Connect with us

kerala

പ്രതിയായ ഭാര്യ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കാമുകന്‍ ഗുരുതരാവസ്ഥയില്‍

സൗജത്ത് ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നാസര്‍ സ്ഥലത്തെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തത് കണ്ട് ജനല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടതെന്നാണ് പൊലീസ് പറയുന്നത്.

Published

on

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം

കൊണ്ടോട്ടി:താനൂരില്‍ മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവിനെ കാമുകനൊപ്പംചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി മമ്മാലിന്റെ പുരക്കല്‍ സൗജത്തി (36)നെയാണ് പുളിക്കല്‍ വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം പ്രധാന പ്രതിയായ കാമുകന്‍ താനൂര്‍, തെയ്യാല സ്വദേശി ബഷീറിനെയാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയത്. കോട്ടക്കല്‍ താമസ സ്ഥലത്ത് കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലാണിപ്പോള്‍.

2018 ലായിരുന്നു മരിച്ച സൗജത്ത് പ്രതിയായ കേസ്. സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ് (40) ആണ് തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്. സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് പുലര്‍ച്ചെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളി സവാദിനെ തലക്കടിച്ചും കഴുത്തറുത്തുമാണ് കൊല പാതകം നടത്തിയതായാണ് കേസ്. ഇതിനായി ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയതായിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍ ബഷീറിന്റെ കൂടെ ജീവിക്കാനാണ് കൊല പാതകം നടത്തിയത് എന്നായിരുന്നു സൗജത്ത് പൊലീസിനോട് സമ്മതിച്ചിരുന്നത്.കേസില്‍ ഭാര്യ സൗജത്തിനെയും (26) സഹായി സൂഫിയാനെയും (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറ ങ്ങിയ സൗജത്ത് ഏഴ് മാസം മുമ്പാണ് പുളിക്കല്‍ വലിയപറമ്പില്‍ ക്വോര്‍ട്ടേഴ്‌സില്‍ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനൊപ്പം താമസമാക്കിയത്.

സംഭവം നടന്നപ്പോള്‍ നാസര്‍ സ്ഥലത്തില്ലായിരുന്നു. സൗജത്ത് ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നാസര്‍ സ്ഥലത്തെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തത് കണ്ട് ജനല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടതെന്നാണ് പൊലീസ് പറയുന്നത്. നാസര്‍ ഇല്ലാത്ത തക്കത്തില്‍ ബഷീര്‍ ക്വോര്‍ട്ടേഴ്‌സില്‍ എത്തിയതാവുമെന്ന് കരുതുന്നു. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെ ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ഇരുവരും. ബഷീറും സൗജത്തുമായി തര്‍ക്കങ്ങളുണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ബഷീര്‍.കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സൗജത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂണ്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Published

on

സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്‌തെതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ്. സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തേ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരികെ നല്‍കാന്‍ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ എതിര്‍ സത്യവാങ്മൂലം.

അന്വേഷണ സംഘത്തിന് മുന്നില്‍ സൗബിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നേരത്തെ നീട്ടിനല്‍കിയിരുന്നു. ഈ മാസം 27 വരെയാണ് കോടതി നീട്ടി നല്‍കിയത്.

Continue Reading

Trending