Connect with us

News

ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. പോരാട്ട ഗീതങ്ങളാല്‍ സംഗീത സാന്ദ്രമാവുന്ന സൂഖിലെ പാതിര

ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു..

Published

on

ദോഹ ദവാര്‍

അശ്റഫ് തൂണേരി

ദോഹ:ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു.. മുദ്രാവാക്യങ്ങള്‍.. കൈയ്യില്‍ കൊണ്ടു നടക്കുന്ന മൈക്കില്‍ പാട്ടുപാടുന്നവരും റെക്കോര്‍ഡിട്ട് താളത്തില്‍ തുള്ളുന്നവരും. റസ്റ്റോറന്റുകളിലേയും കോഫി ഷോപ്പുകളിലേയും നടപ്പാതയിലെ ഇരിപ്പിടങ്ങളില്‍ രുചിയാസ്വദിക്കുന്നവരുടേയും ഹുക്ക നീട്ടിവലിക്കുന്നവരേയും നീണ്ടനിര.

കൈക്കുഞ്ഞുമായുള്ളവരുള്‍പ്പെടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പഴക്കം ചെന്ന ഹോട്ടലായ ബിസ്മില്ല ഹോട്ടലിനരികെയെത്തിയപ്പോഴാണ് ഒരേ താളത്തില്‍ പാട്ടും ഏറ്റുപാടലും കേട്ടത്. ബിസ്മില്ലയും പിന്നിട്ട് മുശൈരിബ് ഭാഗത്തേക്ക് പോവുമ്പോള്‍ കോര്‍ണറിലായുള്ള ദി വില്ലേജ് ഹോട്ടലിന്റെ അരികുഭിത്തിയില്‍ കയറി നിന്ന കുറേ ചെറുപ്പക്കാര്‍ അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ, ഫലസ്തീന്‍ പതാകകള്‍ വീശുന്നുണ്ട്. അവരും ഇടവഴി മുഴുവന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന യുവാക്കളും യുവതികളും ഒരുമിച്ചു പാടുകയാണ്. ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. നമ്മിലും ആവേശം ജനിപ്പിക്കുന്ന വരികള്‍. ഒന്ന് നിന്നു. പാടുന്നവരും ഏറ്റുപാടുന്നവരും ഏറിക്കൊണ്ടേയിരുന്നു. പാട്ടിലെ വരികളറിയാന്‍ താത്പര്യം ഏത് കേള്‍വിക്കാരനും തോന്നും. അടുത്തുണ്ടായിരുന്ന അറബ് വംശജനെന്ന് തോന്നിയ യുവാവിനോട് ഈ പാട്ട്…. എന്നൊരു സംശയം

പറയേണ്ട താമസം അയാള്‍: ഇതൊരു സ്വാതന്ത്ര്യപ്പോരാട്ട ഗാനമാണ്. 2019-ല്‍ അള്‍ജീരിയ ആവേശത്തോടെ ഏറ്റെടുത്ത ഗാനം. സൂള്‍കിംഗ് എന്ന് വിളിപ്പേരുള്ള അള്‍ജീരിയന്‍ യുവഗായകനും റാപ്പറുമായ അബ്ദുര്‍റഊഫ് ദെറാദ്ജിയാണ് പാടുന്നത്. പാരീസില്‍ രേഖകളില്ലാതെ അഭയാര്‍ത്ഥിയായി താമസിക്കുകയാണ് സൂള്‍കിംഗ്. അള്‍ജീരിയന്‍ തെരുവുകളിലെ സമരപോരാട്ടങ്ങളില്‍ ഉയര്‍ന്നുകേട്ട ഈ ഗാനം ഭരണാധികാരി അബ്ദുല്‍അസീസ് ബൂത്തെഫല്‍ക്കയെ രാജിയിലേക്ക് പ്രേരിപ്പിച്ച ഒരു കലാവിഷ്‌കാരം കൂടിയായി മാറിയതോടെ കൂടുതല്‍ ജനകീയമായി. 2019 മാര്‍ച്ചില്‍ യൂടുബില്‍ അപ്ലോഡ് ചെയ്ത ഈ ഗാനം കോടിക്കണക്കിനു പേര്‍ ഇതിനം കാണുകയും കേള്‍ക്കുകയും ചെയ്തു. (339,136,156 കാഴ്ചക്കാര്‍). അള്‍ജീരിയന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ സംഗീത ബാന്റായ ഔലെദ് എല്‍ ബഹ്ദ്ജ എന്ന ഗ്രൂപ്പില്‍ നിന്നുള്ള ഒരു ഗാനമാണിത്. കുറച്ചുവരികള്‍ അവര്‍ക്ക് വേണ്ടി സൂള്‍കിംഗ് ഫ്രഞ്ചില്‍ എഴുതുകയായിരുന്നു. ലാലിബെര്‍തെയെന്നാല്‍ സ്വാതന്ത്ര്യം. അവസാന ഭാഗത്ത് അറബ് വരികളും ഇടകലരുന്നു. ഫുട്ബോള്‍ ആവേശത്തിനായി രചിച്ച് ഈണം പകര്‍ന്ന ആ പാട്ട് പിന്നീട് സമരഗാനമായി മധ്യപൂര്‍വ്വേഷ്യയെ പിടിച്ചുകുലുക്കി. വീണ്ടും ഫുട്ബോള്‍ ആവേശഗാനമായി, സമരപോരാട്ട വീര്യമായി ഖത്തറിലെത്തിയിരിക്കുന്നു.സൂഖ് വാഖിഫിന്റെ ഇടനാഴികളില്‍… ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ.. പാടുമ്പോള്‍ അറബ് ദേശക്കാര്‍ക്കൊപ്പം ഏറ്റുപാടുന്നവര്‍ രാജ്യാതിര്‍ത്തിയില്ലാത്തവരാണ്. ഫുട്ബോള്‍ മാത്രം അതിരുകണ്ടവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending