം കമ്മട്ടിപാടം സ്വദേശിയായ വിനായകന്‍. സ്വന്തം ജീവിതത്തിന്റെ അനുഭവ പാഠങ്ങളിലൂടെയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാമറക്ക് മുന്നില്‍ വിനായകന്‍ നിന്നത്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഗംഗ. അടിയന്തിരാവസ്ഥ കാലത്തിന് ശേഷം അതിവേഗം വികസിക്കാന്‍ കൊതിച്ച ഒരു നഗരത്തിന്റെ കഥയായിരുന്നു കമ്മട്ടിപാടം പറഞ്ഞത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പോയ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് വിനായകന് ലഭിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും നടന്നിരുന്നു. 2016ലെ മലയാള സിനിമകളിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു താരത്തിന്റേത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനിയും മൂല്യം നിലനില്‍ക്കണമെങ്കില്‍ വിനായകന് പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ ഒരു നടനു വേണ്ടി പ്രേക്ഷകര്‍ ഒരേ മനസോടെ ആര്‍പ്പുവിളിക്കുന്നതും അവാര്‍ഡിനായി മുറവിളി കൂട്ടുന്നതും അപൂര്‍വ കാഴ്ച്ചയായി. പക്ഷേ, ചാനലുകള്‍ അവാര്‍ഡുകളില്‍ നിന്ന് വിനായകനെ തഴഞ്ഞു, ഇതോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ അവാര്‍ഡാണ് മികച്ച നടനിലൂടെ ഇത്തവണ വിനായകനെ തേടിയെത്തിയത്. നെഗറ്റീവ് റോളില്‍ പെര്‍ഫെക്ട് അഭിനയം നടത്തുന്ന ഒരു നടന്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമാവാം. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ദിവസങ്ങള്‍ക്കു മുമ്പ് കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം.

മഹാരാജാസില്‍ നിന്ന് സിനിമ രംഗത്തേക്കെത്തി പ്രശസ്തി നേടിയവര്‍ക്ക് മുമ്പ് തന്നെ വിനായകന്‍ സിനിമയില്‍ സജീവമായിരുന്നു. 1994ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിനു മുമ്പ് ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പം ഫയര്‍ ഡാന്‍സിലൂടെ ഉത്സവവേദികളില്‍ സജീവമായിരുന്നു. താരത്തിന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. പക്ഷേ രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല,
ഇടയ്ക്ക് സിനിമയോട് അകലം പാലിച്ച വിനായകനെ ചതിക്കാത്ത ചന്തു, വെള്ളിത്തിര, ചിന്താമണികൊലക്കേസ്, ഛോട്ടോ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലൂടെ പതിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. ബെസ്റ്റ് ആക്ടറിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും കഥാപാത്രങ്ങള്‍ കരിയറിലെ വഴിത്തിരിവായി. കലിയിലെയും കമ്മട്ടിപ്പാടത്തിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനായകന്‍. കമ്മട്ടിപാടം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കി സംഗീത സംവിധായകന്റെ റോളിലും തിളങ്ങി.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending