Connect with us

Video Stories

വിനായകന്‍; കമ്മട്ടിപാടത്തിന്റെ മുത്ത്

Published

on

കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ തീവ്ര ഭാവങ്ങളാല്‍, ജനിച്ചു വളര്‍ന്ന സ്വന്തം നാടിന്റെ കഥ പറഞ്ഞ സിനിമയില്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു എറണാകുളം കമ്മട്ടിപാടം സ്വദേശിയായ വിനായകന്‍. സ്വന്തം ജീവിതത്തിന്റെ അനുഭവ പാഠങ്ങളിലൂടെയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ കാമറക്ക് മുന്നില്‍ വിനായകന്‍ നിന്നത്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഗംഗ. അടിയന്തിരാവസ്ഥ കാലത്തിന് ശേഷം അതിവേഗം വികസിക്കാന്‍ കൊതിച്ച ഒരു നഗരത്തിന്റെ കഥയായിരുന്നു കമ്മട്ടിപാടം പറഞ്ഞത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പോയ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് വിനായകന് ലഭിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളും നടന്നിരുന്നു. 2016ലെ മലയാള സിനിമകളിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു താരത്തിന്റേത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനിയും മൂല്യം നിലനില്‍ക്കണമെങ്കില്‍ വിനായകന് പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ ഒരു നടനു വേണ്ടി പ്രേക്ഷകര്‍ ഒരേ മനസോടെ ആര്‍പ്പുവിളിക്കുന്നതും അവാര്‍ഡിനായി മുറവിളി കൂട്ടുന്നതും അപൂര്‍വ കാഴ്ച്ചയായി. പക്ഷേ, ചാനലുകള്‍ അവാര്‍ഡുകളില്‍ നിന്ന് വിനായകനെ തഴഞ്ഞു, ഇതോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ അവാര്‍ഡാണ് മികച്ച നടനിലൂടെ ഇത്തവണ വിനായകനെ തേടിയെത്തിയത്. നെഗറ്റീവ് റോളില്‍ പെര്‍ഫെക്ട് അഭിനയം നടത്തുന്ന ഒരു നടന്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമാവാം. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ദിവസങ്ങള്‍ക്കു മുമ്പ് കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം.

മഹാരാജാസില്‍ നിന്ന് സിനിമ രംഗത്തേക്കെത്തി പ്രശസ്തി നേടിയവര്‍ക്ക് മുമ്പ് തന്നെ വിനായകന്‍ സിനിമയില്‍ സജീവമായിരുന്നു. 1994ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിനു മുമ്പ് ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പം ഫയര്‍ ഡാന്‍സിലൂടെ ഉത്സവവേദികളില്‍ സജീവമായിരുന്നു. താരത്തിന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. പക്ഷേ രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല,
ഇടയ്ക്ക് സിനിമയോട് അകലം പാലിച്ച വിനായകനെ ചതിക്കാത്ത ചന്തു, വെള്ളിത്തിര, ചിന്താമണികൊലക്കേസ്, ഛോട്ടോ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലൂടെ പതിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. ബെസ്റ്റ് ആക്ടറിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും കഥാപാത്രങ്ങള്‍ കരിയറിലെ വഴിത്തിരിവായി. കലിയിലെയും കമ്മട്ടിപ്പാടത്തിലെയും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനായകന്‍. കമ്മട്ടിപാടം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കി സംഗീത സംവിധായകന്റെ റോളിലും തിളങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending