Connect with us

Video Stories

വിനായകന്‍; കമ്മട്ടിപാടത്തിന്റെ മുത്ത്

Published

on

കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ തീവ്ര ഭാവങ്ങളാല്‍, ജനിച്ചു വളര്‍ന്ന സ്വന്തം നാടിന്റെ കഥ പറഞ്ഞ സിനിമയില്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു എറണാകുളം കമ്മട്ടിപാടം സ്വദേശിയായ വിനായകന്‍. സ്വന്തം ജീവിതത്തിന്റെ അനുഭവ പാഠങ്ങളിലൂടെയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാമറക്ക് മുന്നില്‍ വിനായകന്‍ നിന്നത്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഗംഗ. അടിയന്തിരാവസ്ഥ കാലത്തിന് ശേഷം അതിവേഗം വികസിക്കാന്‍ കൊതിച്ച ഒരു നഗരത്തിന്റെ കഥയായിരുന്നു കമ്മട്ടിപാടം പറഞ്ഞത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പോയ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് വിനായകന് ലഭിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും നടന്നിരുന്നു. 2016ലെ മലയാള സിനിമകളിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു താരത്തിന്റേത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനിയും മൂല്യം നിലനില്‍ക്കണമെങ്കില്‍ വിനായകന് പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ ഒരു നടനു വേണ്ടി പ്രേക്ഷകര്‍ ഒരേ മനസോടെ ആര്‍പ്പുവിളിക്കുന്നതും അവാര്‍ഡിനായി മുറവിളി കൂട്ടുന്നതും അപൂര്‍വ കാഴ്ച്ചയായി. പക്ഷേ, ചാനലുകള്‍ അവാര്‍ഡുകളില്‍ നിന്ന് വിനായകനെ തഴഞ്ഞു, ഇതോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ അവാര്‍ഡാണ് മികച്ച നടനിലൂടെ ഇത്തവണ വിനായകനെ തേടിയെത്തിയത്. നെഗറ്റീവ് റോളില്‍ പെര്‍ഫെക്ട് അഭിനയം നടത്തുന്ന ഒരു നടന്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമാവാം. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ദിവസങ്ങള്‍ക്കു മുമ്പ് കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം.

മഹാരാജാസില്‍ നിന്ന് സിനിമ രംഗത്തേക്കെത്തി പ്രശസ്തി നേടിയവര്‍ക്ക് മുമ്പ് തന്നെ വിനായകന്‍ സിനിമയില്‍ സജീവമായിരുന്നു. 1994ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിനു മുമ്പ് ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പം ഫയര്‍ ഡാന്‍സിലൂടെ ഉത്സവവേദികളില്‍ സജീവമായിരുന്നു. താരത്തിന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. പക്ഷേ രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല,
ഇടയ്ക്ക് സിനിമയോട് അകലം പാലിച്ച വിനായകനെ ചതിക്കാത്ത ചന്തു, വെള്ളിത്തിര, ചിന്താമണികൊലക്കേസ്, ഛോട്ടോ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലൂടെ പതിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. ബെസ്റ്റ് ആക്ടറിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും കഥാപാത്രങ്ങള്‍ കരിയറിലെ വഴിത്തിരിവായി. കലിയിലെയും കമ്മട്ടിപ്പാടത്തിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനായകന്‍. കമ്മട്ടിപാടം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കി സംഗീത സംവിധായകന്റെ റോളിലും തിളങ്ങി.

Video Stories

മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു

റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

Published

on

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ് സിറപ്പിലും അതേ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ വില്‍പ്പന വിലക്കി. കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ആറ് സംസ്ഥാനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

Continue Reading

Video Stories

ഉജ്വലമായ മുന്നേറ്റത്തോടെ എം.എസ്.എഫ് ക്യാമ്പസ് കാരവൻ ഏഴു ദിനങ്ങൾ പിന്നിട്ടു

പെരിന്തൽമണ്ണ പി.ടി. എം കോളജിൽ നിന്ന് തുടങ്ങി വളാഞ്ചേരി മജില്സ്
കോളജിൽ സമാപിച്ചു

Published

on

മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർ ത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘കാമ്പസ് കാരവൻ’ ഏഴു ദിവസം പിന്നിട്ട് ആവേശത്തോടെ ഇന്ന് സമാപിക്കും.

ഏഴാം ദിവസത്തെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് പി.ടി.എം കോളേജിൽ ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്‌ നിർവ്വഹിച്ചു. വിദ്യാർത്ഥി പക്ഷ നിലപാടുകൾക്ക് വേണ്ടി എം.എസ്.എഫ് ക്യാമ്പസുകളിൽ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക്‌ വിദ്യാർഥികൾ നൽകുന്ന പിന്തുണയുടെ നേർകാഴ്ചയാണ് ക്യാമ്പസ് യാത്രയിൽ ലഭിക്കുന്ന സ്വീകരണം.

വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എം.എസ്.എഫ് യൂണിയൻ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും
ഈ തിരഞ്ഞെടുപ്പ് വിധി എന്നും ജാഥാ നായകൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ എം.എ സ്.എഫ് ജില്ലാ പ്രസിഡൻ്റ് കബിർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപറബ്‌, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സെക്രട്ടറി എ.വി നബീൽ,ടെക്ഫെഡ് സംസഥാന ചെയർമാൻ ജലീൽ കാടാമ്പുഴ,
അറഫാ ഉനൈസ്, റമീസ കാവനൂർ, ജുമാന ജെബീൻ,അഡ്വ.ഒ.പി റഹൂഫ് ,അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്,സുൽത്താൻ ആലംങ്കീർ,നബിൽ കുമ്പളാംകുഴി,സൽമാൻ ഒടമല,മുബഷീർ പുഴക്കാട്ടിരി,അംജദ് പുറമണ്ണൂർ,റിഫാക്കത്തലി എടയൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് മലബാർ കോളേജ് മാണൂർ,ഐ.എച്ച്,ആർ.ഡി വട്ടംകുളം,അസബാഹ് കോളേജ് വളയംങ്കുളം,എം.ഇ.എസ് പൊന്നാനി,ഗവൺമെൻ്റ് കോളേജ് തവനൂർ എന്നീ ക്യാമ്പസുകളിൽ പര്യടനം പൂർത്തിയാകുന്നതോടെ ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയാക്കും.

Continue Reading

kerala

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു.

Published

on

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending