Connect with us

More

സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ബില്‍ പരിഗണനയില്‍

Published

on

തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച കരടുബില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഈ മേഖലയിലെ തസ്തികകള്‍ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനായി മിനിമം വേതന നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളെ മിനിമം വേതനത്തിനു കീഴില്‍ ഉള്‍പ്പെടുത്തും. പുതുതായി 10 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുകയും മൂന്നു മേഖലകളില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മിനിമം വേതനം പുതുക്കി മൂന്നു വര്‍ഷം പൂര്‍ത്തിയായ ബാക്കിയുള്ള മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ മിനിമം വേതന ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം 4075 പേര്‍ക്കുകൂടി മാര്‍ച്ച് 31നകം ഭൂമി വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഭൂരഹിതരായ 12,435 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനാവകാശ നിയമപ്രകാരം ഇതുവരെ 25,081 പേര്‍ക്ക് 33778 ഏക്കര്‍ സ്ഥലം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 164 സാമൂഹിക അവകാശങ്ങള്‍ക്കും 204 ഏക്കര്‍ ഭൂമിക്ക് വികസനാവകാശങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ ഭാഗമായി 280 പട്ടികജാതി സങ്കേതങ്ങള്‍ വികസിപ്പിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികകള്‍ വീതമാണ് വികസിപ്പിക്കുന്നത്. ഒരു കോടി രൂപ വീതം ഇതിനായി ചെലവഴിക്കും. വനാവകാശ നിയമപ്രരകാരം ലഭ്യമായ ഭൂമിയില്‍ കൃഷിചെയ്യുന്നതിന് ഒരു തടസവുമില്ല. തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ രാജുവും അറിയിച്ചു. ഇടുക്കി കലക്‌ട്രേറ്റിന് മുമ്പില്‍ ആറുവര്‍ഷമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി റവന്യു വകുപ്പിന്റെ പരിശോധനകള്‍ നടക്കുകയാണ്.
പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 10 ഉപജില്ലാ ഓഫിസുകള്‍ കൂടി ആരംഭിക്കുമെന്നും എ.കെ ബാലന്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര, പത്തനാപുരം, കരുനാഗപ്പള്ളി, ചേര്‍ത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കഞ്ചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഓഫിസുകള്‍ തുറക്കുക.കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് ക്രാഫ്റ്റ് വില്ലേജ് കൂടി തുടങ്ങും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

Trending